യു.കെ.വാര്‍ത്തകള്‍

ഇറാനിലെ യുദ്ധം ബ്രിട്ടനില്‍ മെഡിസിന്‍ ക്ഷാമം രൂക്ഷമാക്കി; ഫാര്‍മസികളില്‍ സുപ്രധാന മരുന്നുകള്‍ ലഭ്യമല്ല!


ഇറാനിലെ യുദ്ധം ബ്രിട്ടന് മരുന്നുകള്‍ ലഭിക്കുന്നതില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. വര്‍ഷങ്ങള്‍ക്കിടെ കാണാത്ത വിധത്തിലാണ് മരുന്ന് ക്ഷാമം നേരിടുന്നത്. ഇത് സ്‌ട്രോക്ക്, ഹൃദയാഘാതം, ചുഴലി രോഗികളില്‍ പെടുന്ന രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ കിട്ടാത്ത അവസ്ഥ സമ്മാനിക്കും.

ആഗോള വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളാണ് പ്രതിസന്ധിക്ക് കാരണമെങ്കിലും ബ്രിട്ടനിലെ ഫണ്ടിംഗ് രീതി സ്ഥിതി രൂക്ഷമാക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ഫാര്‍മസി നല്‍കുന്ന മരുന്നുകള്‍ എന്‍എച്ച്എസ് ഒരു സ്ഥിരം വില നിശ്ചയിച്ചിട്ടുണ്ട്. ഫാര്‍മസികള്‍ ഈ വിലയ്ക്ക് അനുസരിച്ചുള്ള സ്രോതസ്സുകളില്‍ നിന്നും വാങ്ങണമെന്നതാണ് നിബന്ധന.

എന്നാല്‍ നിലവില്‍ എന്‍എച്ച്എസ് നല്‍കുന്നതിന് മുകളില്‍ നിരക്കുള്ള 230-ഓളം മരുന്നുകളാണ് ഉള്ളത്. ഇവയുടെ സ്‌റ്റോക്ക് ആവശ്യത്തിന് കണ്ടെത്താന്‍ ഫാര്‍മസികള്‍ പെടാപ്പാട് പെടുകയാണ്. ഇതുമൂലം രോഗികള്‍ക്ക് ഗുരുതര കാലതാമസവും, ക്ഷാമവും അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.

ഇറാന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ ബ്രിട്ടീഷുകാര്‍ കഴിക്കുന്ന ചില സുപ്രധാന മരുന്നുകളുടെ വില കുതിച്ചുയരുകയും ചെയ്തു. കാന്‍സര്‍ ചികിത്സയ്ക്ക് ഉള്‍പ്പെടെ മരുന്നുകള്‍ ഇതില്‍ പെടും. ഷിപ്പിംഗ് ചെലവുകള്‍ ഉയരുകയും, വിമാന സര്‍വ്വീസുകള്‍ തടസ്സം നേരിടുകയും ചെയ്തതാണ് പ്രതിസന്ധി. ബ്ലഡ് പ്രഷര്‍, എപ്പിലെപ്‌സി, ക്യാന്‍സര്‍ മരുന്നുകളുടെ ക്ഷാമം യുദ്ധം മൂലം വഷളാകുകയാണ് ചെയ്തതെന്ന് ഫാര്‍മസിസ്റ്റുകള്‍ ആശങ്കപ്പെടുന്നു.

ഏപ്രില്‍ മാസത്തില്‍ ഇളവുകള്‍ നല്‍കുന്ന മരുന്നുകളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലാണ് എത്തിയിരിക്കുന്നത്. ഏറ്റവും സാധാരണമായി പ്രിസ്‌ക്രൈബ് ചെയ്യുന്ന മരുന്നുകള്‍ പോലും ഇതില്‍ പെടും.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions