നാട്ടുവാര്‍ത്തകള്‍

തമിഴ്നാട്ടില്‍ മാസ്സായി വിജയ്; സെഞ്ചുറി തികച്ചു മുന്നില്‍, ഡിഎംകെ സഖ്യം മൂന്നാമത്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവേ അരങ്ങേറ്റത്തില്‍ തന്നെ കളംപിടിച്ച് നടന്‍ വിജയിയുടെ ടിവികെ. 234 മണ്ഡലങ്ങളില്‍ 109 ഇടങ്ങളില്‍ ടിവികെ ലീഡ് ചെയ്യുന്നു.

ഡിഎംകെ സഖ്യം 50 സീറ്റുകളിലും എഐഎഡിഎംകെ സഖ്യം 80 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. തിരുച്ചിറപ്പള്ളി (ഈസ്റ്റ്), പെരമ്പൂര്‍ മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്ന വിജയ്, തിരുച്ചിറപ്പള്ളി (ഈസ്റ്റ്) മണ്ഡലത്തില്‍ ലീഡ് ചെയ്യുകയാണ്.
തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വലിയൊരു അട്ടിമറിക്കാണ് നിലവില്‍ കളമൊരുങ്ങുന്നത്. ചെന്നൈ നഗരമൊഴികെ സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ഡിഎംകെ സഖ്യത്തെ പിന്നിലാക്കാന്‍ ടിവികെയ്ക്ക് സാധിച്ചു. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ കോട്ടയായ പടിഞ്ഞാറന്‍ തമിഴ്നാട്ടിലും വടക്കന്‍ തമിഴ്നാട്ടിലും എഐഎഡിഎംകെ മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും സംസ്ഥാനാടിസ്ഥാനത്തില്‍ ടിവികെ കരുത്തുകാട്ടുകയാണ്.

എടപ്പാടി മണ്ഡലത്തില്‍ എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമിയാണ് ലീഡ് ചെയ്യുന്നത്. ഡിഎംകെയുടെ സി. കാശിയാണ് എതിരാളി. കൊളത്തൂര്‍ മണ്ഡലത്തില്‍ എം.കെ. സ്റ്റാലിനും മുന്നിലാണ്.

  • ചാത്തന്നൂരില്‍ അട്ടിമറി; താമര വിരിഞ്ഞു മൂന്നെണ്ണം
  • 'സംപൂജ്യരായി' തണ്ടൊടിഞ്ഞു മാണിഗ്രൂപ്പ്; കരുത്തരായി ജോസഫ്‌ ഗ്രൂപ്പ്‌
  • കേരളത്തില്‍ സെഞ്ചുറി കടന്നു യുഡിഎഫ് തരംഗം, മന്ത്രിമാര്‍ കൂട്ടത്തോടെ പിന്നില്‍
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസ്; 10 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍
  • പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി നല്‍കി ജൂലൈ വരെ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
  • തെരഞ്ഞെടുപ്പ് കഴിഞ്ഞു; രാജ്യത്ത് ഇന്ധന വില ഇനി ഉയരാന്‍ സാധ്യത; പെട്രോള്‍-ഡീസലിന് 5 വരെ, എല്‍പിജിക്ക് 50 വരെ
  • കന്യാകുമാരിയില്‍ കാണാതായ കോട്ടയം സ്വദേശികളായ പ്രവാസി സഹോദരിമാര്‍ കടലില്‍ മരിച്ചനിലയില്‍
  • ബേപ്പൂരില്‍ റിയാസ് ജയിച്ചാല്‍ കോഴിക്കോട് ആങ്ങാടിയിലൂടെ തലമൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് പി വി അന്‍വര്‍
  • തുടര്‍ഭരണമില്ല: യുഡിഎഫിന് ഭരണം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍
  • സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; എയര്‍ ഇന്ത്യ അടക്കം വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions