യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ 9 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ രോഗികള്‍ മരിക്കാന്‍ സാധ്യത കൂടുതലെന്ന്‌!

എന്‍എച്ച്എസ് ട്രസ്റ്റുകള്‍ സമരങ്ങള്‍ക്കിടയിലും രോഗികള്‍ക്ക് സേവനം നല്‍കാന്‍ കഷ്ടപ്പെടുകയാണ്. ഇതിനിടയിലും സേവനത്തിലെ വീഴ്ചകളെ കുറിച്ച് വലിയ റിപ്പോര്‍ട്ടുകള്‍ പുറത്തേയ്ക്കു വരുന്നുണ്ട്. ഇപ്പോള്‍ രാജ്യത്തെ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ തോതില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ട്രസ്റ്റുകളെ കുറിച്ചാണ് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ ഒന്‍പത് എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ട്രസ്റ്റുകളില്‍ കഴിഞ്ഞ വര്‍ഷം രോഗികളിലെ മരണങ്ങള്‍ അധികമായി കണ്ടെത്തിയിട്ടുണ്ട്.

2024 ഡിസംബര്‍ മുതല്‍ കഴിഞ്ഞ നവംബര്‍ വരെ മാസങ്ങളില്‍ 30 ശതമാനത്തോളം ഉയര്‍ന്ന തോതില്‍ രോഗികളുടെ മരണങ്ങള്‍ സംഭവിച്ച ട്രസ്റ്റുകളുണ്ട്. ഡിസ്ചാര്‍ജ്ജ് ചെയ്ത് 30 ദിവസത്തിനകം മരിച്ച രോഗികളുടെ എണ്ണവും ഈ കണക്കില്‍ ഉള്‍പ്പെടും. കണക്കുകള്‍ സേവനങ്ങളിലെ ന്യൂനതയല്ലെങ്കിലും കൂടുതല്‍ അന്വേഷണം നടത്തുന്ന 'പുകയാണെന്ന്' എന്‍എച്ച്എസ് പറയുന്നു.

ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലും, ക്ലിഫ്ടണ്‍ ഹോസ്പിറ്റലും ഉള്‍പ്പെടുന്ന ബ്ലാക്ക്പൂള്‍ ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേന്‍ ട്രസ്റ്റ് പ്രതീക്ഷിച്ചതിലും 31.9 ശതമാനം അധിക മരണങ്ങളാണ് രേഖപ്പെടുത്തിയത്.

മെഡ്‌വെ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലാണ് രണ്ടാമത്തെ ഉയര്‍ന്ന മരണസംഖ്യ. ഇവിടെ 30 ശതമാനത്തിന് മുകളിലാണ് മരണനിരക്ക്. 28.8 ശതമാനവുമായി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് മൊര്‍കാംബ് ബേ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് മൂന്നാം സ്ഥാനത്തുണ്ട്.

2023-24 വര്‍ഷത്തെ പട്ടികയിലും ഇടംപിടിച്ച നാല് ട്രസ്റ്റുകള്‍ ഇക്കുറിയും ലിസ്റ്റിലുണ്ടെന്നത് ആശങ്കപ്പെടുത്തുന്നു. കൗണ്ടി ഡുര്‍ഹാം & ഡാര്‍ലിംഗ്ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, ഈസ്റ്റ് ചെഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റ്, ഈസ്റ്റ് ലങ്കാഷയര്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ്, മെഡ്‌വെ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് എന്നിവയാണ് ഇത്.

  • ബ്രിട്ടീഷ് ഭവനവിപണിയില്‍ 'ട്രംപ്ഫ്‌ളേഷന്‍'; വീടു വില ഇടിയുന്നു; ഈ വര്‍ഷം 5% വരെ വില ഇടിയുമെന്ന് മുന്നറിയിപ്പ്
  • ക്യാബിന്‍ ക്രൂ സമരം; ബര്‍മിംഗ്ഹാമില്‍ നിന്നുള്ള 7 വിമാനങ്ങള്‍ റദ്ദാക്കി ലുഫ്താന്‍സ
  • വെടിനിര്‍ത്തല്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാലും ബ്രിട്ടനില്‍ ജീവിതച്ചെലവ് ഉയരും
  • പുതിയ അഭിപ്രായ സര്‍വേയിലും ലേബര്‍ പാര്‍ട്ടിയ്ക്കു കനത്ത തിരിച്ചടി
  • ഇറാന്‍ സംഘര്‍ഷം 2008-ലെ സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കാന്‍ സാധ്യത; മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • യുകെ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ചരിത്രം കുറിക്കാന്‍ മലയാളി മത്സര രംഗത്ത്
  • ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; പകുതിയും നഷ്ടത്തില്‍
  • എല്ലാം യുദ്ധത്തിന്റെ ഫലം: യുകെയില്‍ വീടുകളുടെ വിലയില്‍ ഇടിവ്
  • ഗര്‍ഭം അലസിയാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ രണ്ടാഴ്ച ശമ്പളത്തോടുകൂടിയ അവധി
  • ബെഡ്‌ഫോര്‍ഡിലെ മുതിര്‍ന്ന മലയാളി ഡോ ജോയ് മാതേക്കന്‍ മരണമടഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions