യു.കെ.വാര്‍ത്തകള്‍

ഡെര്‍ബി വാഹനാപകടം; പ്രതിയെ 29ന് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടു

യുകെയിലെ ഡെര്‍ബിയില്‍ ശനിയാഴ്ച രാത്രി നടന്ന വാഹനാപകടത്തില്‍ കാല്‍നടക്കാരായ ഏഴു പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അറസ്റ്റിലായ മലയാളി സന്ധു പൊന്നച്ചനെ കോടതിയില്‍ ഹാജരാക്കി. സൗത്ത് ഡര്‍ബിഷയര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഗുരുതര കുറ്റകൃത്യങ്ങള്‍ നേരിടുന്നതിനാല്‍ ഡെര്‍ബി ക്രൗണ്‍ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കി റിമാന്‍ഡില്‍ വിട്ടു. ജില്ലാ ജഡ്ജി ജോനാഥന്‍ ടാഫ് പ്രതിയോട് നേരിട്ട് സംസാരിച്ച ശേഷം ഏപ്രില്‍ 29ന്ക്രൗണ്‍ കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവിട്ടു.

അഞ്ചു മിനിറ്റോളം നീണ്ട കോടതി നടപടിയില്‍ പ്രതി ജാമ്യാപേക്ഷ സമര്‍പ്പിച്ചില്ല. 36 കാരനായ സന്ദു പൊന്നച്ചന്‍ മേല്‍വിലാസം സ്ഥിരീകരിക്കുകയല്ലാതെ വിചാരണയില്‍ മറ്റൊന്നും സംസാരിച്ചില്ല. ഗുരുതര പരിക്ക് മനപൂര്‍വ്വം വരുത്തിയതിന് ആറു കുറ്റങ്ങളും പരുക്കേല്‍പ്പിക്കാനുള്ള ശ്രമത്തിന് ഒരു കുറ്റവും ചുമത്തിയിട്ടുണ്ട്. അപകടകരമായ ഡ്രൈവിംഗ് , കത്തി കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തി. തുടര്‍ന്നാണ് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടത്.

കറുത്ത സുസുക്കി സ്വിഫ്റ്റ് ഓടിച്ചിരുന്ന പ്രതി അപകടം നടന്ന ഉടന്‍ സംഭവസ്ഥലത്തു നിന്ന് കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് പിന്തുടര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  • എംപ്ലോയീസ് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കാമെന്നു വെസ് സ്ട്രീറ്റിംഗ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions