യു.കെ.വാര്‍ത്തകള്‍

ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍


ഇംഗ്ലണ്ടിലും വെയില്‍സിലും മാരകരോഗികളായ മുതിര്‍ന്നവര്‍ക്ക് ചില സുരക്ഷാ മുന്‍കരുതലുകള്‍ക്ക് വിധേയമായി, ജീവിതം അവസാനിപ്പിക്കുന്നതിന് വൈദ്യസഹായം തേടാന്‍ അനുവദിക്കുന്നഅസിസ്റ്റഡ് ഡൈയിംഗ് ബില്ലിന്റെ സമയപരിധി കഴിഞ്ഞു. ബില്ലിന് പ്രഭുസഭയില്‍ ഏറ്റ പരാജയമാണ് തിരിച്ചടിയായത്.

ആറ് മാസത്തിനുള്ളില്‍ മരിക്കുമെന്ന് പ്രതീക്ഷിക്കുന്നവര്‍ക്കു മരണം തിരഞ്ഞെടു ക്കാനുള്ള ബില്ലിനെ ഹൗസ് ഓഫ് കോമണ്‍സ് പിന്തുണച്ചതിനെത്തുടര്‍ന്ന് ആണ് ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ എത്തുന്നതും അവിടെ തിരിച്ചടി നേരിടുന്നതും. എംപിമാര്‍ ആദ്യം അനുകൂലിച്ച് വോട്ട് ചെയ്ത് ഏകദേശം 17 മാസങ്ങള്‍ക്ക് ശേഷം ആണ് ബില്‍ കാലഹരണപ്പെട്ടിരിക്കുന്നത്.


എന്നാല്‍ തങ്ങള്‍ തളരില്ലെന്നും മെയ് 13 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ നിയമനിര്‍മ്മാണം തിരികെ വരുമെന്ന് ഉറപ്പുണ്ടെന്നും പിന്തുണക്കാര്‍ പറഞ്ഞു.

ബില്ലിന്റെ പുരോഗതി തടയാന്‍ ചിലര്‍ കാലതാമസ തന്ത്രങ്ങള്‍ ഉപയോഗിക്കുന്നതായി അവര്‍ ആരോപിച്ചു, എന്നാല്‍ ദുര്‍ബലരായ ആളുകളെ സംരക്ഷിക്കാന്‍ അതിന് മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലെന്ന് വിമര്‍ശകര്‍ വാദിച്ചു.

ലോര്‍ഡ്‌സില്‍ 1,200-ലധികം ഭേദഗതികള്‍ അവതരിപ്പിച്ചു, ഇത് ഒരു ബാക്ക്ബെഞ്ച് എംപി അവതരിപ്പിച്ച ബില്ലിന് റെക്കോര്‍ഡ് ആണെന്ന് വിശ്വസിക്കപ്പെടുന്നു.

2024 നവംബര്‍ 29-ന് മാരകരോഗികളായ മുതിര്‍ന്നവര്‍ക്കുള്ള (ജീവിതാവസാനം) ബില്ലിനെ എംപിമാര്‍ തത്വത്തില്‍ 55 പേരുടെ ഭൂരിപക്ഷത്തോടെ പിന്തുണച്ചു, കഴിഞ്ഞ വര്‍ഷം ജൂണ്‍ 20-ന് 23 പേരുടെ ഭൂരിപക്ഷത്തോടെ കോമണ്‍സില്‍ പാസായി.

ലോര്‍ഡ്‌സില്‍, ബില്‍ അതിന്റെ എല്ലാ ഘട്ടങ്ങളും പാസാക്കിയില്ല, വെള്ളിയാഴ്ച കമ്മിറ്റി ഘട്ടത്തിന്റെ 14-ാമത്തെയും അവസാനത്തെയും ദിവസമായിരുന്നു.

കോമണ്‍സില്‍ ബില്‍ അവതരിപ്പിച്ച ലേബര്‍ എംപി കിം ലീഡ്‌ബീറ്റര്‍, ബില്‍ പാസാകാത്തതില്‍ ദുഃഖം ഉണ്ടെന്ന് പറഞ്ഞു. എന്നിരുന്നാലും, നിയമനിര്‍മ്മാണം തിരികെ വരണമെന്ന് ആഗ്രഹം ഉണ്ടെന്നും അത് തിരികെ വരുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.

അപൂര്‍വ്വമായി ഉപയോഗിക്കുന്ന നിയമനിര്‍മ്മാണത്തിന്റെ നിബന്ധനകള്‍ പ്രകാരം, സമാനമായ ഒരു ബില്‍ കോമണ്‍സില്‍ രണ്ടാമതും പാസായാല്‍, ലോര്‍ഡ്‌സിന് അത് വീണ്ടും തടയാന്‍ കഴിയില്ല.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions