യു.കെ.വാര്‍ത്തകള്‍

അധിക പരിഗണന നല്‍കേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാന്‍ സ്‌കൂളുകളില്‍ സ്റ്റാഫ് ക്ഷാമം

പ്രത്യേക പരിഗണന നല്‍കേണ്ട വിദ്യാര്‍ത്ഥികളായ (SEND) കൂടുതല്‍ കുട്ടികളെ സാധാരണ സ്‌കൂളുകളില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ആവശ്യമായ സ്റ്റാഫ് സ്‌കൂളുകളില്‍ ഇല്ലെന്ന് നാഷണല്‍ എജ്യുക്കേഷന്‍ യൂണിയന്റെ മുന്നറിയിപ്പ്. ആവശ്യമായ ഫണ്ട് ഇല്ലാതെ ഈ പദ്ധതി വിജയിക്കില്ലെന്നും യൂണിയന്റെ ജനറല്‍ സെക്രട്ടറി ഡാനിയേല്‍ പറഞ്ഞു,

ഫെബ്രുവരിയില്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇംഗ്ലണ്ടിലെ SEND സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ എല്ലാ സ്‌കൂളുകളിലും SEND വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക 'ഇന്‍ക്ലൂഷന്‍ ബേസുകള്‍' സ്ഥാപിക്കാനാണ് തീരുമാനിച്ചത്. സര്‍ക്കാര്‍ ഈ പരിഷ്‌കാരങ്ങളെ 'ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന വലിയ മാറ്റം' എന്നാണ് വിശേഷിപ്പിച്ചത്. 2029 വരെ 4 ബില്യണ്‍ പൗണ്ട് അധിക നിധി വകയിരുത്തിയിട്ടുണ്ട്.

1.6 ബില്യണ്‍ പൗണ്ട് പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ''ഇന്‍ക്ലൂഷന്‍ ഫണ്ട്'' ആയി നല്‍കും. 1.8 ബില്യണ്‍ പൗണ്ട് സ്‌കൂളുകള്‍ക്ക് വിദഗ്ധ സഹായം ലഭ്യമാക്കാനും ബാക്കി തുക പരിശീലനത്തിനും പ്രാദേശിക ഭരണസംവിധാനങ്ങള്‍ക്കുമാണ് വിലയിരുത്തിയത്. എന്നാല്‍ ഈ തുക മതിയായതല്ലെന്നാണ് യൂണിയന്റെ അഭിപ്രായം. ശരാശരി പ്രൈമറി സ്‌കൂളില്‍ ഒരു പാര്‍ട്ട്-ടൈം ടീച്ചിംഗ് അസിസ്റ്റന്റിനും, സെക്കന്‍ഡറി സ്‌കൂളില്‍ രണ്ട് അസിസ്റ്റന്റുകള്‍ക്കുമാത്രമാണ് ഈ ഫണ്ട് സഹായകമാകുക എന്നാണ് വിലയിരുത്തല്‍. ഇന്‍ക്ലൂഷന്‍ ഫണ്ട് നിലവിലെ സാമ്പത്തിക ആഘാതം കുറയ്ക്കാനുള്ള ചെറിയ സഹായം മാത്രമാണെന്നാണ് അഭിപ്രായമുയരുന്നത്.

SEND വിദ്യാര്‍ത്ഥികളുടെ ഉള്‍ക്കൊള്ളലിന് സര്‍ക്കാരിന്റെ പദ്ധതികള്‍ സ്വാഗതാര്‍ഹമാണെങ്കിലും, ആവശ്യമായ സ്റ്റാഫും മതിയായ നിധിയും ഇല്ലാതെ അവ വിജയകരമാകില്ലെന്ന ആശങ്ക വിദ്യാഭ്യാസ രംഗത്ത് ഉയരുന്നു.

ഏകദേശം 10,300 അധ്യാപകരും 3,000 സപ്പോര്‍ട്ട് സ്റ്റാഫും പങ്കെടുത്ത സര്‍വേ ഫലങ്ങള്‍ ആശങ്കയാണ് പങ്കുവയ്ക്കുന്നത്.നിലവില്‍ ജീവനക്കാരുടെ പ്രതിസന്ധിയുള്ളപ്പോള്‍ കൂടുതല്‍ ജോലിഭാരം നല്‍കുന്നതിനെതിരാണ് അധ്യാപകര്‍.

  • ഫാ ജോസഫ് നരിക്കുഴിയ്ക്ക് ജന്മനാട്ടില്‍ അന്ത്യവിശ്രമം
  • ഇറാന്‍ യുദ്ധം; ഡ്രൈവിംഗ് നിയന്ത്രണങ്ങള്‍ക്ക് തയാറെടുക്കണം; പ്രവൃത്തി ദിനങ്ങള്‍ നാലാകും
  • യുദ്ധം നീണ്ടാല്‍ ബ്രിട്ടനില്‍ മരുന്ന് ക്ഷാമം രൂക്ഷമാകും; ജിപി ക്ലിനിക്കുകളിലും ഫാര്‍മസികളിലും മരുന്നു വില ഉയരാന്‍ സാധ്യത
  • ബ്രിസ്റ്റോള്‍ എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ലെവലിലേയ്ക്ക്; വിപുലീകരണത്തിനായി അപേക്ഷ
  • യുകെയില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സ്‌ക്രീന്‍ സമയം നിയന്ത്രണം
  • നനീറ്റണില്‍ 12 കാരിയെ പീഡിപ്പിച്ച കേസില്‍ അഭയാര്‍ത്ഥി യുവാവിന് 4 വര്‍ഷം തടവും നാടുകടത്തലും
  • യുകെയില്‍ പെട്രോള്‍ വിതരണം പ്രതിസന്ധിയിലേക്ക്; മുന്നറിയിപ്പുമായി ആസ്ദ മേധാവി, ടെസ്‌കോ പമ്പ് കാലി
  • യുദ്ധ സമയത്ത് ലാഭം നേടിയ കമ്പനികള്‍ കൂടുതല്‍ നികുതി നല്‍കണമെന്ന് ആവശ്യം
  • ഓഫര്‍ സ്വീകരിക്കാന്‍ സമയപരിധി: റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്കിനെ വെല്ലുവിളിച്ചു ഹെല്‍ത്ത് സെക്രട്ടറി
  • നീരവ് മോദിയെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ നല്‍കിയ അപ്പീലില്‍ ഇടപെടാതെ ലണ്ടന്‍ കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions