യു.കെ.വാര്‍ത്തകള്‍

2019ന് ശേഷം ആദ്യമായി എന്‍എച്ച്എസില്‍ നാട്ടുകാര്‍ക്ക് സംതൃപ്തി കൂടി

എന്‍എച്ച്എസിന് മേലുള്ള പൊതുജനങ്ങളുടെ സംതൃപ്തി 2019-ന് ശേഷം ആദ്യമായി വര്‍ധിച്ചു. എന്‍എച്ച്എസ് നടത്തിപ്പില്‍ ബ്രിട്ടനിലെ വോട്ടര്‍മാര്‍ പുലര്‍ത്തുന്ന സംതൃപ്തി കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് താഴ്ചയായ 21 ശതമാനത്തില്‍ നിന്നും 26 ശതമാനത്തിലേക്കാണ് കരകയറിയത്. കൂടാതെ ഹെല്‍ത്ത് സര്‍വ്വീസിലുള്ള അസംതൃപ്തിയില്‍ 8% കുറവും വന്നിട്ടും. 51% അസംതൃപ്തിയുമായി ഇപ്പോഴും റെക്കോര്‍ഡ് തോതിലാണെങ്കിലും എണ്ണത്തില്‍ കുറവ് വരുന്നത് ആശ്വാസമാണ്.

പുതിയ കണ്ടെത്തലുകള്‍ എന്‍എച്ച്എസ് കൈവരിക്കുന്ന പുരോഗതിയുടെ തെളിവുകളായി ഉയര്‍ത്തിക്കാണിക്കുകയാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. 2024-ല്‍ ലേബര്‍ അധികാരത്തിലെത്തുമ്പോള്‍ തകര്‍ന്ന് കിടന്ന എന്‍എച്ച്എസ് ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

എന്‍എച്ച്എസില്‍ മോശം രീതിയില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകളെ ശരിയാക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ഇരിക്കവെയാണ് സേവനങ്ങളില്‍ ജനങ്ങള്‍ക്ക് തൃപ്തി വര്‍ദ്ധിക്കുന്നതായി കണക്ക് വരുന്നത്. മോശം ഹെല്‍ത്ത് ട്രസ്റ്റുകളുടെ മേധാവികളെ പുറത്താക്കി പകരം മുതിര്‍ന്ന മേധാവികളെ നിയോഗിക്കാനും, പരാജയപ്പെടുന്ന ട്രസ്റ്റുകളെ വിജയിച്ച ട്രസ്റ്റുകള്‍ക്കൊപ്പം ലയിപ്പിക്കാനുമാണ് നീക്കം.

എന്നാല്‍ ബ്രിട്ടീഷ് സോഷ്യല്‍ ആറ്റിറ്റിയൂഡ്‌സ് സര്‍വ്വെയിലെ കണ്ടെത്തലുകള്‍ പരിഷ്‌കരണങ്ങളുടെ വിജയമായി കാണാനാകില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. ലേബര്‍ അധികാരത്തിലിരുന്ന 21 മാസത്തിനിടെ വളരെ ചെറിയ മെച്ചപ്പെടലുകളാണ് എന്‍എച്ച്എസ് പ്രകടനത്തില്‍ ഉണ്ടായിട്ടുള്ളതെന്നും, ജനങ്ങള്‍ വളരെ വളരെ നിരാശയിലാണെന്നും കിംഗ്‌സ് ഫണ്ട് & നഫീല്‍ഡ് ട്രസ്റ്റ് ഹെല്‍ത്ത് ബുദ്ധികേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിച്ചു.
അതേസമയം ജിപി, എ&ഇ, ഹോസ്പിറ്റല്‍ കെയര്‍ എന്നിവയ്ക്കായി ഇപ്പോഴും തുടരുന്ന സുദീര്‍ഘമായ കാത്തിരിപ്പില്‍ ജനങ്ങള്‍ രോഷാകുലരാണ്.

  • ബ്രിസ്റ്റോള്‍ എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ലെവലിലേയ്ക്ക്; വിപുലീകരണത്തിനായി അപേക്ഷ
  • യുകെയില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സ്‌ക്രീന്‍ സമയം നിയന്ത്രണം
  • നനീറ്റണില്‍ 12 കാരിയെ പീഡിപ്പിച്ച കേസില്‍ അഭയാര്‍ത്ഥി യുവാവിന് 4 വര്‍ഷം തടവും നാടുകടത്തലും
  • യുകെയില്‍ പെട്രോള്‍ വിതരണം പ്രതിസന്ധിയിലേക്ക്; മുന്നറിയിപ്പുമായി ആസ്ദ മേധാവി, ടെസ്‌കോ പമ്പ് കാലി
  • യുദ്ധ സമയത്ത് ലാഭം നേടിയ കമ്പനികള്‍ കൂടുതല്‍ നികുതി നല്‍കണമെന്ന് ആവശ്യം
  • ഓഫര്‍ സ്വീകരിക്കാന്‍ സമയപരിധി: റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്കിനെ വെല്ലുവിളിച്ചു ഹെല്‍ത്ത് സെക്രട്ടറി
  • നീരവ് മോദിയെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ നല്‍കിയ അപ്പീലില്‍ ഇടപെടാതെ ലണ്ടന്‍ കോടതി
  • പിആറിന് 10വര്‍ഷം കാത്തിരിക്കേണ്ടിവരുമെന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്
  • ഈസ്റ്ററിന് ശേഷം ആറ് ദിവസത്തെ പണിമുടക്കുമായി ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാര്‍; 300 മില്ല്യണ്‍ പൗണ്ട് നഷ്ടമാകുമെന്ന് എന്‍എച്ച്എസ് മേധാവികള്‍
  • ലണ്ടനിലെ ആംബുലന്‍സുകള്‍ക്ക് നേരെയുള്ള തീവയ്പ്പ്; മലയാളികള്‍ക്കും ആശങ്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions