യു.കെ.വാര്‍ത്തകള്‍

യുദ്ധ സമയത്ത് ലാഭം നേടിയ കമ്പനികള്‍ കൂടുതല്‍ നികുതി നല്‍കണമെന്ന് ആവശ്യം

ഇറാനെതിരായ യു.എസ്-ഇസ്രയേല്‍ യുദ്ധത്തെ തുടര്‍ന്ന് അപ്രതീക്ഷിത ലാഭം നേടുന്ന കമ്പനികളില്‍ നികുതി വര്‍ധിപ്പിക്കണമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിനോട് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. വിവിധ ചാരിറ്റികളും ട്രേഡ് യൂണിയനുകളും ചേര്‍ന്നുള്ള ഒരു കൂട്ടായ്മയാണ് ഈ ആവശ്യം ഉന്നയിച്ചത്. യുദ്ധത്തെ തുടര്‍ന്ന് ഉയര്‍ന്ന ഇന്ധനവിലയും സാമ്പത്തിക ആഘാതങ്ങളും മൂലം ബാങ്കുകള്‍, എനര്‍ജി കമ്പനികള്‍, പ്രതിരോധ മേഖല, കൃഷി വ്യാപാര സ്ഥാപനങ്ങള്‍, ടെക് കമ്പനികള്‍ എന്നിവയ്ക്ക് വലിയ ലാഭം ലഭിക്കാമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

അടിയന്തര സഹായത്തിനായി ഈ നികുതി ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനും റീവ്‌സിനും അയച്ച തുറന്ന കത്തില്‍, ഈ അധിക നികുതി വഴി ലഭിക്കുന്ന വരുമാനം സാധാരണ ജനങ്ങള്‍ക്ക് ജീവിതച്ചെലവ് കുറയ്ക്കാന്‍ ഉപയോഗിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.

ഇത് രാജ്യത്തെ ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താനും ഭാവിയിലെ സാമ്പത്തിക ആഘാതങ്ങള്‍ നേരിടാനും സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി.

നോര്‍ത്ത് സീ എണ്ണ-വാതക കമ്പനികളിലെ എനര്‍ജി പ്രോഫിറ്റ് ലവി ഏര്‍പ്പെടുത്തുകയും മറ്റു മേഖലകളിലും സമാന നികുതി കൊണ്ടുവരുകയും ചെയ്യണമെന്ന് നിര്‍ദ്ദേശമുണ്ട്. എന്നാല്‍, യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് ഈ നികുതി കുറയ്ക്കാന്‍ റീവ്‌സ് ആലോചിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

ഇതിനിടെ, യുദ്ധത്തെ തുടര്‍ന്ന് ഇന്ധനവില ഉയര്‍ന്ന സാഹചര്യത്തില്‍ കമ്പനികള്‍ അന്യായമായി വില വര്‍ധിപ്പിക്കുന്നതു അനുവദിക്കില്ലെന്ന് റീവ്‌സ് മുന്നറിയിപ്പ് നല്‍കി. വിലക്കയറ്റം നിയന്ത്രിക്കാന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ് അതോറിറ്റിയ്ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചു.

മേയ് മാസത്തിലെ പ്രാദേശിക തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനും കമ്പനികളുടെ ലാഭം നിയന്ത്രിക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ ഉണ്ടാകുമെന്നുറപ്പാണ്. ചില നേതാക്കള്‍ എനര്‍ജി കമ്പനികളുടെ ലാഭത്തിന് പരിധി നിശ്ചയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

  • ബ്രിസ്റ്റോള്‍ എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ലെവലിലേയ്ക്ക്; വിപുലീകരണത്തിനായി അപേക്ഷ
  • യുകെയില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സ്‌ക്രീന്‍ സമയം നിയന്ത്രണം
  • നനീറ്റണില്‍ 12 കാരിയെ പീഡിപ്പിച്ച കേസില്‍ അഭയാര്‍ത്ഥി യുവാവിന് 4 വര്‍ഷം തടവും നാടുകടത്തലും
  • യുകെയില്‍ പെട്രോള്‍ വിതരണം പ്രതിസന്ധിയിലേക്ക്; മുന്നറിയിപ്പുമായി ആസ്ദ മേധാവി, ടെസ്‌കോ പമ്പ് കാലി
  • ഓഫര്‍ സ്വീകരിക്കാന്‍ സമയപരിധി: റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്കിനെ വെല്ലുവിളിച്ചു ഹെല്‍ത്ത് സെക്രട്ടറി
  • നീരവ് മോദിയെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ നല്‍കിയ അപ്പീലില്‍ ഇടപെടാതെ ലണ്ടന്‍ കോടതി
  • പിആറിന് 10വര്‍ഷം കാത്തിരിക്കേണ്ടിവരുമെന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്
  • ഈസ്റ്ററിന് ശേഷം ആറ് ദിവസത്തെ പണിമുടക്കുമായി ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാര്‍; 300 മില്ല്യണ്‍ പൗണ്ട് നഷ്ടമാകുമെന്ന് എന്‍എച്ച്എസ് മേധാവികള്‍
  • ലണ്ടനിലെ ആംബുലന്‍സുകള്‍ക്ക് നേരെയുള്ള തീവയ്പ്പ്; മലയാളികള്‍ക്കും ആശങ്ക
  • ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ച് മലയാളി വിദ്യാര്‍ത്ഥി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions