യു.കെ.വാര്‍ത്തകള്‍

ഇറാന്‍ -യുഎസ് യുദ്ധം തീര്‍ന്നാലും എട്ടു മാസം വിലക്കയറ്റ ഭീഷണി നിലനില്‍ക്കും

ഇറാന്‍ -യുഎസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട ആഗോള വിലക്കയറ്റം യുദ്ധം അവസാനിച്ചാലും ഉടന്‍ കുറഞ്ഞേക്കില്ലെന്ന മുന്നറിയിപ്പുമായി ബ്രിട്ടന്‍. പ്രധാനമന്ത്രിയുടെ ചീഫ് സെക്രട്ടറിയായ ഡാരന്‍ ജോണ്‍സ് ആണ് കുറഞ്ഞത് എട്ട് മാസം വരെ വിലക്കയറ്റ സമ്മര്‍ദ്ദം തുടരുമെന്ന് വ്യക്തമാക്കിയത്.

സംഘര്‍ഷം ഊര്‍ജ്ജ മേഖലയെ ശക്തമായി ബാധിച്ചു. ഇതോടെ ഇന്ധനവില, ഭക്ഷ്യവസ്തുക്കളുടെ വില, വിമാന ടിക്കറ്റ് നിരക്കുകള്‍ എന്നിവയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുദ്ധം അവസാനിച്ചാലും ഈ ഉയര്‍ന്ന നിരക്കുകള്‍ കുറയാന്‍ സമയം വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

പ്രധാന പ്രതിസന്ധിക്ക് കാരണമായത് ഹോര്‍മുസ് കടലിടുക്ക് അടച്ചതാണെന്ന് വിലയിരുത്തുന്നു. ലോകത്തെ എണ്ണയും പ്രകൃതിവാതകവും വലിയ തോതില്‍ കടന്നു പോകുന്ന ഈ കടലിടുക്ക് അടച്ചതോടെ ആഗോള വിതരണ ശൃംഖല തകരാറിലായി. ഇതാണ് വിപണിയില്‍ ക്ഷാമഭീതിയും വിലക്കയറ്റവും സൃഷ്ടിച്ചത്.

ഇതിനിടെ, അവശ്യവസ്തുക്കളുടെ ക്ഷാമം ഒഴിവാക്കാന്‍ വിവിധ അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സംഘര്‍ഷം അവസാനിക്കാതെ നീണ്ടുനില്‍ക്കുന്നത് പ്രതിസന്ധി കൂടുതല്‍ ഗുരുതരമാക്കുന്നു.

അതേസമയം, പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ ഇതുവരെ യാതൊരു വ്യക്തമായ ഫലവും കാണിച്ചിട്ടില്ല. അതിനാല്‍ അടുത്ത മാസങ്ങളില്‍ ആഗോള സമ്പദ്വ്യവസ്ഥയില്‍ സമ്മര്‍ദ്ദം തുടരാനാണ് സാധ്യത.

  • തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പേ കീര്‍ സ്റ്റാര്‍മറെ രാജിവയ്പ്പിക്കാന്‍ പാര്‍ട്ടിയില്‍ മുറവിളി
  • യുകെ ക്ലാസ്മുറികളില്‍ സമ്മറില്‍ എഐ ടീച്ചേഴ്‌സ്! വിജയിച്ചാല്‍ അടുത്ത വര്‍ഷത്തോടെ എഐ ക്ലാസ് വിപുലമാകും
  • യുകെയില്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ധന, മെഡിസിന്‍ ക്ഷാമം രൂക്ഷമാകും
  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions