യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ യഹൂദര്‍ക്കെതിരായ ആക്രമണം: ഡൗണിംഗ് സ്ട്രീറ്റിന് മുന്നില്‍ കനത്ത പ്രതിഷേധം

യുകെയില്‍ യഹൂദ സമൂഹത്തിനെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിനെതിരെ നൂറുകണക്കിന് ആളുകള്‍ ഡൗണിംഗ് സ്ട്രീറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഡൗണിങ് സ്ട്രീറ്റിന് സമീപത്ത് നടന്ന പ്രതിഷേധത്തില്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഗോള്‍ഡന്‍ ഗ്രീന്‍ പ്രദേശത്ത് രണ്ട് യഹൂദരില്‍ നടന്ന കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമായി. 'വാക്കുകള്‍ പോരാ നടപടികളാണ് വേണ്ടത്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.

ക്യാമ്പെയ്ന്‍ എഗെയ്ന്‍സ്റ്റ് ആന്റിസെമിറ്റിസം ആണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. സംഘത്തിന്റെ പ്രതിനിധിയായ സ്റ്റീഫന്‍ സില്‍വര്‍മാന്‍ പ്രസംഗത്തില്‍, യഹൂദ സമൂഹത്തിന് നേരെ ആക്രമണങ്ങളും ഉപദ്രവങ്ങളും സാധാരണ സംഭവങ്ങളായി മാറിയതായി ആരോപിച്ചു.

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ കാര്യമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധക്കാര്‍ അസന്തുഷ്ടി പ്രകടിപ്പിച്ചു. 'ബ്രിട്ടീഷ് യഹൂദരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്ത് ചെയ്തു?' എന്ന ചോദ്യത്തിന് 'ഒന്നുമില്ല' എന്നായിരുന്നു ജനക്കൂട്ടത്തിന്റെ മറുപടി.'യഹൂദ വിരോധം ദേശീയ അടിയന്തരാവസ്ഥയാണ്' എന്ന സന്ദേശമുള്ള ബോര്‍ഡുകളും ബ്രിട്ടീഷ് പതാകകളും ഇസ്രായേല്‍ പതാകകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.

  • യുകെയിലെ തെരഞ്ഞെടുപ്പുകളില്‍ പുരുഷാധിപത്യം; സ്ത്രീകളേക്കാള്‍ ഇരട്ടി
  • യുകെയില്‍ കാറുടമകള്‍ക്ക് കനത്ത തിരിച്ചടി; നികുതി 1,410 പൗണ്ട് വരെ ഉയരും
  • കീര്‍ സ്റ്റാര്‍മറിന്റെ വീടുകളിലെ തീവയ്പ് കേസില്‍ ദുരൂഹത തുടരുന്നു
  • തായ്‌ ക്രിപ്‌റ്റോ ബിസിനസുകാരന്‍ റിഫോം യുകെ നേതാവിന് നല്‍കിയത് 5 മില്യണ്‍ പൗണ്ട്! വിവാദം
  • ഇന്ധന വില വര്‍ധന: ഒരു നേരം ഭക്ഷണം ഒഴിവാക്കിയും യാത്രവെട്ടിക്കുറച്ചും യുകെയിലെ മൂന്നു മില്യണ്‍ കുടുംബങ്ങള്‍
  • വടക്കന്‍ ലണ്ടനില്‍ ജൂതരെ കുത്തിയത് തീവ്രവാദ ആക്രമണമായി പ്രഖ്യാപിച്ചു
  • ജനനത്തേക്കാള്‍ മരണം: യുകെയിലെ ജനസംഖ്യാവര്‍ധന ഏറ്റവും കുറഞ്ഞ നിരക്കില്‍
  • ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര സഹകരണം ഏത് പ്രതിസന്ധികള്‍ക്കിടയിലും തുടരേണ്ടതുണ്ടെന്ന് ചാള്‍സ് രാജാവ്
  • ബ്രിട്ടനില്‍ വാടക ഫ്രീസിംഗ് ഉടനില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്
  • ഗ്ലോസ്റ്ററില്‍ മലയാളി യുവതി ഓടിച്ച കാറിടിച്ചു തദ്ദേശീയ വനിതയ്ക്ക് ദാരുണാന്ത്യം; ലൈസന്‍സില്ലായിരുന്നെന്നു റിപ്പോര്‍ട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions