യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ 9 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ രോഗികള്‍ മരിക്കാന്‍ സാധ്യത കൂടുതലെന്ന്‌!

എന്‍എച്ച്എസ് ട്രസ്റ്റുകള്‍ സമരങ്ങള്‍ക്കിടയിലും രോഗികള്‍ക്ക് സേവനം നല്‍കാന്‍ കഷ്ടപ്പെടുകയാണ്. ഇതിനിടയിലും സേവനത്തിലെ വീഴ്ചകളെ കുറിച്ച് വലിയ റിപ്പോര്‍ട്ടുകള്‍ പുറത്തേയ്ക്കു വരുന്നുണ്ട്. ഇപ്പോള്‍ രാജ്യത്തെ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ തോതില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ട്രസ്റ്റുകളെ കുറിച്ചാണ് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ ഒന്‍പത് എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ട്രസ്റ്റുകളില്‍ കഴിഞ്ഞ വര്‍ഷം രോഗികളിലെ മരണങ്ങള്‍ അധികമായി കണ്ടെത്തിയിട്ടുണ്ട്.

2024 ഡിസംബര്‍ മുതല്‍ കഴിഞ്ഞ നവംബര്‍ വരെ മാസങ്ങളില്‍ 30 ശതമാനത്തോളം ഉയര്‍ന്ന തോതില്‍ രോഗികളുടെ മരണങ്ങള്‍ സംഭവിച്ച ട്രസ്റ്റുകളുണ്ട്. ഡിസ്ചാര്‍ജ്ജ് ചെയ്ത് 30 ദിവസത്തിനകം മരിച്ച രോഗികളുടെ എണ്ണവും ഈ കണക്കില്‍ ഉള്‍പ്പെടും. കണക്കുകള്‍ സേവനങ്ങളിലെ ന്യൂനതയല്ലെങ്കിലും കൂടുതല്‍ അന്വേഷണം നടത്തുന്ന 'പുകയാണെന്ന്' എന്‍എച്ച്എസ് പറയുന്നു.

ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലും, ക്ലിഫ്ടണ്‍ ഹോസ്പിറ്റലും ഉള്‍പ്പെടുന്ന ബ്ലാക്ക്പൂള്‍ ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേന്‍ ട്രസ്റ്റ് പ്രതീക്ഷിച്ചതിലും 31.9 ശതമാനം അധിക മരണങ്ങളാണ് രേഖപ്പെടുത്തിയത്.

മെഡ്‌വെ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലാണ് രണ്ടാമത്തെ ഉയര്‍ന്ന മരണസംഖ്യ. ഇവിടെ 30 ശതമാനത്തിന് മുകളിലാണ് മരണനിരക്ക്. 28.8 ശതമാനവുമായി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് മൊര്‍കാംബ് ബേ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് മൂന്നാം സ്ഥാനത്തുണ്ട്.

2023-24 വര്‍ഷത്തെ പട്ടികയിലും ഇടംപിടിച്ച നാല് ട്രസ്റ്റുകള്‍ ഇക്കുറിയും ലിസ്റ്റിലുണ്ടെന്നത് ആശങ്കപ്പെടുത്തുന്നു. കൗണ്ടി ഡുര്‍ഹാം & ഡാര്‍ലിംഗ്ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, ഈസ്റ്റ് ചെഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റ്, ഈസ്റ്റ് ലങ്കാഷയര്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ്, മെഡ്‌വെ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് എന്നിവയാണ് ഇത്.

  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  • എംപ്ലോയീസ് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കാമെന്നു വെസ് സ്ട്രീറ്റിംഗ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions