യു.കെ.വാര്‍ത്തകള്‍

തായ്‌ ക്രിപ്‌റ്റോ ബിസിനസുകാരന്‍ റിഫോം യുകെ നേതാവിന് നല്‍കിയത് 5 മില്യണ്‍ പൗണ്ട്! വിവാദം

കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങളുമായിരൂപം കൊണ്ട റിഫോം യുകെയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഏറ്റവും ജനപിന്തുണയുള്ള പാര്‍ട്ടിയായിത് മാറി. എന്നാല്‍ റിഫോം നേതാവ് നിഗല്‍ ഫരാഗെയ്‌ക്കെതിരെ പാര്‍ലമെന്റിന്റെ മാനദണ്ഡ നിയന്ത്രണ സമിതിയിലേക്ക് പരാതിയെത്തിയിരിക്കുകയാണ്. അഞ്ചു മില്യണ്‍ പൗണ്ട് സംഭാവന മേടിച്ചതാണ് വിവാദം. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവിനെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ്.

എംപിമാര്‍ക്ക് ലഭിക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങള്‍ തെരഞ്ഞെടുപ്പിന് 12 മാസത്തിനുള്ളില്‍ ലഭിച്ചതെങ്കില്‍ അതു ഒരു മാസത്തിനുള്ളില്‍ പ്രഖ്യാപിക്കണമെന്നാണ് നിയമം.

തായ്ലന്‍ഡില്‍ ആസ്ഥാനമുള്ള ക്രിപ്‌റ്റോ ബിസിനസുകാരനായ ക്രിസ്റ്റഫര്‍ ഹാര്‍ബോണ്‍ ആണ് സംഭാവന നല്‍കിയത്. സംഭാവന ലഭിച്ചതിനു പിന്നാലെ ഫരാഗെ എംപിയാകാന്‍ തീരുമാനിച്ചതും കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കി.

'എന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക കൊണ്ടാണ് ഈ സംഭാവന നല്‍കിയതെന്ന്' ഫരാഗെ വ്യക്തമാക്കി. എന്നാല്‍, സംഭാവനയും തന്റെ രാഷ്ട്രീയ തീരുമാനവും തമ്മില്‍ ബന്ധമില്ലെന്നും റിഫോം യുകെഅറിയിച്ചു.
'ഇത് വ്യക്തിഗതമായ നിബന്ധനകളില്ലാത്ത സംഭാവനയാണ്. എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ടെന്ന് റിഫോം യുകെ പ്രതികരിച്ചു.
ഇതിനിടെ, ലേബര്‍ പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റ്‌സും ഫരാഗെയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഈ സംഭാവനയുടെ പശ്ചാത്തലത്തില്‍ പൂര്‍ണമായ അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

  • ഇന്ധന വില വര്‍ധന: ഒരു നേരം ഭക്ഷണം ഒഴിവാക്കിയും യാത്രവെട്ടിക്കുറച്ചും യുകെയിലെ മൂന്നു മില്യണ്‍ കുടുംബങ്ങള്‍
  • വടക്കന്‍ ലണ്ടനില്‍ ജൂതരെ കുത്തിയത് തീവ്രവാദ ആക്രമണമായി പ്രഖ്യാപിച്ചു
  • ജനനത്തേക്കാള്‍ മരണം: യുകെയിലെ ജനസംഖ്യാവര്‍ധന ഏറ്റവും കുറഞ്ഞ നിരക്കില്‍
  • ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര സഹകരണം ഏത് പ്രതിസന്ധികള്‍ക്കിടയിലും തുടരേണ്ടതുണ്ടെന്ന് ചാള്‍സ് രാജാവ്
  • ബ്രിട്ടനില്‍ വാടക ഫ്രീസിംഗ് ഉടനില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്
  • ഗ്ലോസ്റ്ററില്‍ മലയാളി യുവതി ഓടിച്ച കാറിടിച്ചു തദ്ദേശീയ വനിതയ്ക്ക് ദാരുണാന്ത്യം; ലൈസന്‍സില്ലായിരുന്നെന്നു റിപ്പോര്‍ട്ട്
  • യുകെയില്‍ തൊഴില്‍, പരിശീലന മേഖലകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് 9 ലക്ഷം യുവാക്കള്‍
  • ലോക്കല്‍ തെരഞ്ഞെടുപ്പ് കടക്കാന്‍ വാടകക്കാര്‍ക്കായി ഒരു വര്‍ഷത്തേക്ക് 'റെന്റ് ഫ്രീസ്' നടപ്പാക്കാന്‍ ലേബര്‍സര്‍ക്കാര്‍
  • ലണ്ടനിലെ പാര്‍ക്കില്‍ അമ്മയും മകനും മുങ്ങി മരിച്ചു
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ഫോണിന് വിലക്ക്; നിയമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍, പിന്തുണച്ചു പ്രതിപക്ഷവും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions