യു.കെ.വാര്‍ത്തകള്‍

ഈ വര്‍ഷം കുടുംബങ്ങളെ കാത്തിരിക്കുന്നത് ഡബിള്‍ വിലവര്‍ദ്ധന; പണപ്പെരുപ്പം 4 ശതമാനത്തിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പ്

യുകെയിലെ കുടുംബങ്ങളെ ഈ വര്‍ഷം കാത്തിരിക്കുന്നത് ഡബിള്‍ നിരക്കിലുള്ള വിലക്കയറ്റ ഭീഷണി. പണപ്പെരുപ്പം 4 ശതമാനത്തിന് മുകളിലേക്ക് വര്‍ഷത്തിന്റെ പകുതിയോടെ തന്നെ കടക്കുമെന്ന് ഇക്കണോമിസ്റ്റുകള്‍ മുന്നറിയിപ്പില്‍ പറയുന്നു.

2023 നവംബറിന് ശേഷം ആദ്യമായാകും ഈ തോതില്‍ പണപ്പെരുപ്പം ഉയരുക. സിപിഐ പണപ്പെരുപ്പം 2026-ന്റെ പകുതിയില്‍ 4 ശതമാനത്തിന് മുകളിലേക്ക് വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് സീനിയര്‍ ഇക്കണോമിസ്റ്റ് എഡ്വാര്‍ഡ് അലെന്‍ബൈ പറഞ്ഞു.

എനര്‍ജി ബില്ലുകളിലെയും, ഫ്യൂവല്‍ ചെലവുകളുടെയും ഡബിള്‍ ആഘാതമാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ യുദ്ധം ബ്രിട്ടന്റെ അടുക്കളകളെ ബാധിക്കുന്ന തരത്തിലേക്കാണ് നീങ്ങുന്നത്.

പെട്രോള്‍ വില കുത്തനെ ഉയരാനും, ഹോള്‍സെയില്‍ ഗ്യാസ് വില 19 ശതമാനമെങ്കിലും ഉയരാനും വഴിയുണ്ടെന്നാണ് അലെന്‍ബെയുടെ കണക്കുകൂട്ടല്‍. ജൂലൈയില്‍ ഓഫ്‌ജെം എനര്‍ജി പ്രൈസ് ക്യാപ്പ് മാറ്റം വരുത്തുമ്പോള്‍ ഈ ഷോക്ക് കൂടി അനുഭവിക്കേണ്ടി വരും.

ഹോര്‍മുസ് കടലിടുക്ക് കൂടുതല്‍ നാള്‍ അടഞ്ഞ് കിടന്നാല്‍ ആഘാതവും വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ധനവില ഉയരുന്നതോടെ സമ്പദ് വ്യവസ്ഥയിലെ മറ്റ് മേഖലകളിലേക്കും വിലക്കയറ്റം എത്തും.

  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  • എംപ്ലോയീസ് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കാമെന്നു വെസ് സ്ട്രീറ്റിംഗ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions