യു.കെ.വാര്‍ത്തകള്‍

റസിഡന്റ് ഡോക്ടര്‍മാര്‍ ആറു ദിന പണിമുടക്ക് തുടങ്ങി; നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തലവേദന

സര്‍ക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ചു യുകെയിലെ റസിഡന്റ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച ആറ് ദിവസത്തെ പണിമുടക്കിന് തുടക്കമായി. ഡോക്ടര്‍മാര്‍ സമരം തുടങ്ങുന്ന സാഹചര്യത്തില്‍ രോഗികളെ സുരക്ഷിതമാക്കാനും, ആളുകള്‍ക്ക് ആവശ്യമായ പരിചരണം തുടര്‍ന്നും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും എന്‍എച്ച്എസിലുടനീളമുള്ള ജീവനക്കാര്‍ ഈ ആഴ്ച കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ പ്രഖ്യാപനം. 2023 മാര്‍ച്ചിന് ശേഷം ഡോക്ടര്‍മാര്‍ നടത്തുന്ന പതിനഞ്ചാമത്തെ പണിമുടക്കാണിത്.
റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് ആശുപത്രികള്‍ക്ക് 3 ബില്ല്യണ്‍ പൗണ്ട് നഷ്ടം വരുത്തുമെന്നാണ് കണക്ക്.

ദിവസേന 50 മില്ല്യണ്‍ പൗണ്ടാണ് പണിമുടക്ക് മൂലം ആരോഗ്യ മേധാവികള്‍ക്ക് കളയേണ്ടി വരുന്നത്. പ്രൊസീജ്യറുകള്‍ റദ്ദാക്കുന്നതിന് പുറമെ പകരം സേവനം നല്‍കുന്ന കണ്‍സള്‍ട്ടന്റുമാര്‍ക്കായി മണിക്കൂറിന് 313 പൗണ്ട് ഫീസും നല്‍കണം.

എന്‍എച്ച്എസിലെ പകുതിയോളം വരുന്ന ഡോക്ടര്‍മാരും റസിഡന്റ് വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. നാല് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ശരാശരി 35.2% വേതനവര്‍ദ്ധനവാണ് ഡോക്ടര്‍മാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. റസിഡന്റ് ഡോക്ടര്‍മാരുടെ വരുമാനം വീണ്ടും വര്‍ദ്ധിക്കുന്ന കരാര്‍ ഉണ്ടായിരുന്നിട്ടും, ഈ ആഴ്ച പണിമുടക്കുകളുമായി മുന്നോട്ട് പോകാനാണ് ബിഎംഎ തീരുമാനിച്ചത്. ഇത് രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ നിരാശാജനകമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.

സമരത്തിനിറങ്ങുന്ന ഡോക്ടര്‍മാര്‍ക്ക് പകരം കണ്‍സള്‍ട്ടന്റുമാരെ ഉപയോഗിക്കാന്‍ എന്‍എച്ച്എസിന് കൂടുതല്‍ തുക ചെലവാകും. ഈസ്റ്റര്‍ ബാങ്ക് ഹോളിഡേയ്ക്ക് പിന്നാലെ വരുന്ന സമരം രോഗികള്‍ക്ക് കനത്ത തിരിച്ചടിയാണ്.

അതേസമയം, ഡോക്ടര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചതുകൊണ്ട് രോഗികള്‍ അവരുടെ ചികിത്സമാറ്റി വയ്ക്കരുതെന്ന് എന്‍എച്ച്എസ് ആവശ്യപ്പെട്ടു. രോഗികള്‍ ഷെഡ്യൂള്‍ ചെയ്ത അപ്പോയിന്റ്‌മെന്റുകള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.

ജീവന് ഭീഷണിയായ അടിയന്തര സാഹചര്യങ്ങളുള്ളവര്‍ 999 എന്ന നമ്പറില്‍ വിളിക്കുകയോ എ&ഇയില്‍ എത്തുകയോ ചെയ്യാം. രോഗികള്‍ നിശ്ചയിച്ച ഷെഡ്യൂള്‍ സമയത്ത് അപ്പോയിന്റ്‌മെന്റുകള്‍ക്കായി എത്തുന്നതില്‍ തടസ്സമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  • എംപ്ലോയീസ് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കാമെന്നു വെസ് സ്ട്രീറ്റിംഗ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions