യു.കെ.വാര്‍ത്തകള്‍

കണ്‍സള്‍ട്ടന്റുമാര്‍ മുതല്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരെവരെ സമരത്തിനിറക്കാന്‍ ബിഎംഎ

ഗവണ്‍മെന്റിന് തലവേദന സൃഷ്ടിക്കാന്‍ ഡോക്ടര്‍മാരുടെ സമരം കടുപ്പിക്കാന്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍. ശമ്പളത്തര്‍ക്കത്തില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് പുറമെ കണ്‍സള്‍ട്ടന്റുമാര്‍ മുതല്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍ വരെ സമരത്തിന് ഇറക്കാനാണ് നീക്കം. ഇത് രോഗികള്‍ക്കും, മറ്റ് എന്‍എച്ച്എസ് ജീവനക്കാര്‍ക്കും കടുത്ത പ്രതിസന്ധി സൃഷ്ടിക്കും.

കണ്‍സള്‍ട്ടന്റുമാര്‍, സ്‌പെഷ്യലിസ്റ്റ്, അസോസിയേറ്റ് സ്‌പെഷ്യലിസ്റ്റ്, സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്കിടയിലാണ് സമരം നടത്താന്‍ ബിഎംഎ മേയ് 11 മുതല്‍ ബാലറ്റിംഗ് നടത്തുന്നത്.

റസിഡന്റ് ഡോക്ടര്‍മാര്‍ ഏപ്രില്‍ 7 മുതല്‍ 13 വരെ ആറ് ദിവസം പണിമുടക്കാന്‍ ഒരുങ്ങുമ്പോഴാണ് യൂണിയന്‍ കളിമാറ്റി കളിക്കുന്നത്. ഈസ്റ്റര്‍ ബാങ്ക് ഹോളിഡേയ്ക്ക് തൊട്ടുപിന്നാലെ സമരം തുടങ്ങുന്നതിനാല്‍ രോഗികള്‍ നല്ല രീതിയില്‍ വിഷമിക്കുമെന്ന് ആശങ്കയുണ്ട്. അതേസമയം ഗവണ്‍മെന്റ് മുന്നോട്ട് വെച്ച ഓഫര്‍ അംഗങ്ങളുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ പോലും നില്‍ക്കാതെയാണ് ബിഎംഎ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇതില്‍ രൂക്ഷവിമര്‍ശനം ഉയരുമ്പോഴാണ് അടുത്ത സംഘം സമരത്തിലേക്ക് നീങ്ങുന്നത്.

ഇംഗ്ലണ്ടിലെ എല്ലാ സെക്കന്‍ഡറി കെയര്‍ ഡോക്ടര്‍മാരും പണിമുടക്കിലേക്ക് ഇറങ്ങാനുള്ള സാധ്യതയാണ് തെളിയുന്നതെന്ന് ബിഎംഎ മുന്നറിയിപ്പ് നല്‍കുന്നു. ഡോക്ടര്‍മാര്‍ ഒരേ സമയം സമരത്തിന് ഇറങ്ങുന്നത് രോഗികള്‍ക്ക് കനത്ത ആഘാതമാകും. ഒപ്പം കാത്തിരിപ്പ് ലിസ്റ്റ് കുറയ്ക്കുമെന്ന ലേബര്‍ വാഗ്ദാനവും തിരിച്ചടി നേരിടും.

സീനിയര്‍ ഡോക്ടര്‍മാരും, മന്ത്രിമാരും തമ്മില്‍ 3.5 ശതമാനം ശമ്പളവര്‍ദ്ധന സംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ ഫലപ്രദമാകാതെ വന്നതാണ് ഈ നീക്കത്തിലേക്ക് നയിക്കുന്നതെന്നാണ് ആരോപണം. കഴിഞ്ഞ വര്‍ഷം സരാശരി 147,000 പൗണ്ട് വരുമാനം കൈവരിച്ച കണ്‍സള്‍ട്ടന്റുമാരാണ് തങ്ങള്‍ 2008/9 മുതല്‍ 26 ശതമാനം വരുമാന നഷ്ടം ഉണ്ടായെന്നും ഇത് നികത്തിക്കിട്ടണമെന്നും ആവശ്യപ്പെടുന്നത്. 35 ശതമാനമാണ് ഇവരുടെ ആവശ്യം.

ചില ഡോക്ടര്‍മാര്‍ക്ക് 100,000 പൗണ്ടിലേറെ വരുമാനം നല്‍കുമെന്ന് ഉറപ്പായിട്ടും തങ്ങള്‍ ഉന്നയിച്ച 26 ശതമാനത്തിന് അടുത്ത് എത്തിയില്ലെന്ന് വാദിച്ചാണ് ബിഎംഎ ഓഫര്‍ തള്ളിയത്. 'കരാറില്‍ നിന്നും പിന്‍മാറുന്നത് തെറ്റായ തീരുമാനമാണ്. റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം പോലും നല്‍കാതെയുള്ള നീക്കം കൂടുതല്‍ പ്രശ്‌നമാണ്', പ്രധാനമന്ത്രി ടൈംസില്‍ എഴുതിയ ലേഖനത്തില്‍ കുറിച്ചു.

കൂടുതല്‍ മെച്ചപ്പെട്ട വരുമാനവും, പുരോഗതിയും പിന്തുണയും ഓഫര്‍ ചെയ്തത് നിഷേധിച്ചാല്‍ അവര്‍ക്ക് ഈ വര്‍ഷം കിട്ടാന്‍ പോകുന്നത് സ്റ്റാന്‍ഡേര്‍ഡ് പേ അവാര്‍ഡ് മാത്രമാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

സമരങ്ങള്‍ നിരുത്തരവാദപരവും, അപകടകരവുമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് കുറ്റപ്പെടുത്തി. റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് അവര്‍ ആവശ്യപ്പെട്ട ശമ്പളവര്‍ദ്ധന നല്‍കിയാണ് ലേബര്‍ ഗവണ്‍മെന്റ് ആദ്യ ഘട്ടം തൃപ്തിപ്പെടുത്തിയത്. എന്നാല്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധന ഉന്നയിച്ചതോടെ ഗവണ്‍മെന്റ് നിസ്സഹായരായി.

26 ശതമാനം ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് ഇത് 15-ാം തവണയാണ് ഇവരുടെ സമരം. കൂടുതല്‍ ഓഫര്‍ ചെയ്യണമെന്നാണ് ബിഎംഎയുടെ നിലപാട്. ഇറാനിലെ യുദ്ധവും, പണപ്പെരുപ്പവും കൂടുതല്‍ ഓഫറുകള്‍ അനിവാര്യമാക്കുന്നുവെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

  • യുദ്ധത്തില്‍ പങ്കാളിയാകാനില്ല, ഹോര്‍മുസ് തുറക്കാന്‍ 35 രാജ്യങ്ങളുടെ യോഗം വിളിക്കുമെന്ന് യു കെ
  • മിഡില്‍ ഈസ്റ്റിലേക്ക് ബ്രിട്ടീഷ് സൈനികരേയും പ്രതിരോധ സംവിധാനങ്ങളേയും വിന്യസിക്കുമെന്ന് യുകെ പ്രതിരോധ സെക്രട്ടറി
  • നാഷണല്‍ ലിവിംഗ് വേജ് മണിക്കൂറിന് 50 പെന്‍സ് ഉയരും; ശരാശരി വരുമാനം പ്രതിവര്‍ഷം 26,437 പൗണ്ടിലേക്ക്
  • വിലക്കയറ്റ ഭീഷണി; സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാരുമായി ചര്‍ച്ച നടത്താന്‍ റേച്ചല്‍ റീവ്‌സ്
  • ഡെര്‍ബിയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാറോടിച്ചു കയറ്റി 7 പേര്‍ക്ക് പരിക്കേറ്റ സംഭവം; പ്രതി ഇടുക്കി സ്വദേശിയെന്ന് സൂചന
  • കീമോയ്ക്കു പകരം നാരങ്ങാ വെള്ളം! ഇന്ത്യന്‍ ഡയറ്റീഷനെ എന്‍എച്ച്എസ് പുറത്താക്കി
  • ഈസി ജെറ്റ് വിമാനം ആകാശ ഗര്‍ത്തത്തില്‍പ്പെട്ടു; യുകെയില്‍ തിരിച്ചിറക്കി
  • സമരം പിന്‍വലിക്കാന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് 48 മണിക്കൂര്‍ അന്ത്യശാസനം; ഉള്ള പാക്കേജ് കൂടി നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്
  • കഴിഞ്ഞ വര്‍ഷം യുകെയില്‍ നടന്ന 92% കവര്‍ച്ചകളും തെളിയിക്കാന്‍ കഴിയാതെ പോലീസ്
  • ഡെര്‍ബിയില്‍ കാല്‍നടക്കാര്‍ക്ക് ഇടയിലേക്ക് കാര്‍ ഓടിച്ച് കയറ്റിയത് ഇന്ത്യക്കാരന്‍; അന്വേഷണം ഏറ്റെടുത്ത് ഭീകര വിരുദ്ധ വിഭാഗം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions