യു.കെ.വാര്‍ത്തകള്‍

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പേ കീര്‍ സ്റ്റാര്‍മറെ രാജിവയ്പ്പിക്കാന്‍ പാര്‍ട്ടിയില്‍ മുറവിളി

ബ്രിട്ടനില്‍ പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ ലേബര്‍ പാര്‍ട്ടിയില്‍ നേതൃമാറ്റം ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന് മുമ്പേ നേതൃമാറ്റം ആവശ്യപ്പെട്ടാല്‍ ഫലത്തെ കാര്യമായി ബാധിക്കുമെന്ന് ഒരു വിഭാഗം വിമര്‍ശിക്കുന്നു. എങ്കിലും കീര്‍ സ്റ്റാര്‍മറിന്റെ രാജി എപ്പോഴെന്ന് വ്യക്തമാക്കണമെന്ന് ലേബറിലെ എംപിമാര്‍ ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്.

സമയമെത്തുമ്പോള്‍, ആവശ്യമായ പിന്തുണ ലഭിച്ചുകഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ എന്ത് നടപടികള്‍ സ്വീകരിക്കണം എന്നത് ചര്‍ച്ച ചെയ്തു എന്നാണ് ഒരു ലേബര്‍ എം പി പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഒരു പ്രധാനമന്ത്രിയെ നീക്കം ചെയ്യാന്‍ ഔപചാരികമായ വഴികള്‍ ഒന്നും ഇല്ലാതിരിക്കെ, രാഷ്ട്രീയ സമ്മര്‍ദ്ദം ഉപയോഗിച്ച് അത് എങ്ങനെ സാധ്യമാക്കാം എന്നാണ് ആലോചന നടക്കുന്നത്. അടുത്ത മാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ പ്രകടനം ദയനീയമായാല്‍ ജൂനിയല്‍ ലെവലിലുള്ള നിരവധി മന്ത്രിമാര്‍ രാജിയ്‌ക്കൊരുങ്ങും എന്നാണ് ഒരു മുതിര്‍ന്ന പാര്‍ട്ടി നേതാവ് നല്‍കുന്ന സൂചന.

പ്രധാനമന്ത്രി ഒഴിയണമെന്നാവശ്യപ്പെട്ട് പ്രചരിക്കുന്ന കത്തിനുപുറകില്‍ ബേണ്‍ഹാമിന്റെ അനുയായികളാണെന്നാണ് ചില ലേബര്‍ വൃത്തങ്ങളെ അടിസ്ഥാനമാക്കി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല, വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള ഒരു എം പി രാജിവെച്ച് ബേണ്‍ഹാമിന് പാര്‍ലമെന്റിലെത്താനുള്ള സൗകര്യമൊരുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, അടുത്ത പൊതുതെരഞ്ഞെടുപ്പിലും താന്‍ തന്നെ ലേബര്‍ പാര്‍ട്ടിയെ നയിക്കുമെന്നാണ് കീര്‍ സ്റ്റാര്‍മര്‍ ഉറപ്പിച്ചു പറയുന്നത്. വരുന്ന ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തിന്റെ അനുയായികളും വിശ്വസിക്കുന്നു.

മെയ് 7-ന് നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ 1500-ത്തിലധികം കൗണ്‍സില്‍ സീറ്റുകള്‍ നഷ്ടപ്പെടാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. ഇത് സംഭവിച്ചാല്‍ മന്ത്രിസഭയ്ക്കുള്ളില്‍ തന്നെ പൊട്ടിത്തെറിയുണ്ടാകും. പാര്‍ട്ടി സമ്മേളനത്തിന് മുമ്പേ പദവി ഒഴിയാന്‍ സ്റ്റാര്‍മറിന് മേല്‍ സമ്മര്‍ദ്ദമുണ്ട്.

മുന്‍ മന്ത്രി പീറ്റര്‍ മാന്‍ഡേല്‍സണ്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളും, ഉദ്യോഗസ്ഥനായ ഒവി റോബിന്‍സ് ഉന്നയിച്ച ആരോപണങ്ങളും സ്റ്റാര്‍മറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് വിലയിരുത്തല്‍.

  • ഇറാന്‍ -യുഎസ് യുദ്ധം തീര്‍ന്നാലും എട്ടു മാസം വിലക്കയറ്റ ഭീഷണി നിലനില്‍ക്കും
  • യുകെ ക്ലാസ്മുറികളില്‍ സമ്മറില്‍ എഐ ടീച്ചേഴ്‌സ്! വിജയിച്ചാല്‍ അടുത്ത വര്‍ഷത്തോടെ എഐ ക്ലാസ് വിപുലമാകും
  • യുകെയില്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ധന, മെഡിസിന്‍ ക്ഷാമം രൂക്ഷമാകും
  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions