യു.കെ.വാര്‍ത്തകള്‍

എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ


രോഗികള്‍ക്ക് അതിവേഗത്തില്‍ ചികിത്സ നല്‍കേണ്ട എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് കാത്തിരിപ്പുകളുടെ സ്ഥലമായി മാറുന്നു. ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ അത്രമേല്‍ ഭയാനകമാണ്. അത്യാഹിത വിഭാഗത്തില്‍ മൂന്ന് ദിവസം വരെ ചികിത്സക്കായി കാത്തിരിക്കേണ്ടി വരുന്നുവെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം 13,000-ലേറെ രോഗികളാണ് ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും എ&ഇ ചികിത്സയ്ക്കായി കാത്തിരുന്നതെന്ന് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

എന്‍എച്ച്എസിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ 24 മണിക്കൂറിലേറെ കാത്തിരുന്ന 500,000 രോഗികളിലാണ് ഇവരും ഉള്‍പ്പെടുന്നത്. ഇത്രയേറെ കാത്തിരുന്നിട്ടാണ് രോഗികള്‍ക്ക് അഡ്മിഷനും, ട്രാന്‍സ്ഫറും, ഡിസ്ചാര്‍ജ്ജും ലഭിച്ചത്.

2023 മുതല്‍ എ&ഇകളില്‍ ഒരു ദിവസമെങ്കിലും ചെലവഴിക്കുന്ന രോഗികളുടെ എണ്ണം കാല്‍ശതമാനം വര്‍ദ്ധിച്ചതായി ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ നേടിയ കണക്കുകള്‍ വിശദീകരിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും ദുരിതസമാനമായ കണക്കാണ് 2026 ജനുവരിയില്‍ രേഖപ്പെടുത്തിയത്.

എ&ഇയിലെ കാത്തിരിപ്പ് സമയം ലക്ഷ്യമിട്ടതിന് അരികിലേക്ക് എത്തിയതായി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ രോഗികള്‍ ഈ വിധം കാത്തിരിക്കുന്നതിനേക്കാള്‍ ഭേദം വീടുകളില്‍ കിടന്ന് മരിക്കുന്നതാണെന്ന് വിദഗ്ധര്‍ വിമര്‍ശിക്കുന്നു.

ഗുരുതര പരുക്കുകള്‍, ജീവന്‍ അപകടത്തിലാകുന്ന എമര്‍ജന്‍സികള്‍ എന്നിവ നേരിടുമ്പോള്‍ മാത്രം എ&ഇയിലെത്താനാണ് എന്‍എച്ച്എസ് രോഗികളോട് നിര്‍ദ്ദേശിക്കുന്നത്. 95% രോഗികള്‍ക്കും നാല് മണിക്കൂറുള്ളില്‍ ചികിത്സിക്കുകയോ, ഡിസ്ചാര്‍ജ്ജ് നല്‍കുകയോ വേണമെന്നാണ് ലക്ഷ്യം. എന്നാല്‍ എ&ഇ പരിചരണം കൂടുതല്‍ വഷളാകുകയാണ് ചെയ്യുന്നതെന്ന് ബിഎംജെ കണ്ടെത്തി.

  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  • മെയില്‍ അസാധാരണ കാലാവസ്ഥ; ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങള്‍ മഞ്ഞില്‍ മൂടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions