ബിസിനസ്‌

പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല

യുകെയുടെ പണപ്പെരുപ്പ നിരക്ക് മാര്‍ച്ച് മാസത്തില്‍ ഉയര്‍ന്നു. ഇറാനിലെ യുഎസ്-ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവില കുതിച്ചുയരുന്നതിന്റെ പ്രത്യാഘാതമാണ് ഇത്. പണപ്പെരുപ്പം 3.3 ശതമാനത്തിലേക്ക് എത്തിയെന്നാണ് ഒഎന്‍എസ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ധനവില വര്‍ധനവാണ് പണപ്പെരുപ്പം ഉയരാന്‍ പ്രധാനമായും ഇടയാക്കിയത്. മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ധന മേഖലയിലുള്ളത്. ഡീസല്‍ വില മാര്‍ച്ചില്‍ ലിറ്ററില്‍ 17.6 പെന്‍സ് വീതം ഉയര്‍ന്നു. മാര്‍ച്ച് മാസത്തില്‍ വിമാന നിരക്കുകളും, ഭക്ഷ്യവിലയും വര്‍ധിച്ചിട്ടുണ്ട്.

നമ്മുടേതല്ലാത്ത ഇറാന്‍ യുദ്ധമാണ് ബില്ലുകള്‍ വര്‍ധിപ്പിക്കുന്നതെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പറഞ്ഞു. എനര്‍ജി ബില്ലുകളില്‍ 117 പൗണ്ട് കുറച്ചും, റെയില്‍ നിരക്ക് മരവിപ്പിച്ചും, ഇന്ധന ഡ്യൂട്ടി ഫ്രീസും വഴി ഈ പ്രതിസന്ധി നേരിടാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചെന്നും റീവ്‌സ് കൂട്ടിച്ചേര്‍ത്തു.

പണപ്പെരുപ്പം ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത ആഴ്ച പലിശ നിരക്ക് തീരുമാനിക്കാന്‍ ഇരിക്കവെയാണ് ഈ കണക്ക് പുറത്തുവരുന്നത്. നിലവില്‍ 3.75 ശതമാനത്തിലുള്ള നിരക്കുകള്‍ നിലനിര്‍ത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions