യു.കെ.വാര്‍ത്തകള്‍

ബ്രക്സിറ്റിന് ശേഷം ബ്രിട്ടന്‍ വീണ്ടും ഇയു നിയമങ്ങളിലേക്ക് തിരിച്ചുപോകുന്നു!

ലണ്ടന്‍: ബ്രക്സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുനിന്ന ബ്രിട്ടന്‍, ചില വ്യാപാര നിബന്ധനകളില്‍ വീണ്ടും ഇയു സിംഗിള്‍ മാര്‍ക്കറ്റ് നിയമങ്ങള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നു. ഭക്ഷ്യസുരക്ഷയും കൃഷിയും ഉള്‍പ്പെടെയുള്ള മേഖലകളില്‍ യൂറോപ്യന്‍ മാനദണ്ഡങ്ങളുമായി ചേര്‍ന്നുപോകാനാണ് ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ ലക്ഷ്യം.

പാര്‍ലമെന്ററി വോട്ടെടുപ്പുകള്‍ ഇല്ലാതെ തന്നെ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമം കൊണ്ടുവരാനാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ നീക്കം. ഇതിലൂടെ ബിസിനസുകള്‍ നേരിടുന്ന അധിക ചെലവുകള്‍ കുറയ്ക്കാനും, ബ്രക്സിറ്റുമായി ബന്ധപ്പെട്ട തടസങ്ങള്‍ ഒഴിവാക്കി നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കാനും സാധിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

സര്‍ക്കാര്‍ നീക്കം കടുത്ത രാഷ്ട്രീയ പോരിന് വഴിവെച്ചിരിക്കുകയാണ്. ബ്രിട്ടനെ പിന്‍വാതിലിലൂടെ വീണ്ടും യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണത്തിലാക്കാനുള്ള ശ്രമമാണിതെന്ന് റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗ് ആരോപിച്ചു. പാര്‍ലമെന്റിനെ വെറുമൊരു കാഴ്ചക്കാരനാക്കി മാറ്റി ബ്രസല്‍സിന് തീരുമാനങ്ങള്‍ എടുക്കാന്‍ അവസരം നല്‍കുന്നതാണെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും കുറ്റപ്പെടുത്തി.

എന്നാല്‍ ഇയു സിംഗിള്‍ മാര്‍ക്കറ്റ് നിയമങ്ങള്‍ മൂലം പ്രതിവര്‍ഷം 5.1 ബില്യണ്‍ പൗണ്ടിന്റെ ഭക്ഷണ-പാനീയ വ്യാപാര കരാര്‍ ഉറപ്പാക്കാന്‍ സഹായിക്കുമെന്നു സര്‍ക്കാര്‍ പറയുന്നു. കൂടാതെ കര്‍ഷകര്‍ക്കും ഉല്‍പ്പാദകര്‍ക്കും യൂറോപ്പിലേക്ക് സാധനങ്ങള്‍ കയറ്റുമതി ചെയ്യുമ്പോഴുള്ള തടസ്സങ്ങള്‍ കുറയും.

ലേബര്‍ പാര്‍ട്ടി, യൂറോപ്യന്‍ യൂണിയന്റെ സിംഗിള്‍ മാര്‍ക്കറ്റിലോ കസ്റ്റംസ് യൂണിയനിലോ പൂര്‍ണ്ണമായി ചേരില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനായി 'ഡൈനാമിക് അലൈന്‍മെന്റ്' എന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന യുകെ-ഇയു ഉച്ചകോടിയില്‍ കൂടുതല്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ മേയ് രണ്ടാം വാരത്തോടെ യാഥാര്‍ഥ്യമാകും
  • ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്
  • പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
  • ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
  • എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
  • യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം
  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  • കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
  • 21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions