യു.കെ.വാര്‍ത്തകള്‍

നനീറ്റണില്‍ 12 കാരിയെ പീഡിപ്പിച്ച കേസില്‍ അഭയാര്‍ത്ഥി യുവാവിന് 4 വര്‍ഷം തടവും നാടുകടത്തലും

നനീറ്റണില്‍ 12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അഫ്ഗാന്‍ അഭയാര്‍ത്ഥിയായ യുവാവിന് കോടതി ശിക്ഷ വിധിച്ചു. മുലാഖില്‍ എന്ന പ്രതിക്കാണ് ശിക്ഷ വിധിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് നാലു വര്‍ഷവും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് രണ്ടുവര്‍ഷവും ശിക്ഷ നല്‍കിയെങ്കിലും ആകെ നാലു വര്‍ഷമാണ് ശിക്ഷ അനുഭവിക്കേണ്ടത്. ശേഷം പ്രതിയെ നാടുകടത്തും

സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണ് ശിക്ഷ കര്‍ശനമാക്കിയതെന്ന് ജഡ്ജി വ്യക്തമാക്കി. കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്ത് വച്ച് ഉപദ്രവിച്ചത് കുട്ടിയ്ക്ക് വലിയ മാനസിക ശാരീരിക ആഘാതമുണ്ടാക്കിയെന്ന് കോടതി കണ്ടെത്തി. ഇയാള്‍ക്കെതിരെ അനിശ്ചിത കാലത്തേക്ക് സെക്ഷ്വല്‍ ഹാം പ്രിവന്‍ഷന്‍ ഓര്‍ഡറും ഇരയായി ബന്ധം പുലര്‍ത്തരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കി.

പ്രതിയുടെ പ്രായം, മുമ്പ് കുറ്റം ചെയ്തിട്ടില്ലെന്നതും കോടതി പരിഗണിച്ചു. താലിബാന്‍ ഭീഷണിയെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് അഭയം തേടി യുകെയിലെത്തിയ വ്യക്തിയാണ് പ്രതി. കേസില്‍ സഹപ്രതിയായ മുഹമ്മദ് കബീര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ കോടതി ഒഴിവാക്കി.

  • ബ്രിസ്റ്റോള്‍ എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ലെവലിലേയ്ക്ക്; വിപുലീകരണത്തിനായി അപേക്ഷ
  • യുകെയില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സ്‌ക്രീന്‍ സമയം നിയന്ത്രണം
  • യുകെയില്‍ പെട്രോള്‍ വിതരണം പ്രതിസന്ധിയിലേക്ക്; മുന്നറിയിപ്പുമായി ആസ്ദ മേധാവി, ടെസ്‌കോ പമ്പ് കാലി
  • യുദ്ധ സമയത്ത് ലാഭം നേടിയ കമ്പനികള്‍ കൂടുതല്‍ നികുതി നല്‍കണമെന്ന് ആവശ്യം
  • ഓഫര്‍ സ്വീകരിക്കാന്‍ സമയപരിധി: റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്കിനെ വെല്ലുവിളിച്ചു ഹെല്‍ത്ത് സെക്രട്ടറി
  • നീരവ് മോദിയെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ നല്‍കിയ അപ്പീലില്‍ ഇടപെടാതെ ലണ്ടന്‍ കോടതി
  • പിആറിന് 10വര്‍ഷം കാത്തിരിക്കേണ്ടിവരുമെന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്
  • ഈസ്റ്ററിന് ശേഷം ആറ് ദിവസത്തെ പണിമുടക്കുമായി ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാര്‍; 300 മില്ല്യണ്‍ പൗണ്ട് നഷ്ടമാകുമെന്ന് എന്‍എച്ച്എസ് മേധാവികള്‍
  • ലണ്ടനിലെ ആംബുലന്‍സുകള്‍ക്ക് നേരെയുള്ള തീവയ്പ്പ്; മലയാളികള്‍ക്കും ആശങ്ക
  • ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ച് മലയാളി വിദ്യാര്‍ത്ഥി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions