യു.കെ.വാര്‍ത്തകള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ മരുമകള്‍ക്ക് സുരക്ഷിത വാര്‍ഡ്; സ്റ്റാര്‍മറിനെതിരെ വിമര്‍ശനം

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്കെതിരെ വിവാദങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വരുകയാണ്. പല സിറ്റിംഗ് കൗണ്‍സിലര്‍മാര്‍ക്കും മത്സരിക്കാന്‍ അനുവാദം നല്‍കാതെ മാറ്റി നിര്‍ത്തിയപ്പോള്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സ്റ്റാര്‍മര്‍ സ്വന്തം മരുമകള്‍ക്ക് സുരക്ഷിതമായ ഒരു സീറ്റ് ഉറപ്പിച്ചു എന്നതാണ് ആരോപണം. സ്റ്റാര്‍മറുടെ സഹോദരി കാതറിന്‍ സ്വാബേയുടെ മകള്‍ എല്ലി സാന്‍ഡോവറിന് കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ബെന്‍ഷാം നാനൊര്‍ വാര്‍ഡില്‍ മത്സരിക്കാനുള്ള അവസരം നല്‍കിയത്.

പ്രത്യക്ഷ ആരോപണങ്ങളൊ വിവാദങ്ങളോ ഒന്നും തന്നെയില്ലാതിരിക്കെ യൂനിസ് ഓ ഡെയിം, എനിഡ് മോലിന്യുക്‌സ് എന്നീ രണ്ട് ലേബര്‍ കൗണ്‍സിലര്‍മാര്‍ക്ക് അന്ന് മത്സരിക്കാനുള്ള അവസരം നിഷേധിച്ചിരുന്നു. മാത്രമല്ല, ക്രോയ്‌ഡോണില്‍ അര ഡസനോളം സിറ്റിംഗ് കൗണ്‍സിലര്‍മാര്‍ക്ക് മത്സരിക്കാനുള്ള അവസരവും അന്ന് നിഷേധിച്ചിരുന്നു. അവരില്‍ ഭൂരിഭാഗവും വംശീയ ന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെടുന്നവരായിരുന്നു താനും. അതിന്റെ തുടര്‍ച്ചയായിട്ടാണ്, പരമ്പരാഗത പ്രഭുസഭാംഗങ്ങളെ പ്രഭുസഭയില്‍ നിന്നും മാറ്റിയ നയം ആഘോഷമാക്കുന്ന ആഴ്ച്ചയില്‍ തന്നെ സ്റ്റാര്‍മര്‍ക്കെതിരെ സ്വജനപക്ഷപാതിത്തം എന്ന ആരോപണവും ഉയര്‍ന്നത്.

വംശീയ ന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെട്ട ഇത്രയധികം കൗണ്‍സിലര്‍മാര്‍ക്ക് വീണ്ടും ഒരു അവസരം നിഷേധിച്ചത് എന്തിനെന്ന് ലേബര്‍ പാര്‍ട്ടി വ്യക്തമാക്കണമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെടുന്നു. കീര്‍ സ്റ്റാര്‍മറുടെ മരുമകള്‍ക്ക് വഴിയൊരുക്കുവാന്‍ അവരെ ബലിയാടാക്കുകയായിരുന്നെന്നും അവര്‍ ആരോപിക്കുന്നുണ്ട്. സ്റ്റാര്‍മര്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ തന്റെ കുടുംബവാഴ്ച്ച സ്ഥാപിക്കാന്‍ ഒരുങ്ങുകയാണെന്ന ആരോപണവും ചിലര്‍ ഉയര്‍ത്തുന്നു.

  • ടെനന്‍സി നിയമമാറ്റങ്ങള്‍ പ്രാബല്യത്തില്‍; വാടകക്കാരെ പുറത്താക്കുക എളുപ്പമല്ല
  • ബിബിസി വാര്‍ത്താ വിഭാഗത്തില്‍ വന്‍ വെട്ടിനിരത്തല്‍; 2000 പേരുടെ ജോലിനഷ്ടമാകും
  • ഇറാനിലെ യുദ്ധം ബ്രിട്ടനില്‍ മെഡിസിന്‍ ക്ഷാമം രൂക്ഷമാക്കി; ഫാര്‍മസികളില്‍ സുപ്രധാന മരുന്നുകള്‍ ലഭ്യമല്ല!
  • യുകെയിലെ തെരഞ്ഞെടുപ്പുകളില്‍ പുരുഷാധിപത്യം; സ്ത്രീകളേക്കാള്‍ ഇരട്ടി
  • ബ്രിട്ടനില്‍ യഹൂദര്‍ക്കെതിരായ ആക്രമണം: ഡൗണിംഗ് സ്ട്രീറ്റിന് മുന്നില്‍ കനത്ത പ്രതിഷേധം
  • യുകെയില്‍ കാറുടമകള്‍ക്ക് കനത്ത തിരിച്ചടി; നികുതി 1,410 പൗണ്ട് വരെ ഉയരും
  • കീര്‍ സ്റ്റാര്‍മറിന്റെ വീടുകളിലെ തീവയ്പ് കേസില്‍ ദുരൂഹത തുടരുന്നു
  • തായ്‌ ക്രിപ്‌റ്റോ ബിസിനസുകാരന്‍ റിഫോം യുകെ നേതാവിന് നല്‍കിയത് 5 മില്യണ്‍ പൗണ്ട്! വിവാദം
  • ഇന്ധന വില വര്‍ധന: ഒരു നേരം ഭക്ഷണം ഒഴിവാക്കിയും യാത്രവെട്ടിക്കുറച്ചും യുകെയിലെ മൂന്നു മില്യണ്‍ കുടുംബങ്ങള്‍
  • വടക്കന്‍ ലണ്ടനില്‍ ജൂതരെ കുത്തിയത് തീവ്രവാദ ആക്രമണമായി പ്രഖ്യാപിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions