യു.കെ.വാര്‍ത്തകള്‍

സുനകിന്റെ റുവാണ്ട പദ്ധതി പരാജയപ്പെട്ടതോടെ വന്‍ നഷ്ടപരിഹാരം തേടി രംഗത്ത്

അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ബ്രിട്ടന്റെ വിവാദമായ 'റുവാണ്ട പദ്ധതി' പരാജയപ്പെട്ടതിനെ തുടര്‍ന്ന്, 100 ദശലക്ഷം പൗണ്ടിലധികം നഷ്ടപരിഹാരം ആവശ്യപ്പെട്ട് റുവാണ്ട രംഗത്ത്. മുന്‍ പ്രധാനമന്ത്രി റിഷി സുനകിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് പിന്നീട് റദ്ദാക്കപ്പെട്ടത്.

2024ല്‍ അധികാരത്തിലെത്തിയ കീര്‍ സ്റ്റര്‍മര്‍ ലേബര്‍ സര്‍ക്കാര്‍ പദ്ധതി നിര്‍ത്തലാക്കിയതോടെ, കരാര്‍ ലംഘിച്ചുവെന്നാരോപിച്ച് ഹേഗില്‍ റുവാണ്ട ബ്രിട്ടനെതിരെ പരാതി നല്‍കി.

അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിനായി പ്രത്യേക കോടതികളും താമസ സൗകര്യങ്ങളും ഒരുക്കാന്‍ വന്‍ തുക ചെലവഴിച്ചതായി റുവാണ്ടന്‍ ജസ്റ്റിസ് മന്ത്രി ഇമ്മാന്യുവല്‍ കോടതിയെ അറിയിച്ചു. പദ്ധതി റദ്ദാക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്നും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും റുവാണ്ട ആരോപിച്ചു.

അതേസമയം, നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. 2024 നവംബറില്‍ തന്നെ റുവാണ്ട പണം ആവശ്യപ്പെടില്ലെന്ന് സമ്മതിച്ചതായും ബ്രിട്ടന്‍ വാദിക്കുന്നു.

ബ്രിട്ടീഷ് നികുതിപ്പണത്തില്‍ നിന്ന് ഏകദേശം 700 ദശലക്ഷം പൗണ്ട് ചെലവഴിച്ചിട്ടും വെറും നാല് പേരെ മാത്രമാണ് റുവാണ്ടയിലേക്ക് മാറ്റിയതെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. മുന്‍ സര്‍ക്കാരിന്റെ ''പാഴ്ച്ചെലവുകള്‍ക്ക്'' ഇനി നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും, കോടതിയില്‍ ശക്തമായി വാദിക്കുമെന്നും ബ്രിട്ടന്‍ വ്യക്തമാക്കി.അനധികൃത കുടിയേറ്റം തടയാന്‍ കൂടുതല്‍ ഫലപ്രദമായ വഴികള്‍ തേടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

  • മെനിഞ്ചൈറ്റിസ് ബി സ്‌ട്രെയിന്‍ അപകടകാരി! വേഗത്തില്‍ പകരുന്ന നിലയിലേക്ക് രൂപമാറ്റം സംഭവിച്ചതായി മുന്നറിയിപ്പ്
  • ലണ്ടനില്‍ പൊതുസ്ഥലത്ത് പാന്‍മസാല ചവച്ച്തുപ്പിയ 2 ഇന്ത്യക്കാര്‍ക്ക് 1.72 ലക്ഷം രൂപ പിഴ
  • പണപ്പെരുപ്പം കുതിക്കുന്നു; ഈ വര്‍ഷം പലിശ ഉയരും; മോര്‍ട്ട്‌ഗേജ് കാരെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധി
  • മെനിഞ്ചൈറ്റിസ് കെന്റിലെ രണ്ടാമത്തെ യൂണിവേഴ്‌സിറ്റിയിലേക്കും പടര്‍ന്നു; കാന്റര്‍ബറിയില്‍ 5000 വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍
  • അടുത്ത ആഴ്ച നിശ്ചയിച്ചിരുന്ന രണ്ട് 24 മണിക്കൂര്‍ ട്യൂബ് പണിമുടക്കുകള്‍ പിന്‍വലിച്ചു
  • യുകെയില്‍ ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ട് അപേക്ഷയുടെ ചെലവ് 100 പൗണ്ട്‌ കടക്കും
  • കന്നുകാലികളെ നായ ആക്രമിച്ചാല്‍ ഉടമകള്‍ക്ക് പരിധിയില്ലാത്ത പിഴ; ഇംഗ്ലണ്ടിലും വെയില്‍സിലും കര്‍ശന നിയമം
  • ദയാവധം നിയമവിധേയമാക്കുന്ന ബില്‍ തള്ളി സ്‌കോട്ടിഷ് പാര്‍ലമെന്റ്
  • യുദ്ധത്തിന്റെ ആഘാതം: പുതിയ മോര്‍ട്ട്‌ഗേജുകള്‍ക്ക് 800 പൗണ്ട് വരെ നിരക്ക്‌ വര്‍ധന, രണ്ടാഴ്ചയ്ക്കിടെ പിന്‍വലിച്ചത് 700 ഡീലുകള്‍
  • മെനിഞ്ചൈറ്റിസ് രണ്ടു സ്‌കൂളുകളിലേക്ക് കൂടി പടര്‍ന്നു; ഈസ്റ്ററിന് വീടുകളിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ രോഗ വാഹകരാകുമെന്ന് ആശങ്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions