യു.കെ.വാര്‍ത്തകള്‍

കീര്‍ സ്റ്റാര്‍മറിന്റെ വീടുകളിലെ തീവയ്പ് കേസില്‍ ദുരൂഹത തുടരുന്നു

ലണ്ടന്‍: പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ രണ്ട് വീടുകളിലും പഴയ കാറിലും നടന്ന തീവയ്പ് സംഭവത്തിന്റെ സൂത്രധാരനെ ചുറ്റിപ്പറ്റി നിഗൂഢത തുടരുന്നു. 'എല്‍ മണി' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന, റഷ്യന്‍ ഭാഷ സംസാരിക്കുന്ന വ്യക്തിയാണ് മുഖ്യപ്രതിയായ യുക്രെയ്ന്‍കാരന്‍ റൊമാന്‍ ലാവ്റിനോവിച്ചിന് തീവയ്പിനായി പണം നല്‍കിയതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ലണ്ടനിലെ കോടതിയെ അറിയിച്ചു.

മറ്റൊരു പ്രതിയുമായി ടെലിഗ്രാം ആപ്പിലൂടെ സന്ദേശങ്ങള്‍ കൈമാറിയതായി തെളിവുകള്‍ പുറത്തുവന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ വടക്കന്‍ ലണ്ടനില്‍ മൂന്ന് സ്ഥലങ്ങളിലായാണ് തീവയ്പ് നടന്നത്. സ്റ്റാമറിന്റെ രണ്ട് വീടുകളും മുന്‍പ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലായിരുന്ന കാറുമാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. സംഭവത്തിന്റെ പിന്നാമ്പുറത്തെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവരാത്തതിനാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലുള്ള വെല്ലുവിളി തുടരുകയാണ്.

കഴിഞ്ഞ മെയില്‍ പുലര്‍ച്ചെ വടക്കന്‍ ലണ്ടനിലെ കെന്റിഷ് ടൗണിലുള്ള പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ അടിയന്തര സേവനങ്ങളെ വിളിച്ചുവരുത്തിയിരുന്നു.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions