യു.കെ.വാര്‍ത്തകള്‍

മെനിഞ്ചൈറ്റിസ് വ്യാപനം; കെന്റിലെ കേസുകള്‍ കുതിയ്ക്കുന്നു, വാക്‌സിന്‍ സ്വീകരിക്കാന്‍ വന്‍തിരക്ക്

കെന്റില്‍ പൊട്ടിപ്പുറപ്പെട്ട മെനിഞ്ചൈറ്റിസ് കേസുകളില്‍ ആശങ്കപ്പെടുത്തുന്ന വര്‍ധന. ഇപ്പോള്‍ 34 കേസുകള്‍ സ്ഥിരീകരിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു. വ്യാഴാഴ്ച 29 കേസുകളില്‍ നിന്ന സ്ഥാനത്താണ് ഈ വര്‍ധന. ഇപ്പോഴും വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് കേസുകള്‍ കൂടുതലായി കണ്ടെത്തുന്നത്.

രോഗം പിടിപെടുന്നതില്‍ ആശങ്ക വര്‍ധിച്ചതോടെ ഇവിടുത്തെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ വന്‍തോതില്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുക്കാനായി രംഗത്ത് വരുന്നുണ്ട്. വെള്ളിയാഴ്ച ഡിമാന്‍ഡ് വര്‍ധിച്ചതോടെ ചിലരെ തിരിച്ച് അയയ്‌ക്കേണ്ടി വന്നത് ആശങ്ക വര്‍ധിക്കാനാണ് സഹായിച്ചത്.

കെന്റ് യൂണിവേഴ്‌സിറ്റി കാമ്പസിലെ ക്ലിനിക്കില്‍ രാവിലെ മുതല്‍ തന്നെ 500-ലേറെ പേരാണ് നിരന്നത്. 8002 വാക്‌സിനുകളാണ് നല്‍കിയതെന്ന് എന്‍എച്ച്എസ് കെന്റ് & മെഡ്‌വെ പറഞ്ഞു. 12,157 ആന്റിബയോട്ടികളും നല്‍കിയിട്ടുണ്ട്.

പുതിയ കേസുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതായി യുകെഎച്ച്എസ്എ വ്യക്തമാക്കി. എന്‍എച്ച്എസ് ഇംഗ്ലണ്ടുമായി ചേര്‍ന്ന് ശ്രദ്ധയോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും കേസ് തിരിച്ചറിഞ്ഞാല്‍ വേഗത്തില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നുണ്ട്, അധികൃതര്‍ വ്യക്തമാക്കി.

യുവാക്കള്‍ വാക്‌സിന്‍ കിട്ടാതെ പോകുന്നതില്‍ ആശങ്ക വേണ്ടെന്നും, എത്രയും വേഗം ലഭ്യമാക്കുമെന്നും യുകെഎച്ച്എസ്എ ആവര്‍ത്തിക്കുന്നു.

ഇപ്പോള്‍ പടരുന്ന മെനിഞ്ചൈറ്റിസ് ബി സ്‌ട്രെയിന്‍ അതിവേഗം ആളുകള്‍ക്കിടയില്‍ കൈമാറ്റം ചെയ്യുന്ന തരത്തില്‍ രൂപമാറ്റം വന്നിട്ടുണ്ടോയെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധിക്കുന്നത്. മുന്‍പത്തെ അപേക്ഷിച്ച് വേഗത്തില്‍ രോഗം പടരാന്‍ ഇടയാക്കുന്ന വിധത്തില്‍ സ്‌ട്രെയിന്‍ രൂപം മാറിയിട്ടുണ്ടോയെന്നാണ് ശാസ്ത്രജ്ഞര്‍ പരിശോധിക്കുന്നത്.

രോഗബാധ ലണ്ടന്‍ കോളേജിലേക്കും പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ മോറിസണ്‍സിന്റെ വിതരണ കേന്ദ്രത്തിലേക്കും വ്യാപിച്ചു. മൂന്ന് സര്‍വകലാശാലാ ചിയര്‍ ലീഡര്‍മാര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗവ്യാപനത്തിന്റെ വേഗത കണ്ട് മെഡിക്കല്‍ വിദഗ്ധര്‍ പോലും അമ്പരപ്പിലായിരിക്കുകയാണ്. കാന്റര്‍ബറിയിലെ 'ക്ലബ് കെമിസ്ട്രി' എന്ന നൈറ്റ് ക്ലബ് സന്ദര്‍ശിച്ചവരിലൂടെയാണ് രോഗം പ്രധാനമായും പടര്‍ന്നതെന്നാണ് നിഗമനം. ഈ മാസം അഞ്ചിന് ശേഷം ഇവിടെയെത്തിയവര്‍ ഉടന്‍ പ്രതിരോധ കുത്തിവെപ്പെടുക്കാനും ആന്റിബയോട്ടിക്കുകള്‍ സ്വീകരിക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

രോഗം പടരുന്ന പശ്ചാത്തലത്തില്‍ കെന്റിലെ നിരവധി കായിക പരിപാടികള്‍ റദ്ദാക്കി. ഈസ്റ്റര്‍ അവധിക്ക് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നത് രോഗവ്യാപനം കൂട്ടുമോ എന്ന ആശങ്കയും ശക്തമാണ്. രാജ്യത്ത് മെനഞ്ചൈറ്റിസ് ബി വാക്‌സിനുകള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഫാര്‍മസികളില്‍ വാക്‌സിന്‍ ലഭ്യമല്ലാത്തതിനെച്ചൊല്ലി ജീവനക്കാരും പൊതുജനങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാകുന്നുണ്ട്.

  • കൗണ്‍സില്‍ ടാക്‌സ് മുതല്‍ വെള്ളത്തിന്റെ ബില്ല് വരെ ഏപ്രില്‍ ഉയരും; മൊബൈല്‍ , ബ്രോഡ്ബാന്‍ഡ് ഭാരവും പിന്നാലെ
  • ഫാ. ജോസഫ് നരിക്കുഴിയച്ചന് യാത്രമൊഴിയേകാനൊരുങ്ങി യുകെ മലയാളികള്‍
  • കൈകെട്ടിയിട്ടാല്‍ രാജി; ഭീഷണിയുമായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ്
  • കീമോയ്ക്കു പകരം നാരങ്ങാ വെള്ളം! ഇന്ത്യന്‍ ഡയറ്റീഷന്റെ ലൈസന്‍സ് എന്‍എച്ച്എസ് റദ്ദാക്കി
  • യുകെ കടമെടുപ്പ് ചെലവുകള്‍ 2008ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • സഫോക്ക് കൗണ്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യുകെ മലയാളി ജയാ ജോര്‍ജി
  • ജൂലൈ മുതല്‍ വൈദ്യുതി-വാതക ബില്‍ കുത്തനെ ഉയരും: വാര്‍ഷിക ചെലവ് 332 പൗണ്ട് വരെ വര്‍ധിക്കാം
  • മെനിഞ്ചൈറ്റിസ് ബി സ്‌ട്രെയിന്‍ അപകടകാരി! വേഗത്തില്‍ പകരുന്ന നിലയിലേക്ക് രൂപമാറ്റം സംഭവിച്ചതായി മുന്നറിയിപ്പ്
  • സുനകിന്റെ റുവാണ്ട പദ്ധതി പരാജയപ്പെട്ടതോടെ വന്‍ നഷ്ടപരിഹാരം തേടി രംഗത്ത്
  • ലണ്ടനില്‍ പൊതുസ്ഥലത്ത് പാന്‍മസാല ചവച്ച്തുപ്പിയ 2 ഇന്ത്യക്കാര്‍ക്ക് 1.72 ലക്ഷം രൂപ പിഴ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions