നാട്ടുവാര്‍ത്തകള്‍

'സംപൂജ്യരായി' തണ്ടൊടിഞ്ഞു മാണിഗ്രൂപ്പ്; കരുത്തരായി ജോസഫ്‌ ഗ്രൂപ്പ്‌


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരവേ കേരള കോണ്‍ഗ്രസുകളില്‍ ജോസഫ്‌ ഗ്രൂപ്പ്‌ കരുത്തരായി. എട്ടിടത്തു മത്സരിച്ചതില്‍ ഏഴിടത്തും മുന്നിലെത്തി. മാണി ഗ്രൂപ്പിനെ കാത്തിരിക്കുന്നത്‌ 'സംപൂജ്യര്‍'എന്ന വലിയ നാണക്കേടാണ്. 12 ഇടതു മത്സരിച്ചതില്‍ ഒരിടത്തും ജയിക്കാനായില്ല. ഇടുക്കിയും പാലായും കൈവിട്ടു. ജയം പ്രതീക്ഷിച്ചിരുന്ന കാഞ്ഞിരപ്പള്ളിയിലെ തിരിച്ചടിയും അപ്രതീക്ഷിതമായി. കേരളാ കോണ്‍ഗ്രസുകളുടെ ഭാവി നിശ്‌ചയിക്കുന്ന തെരഞ്ഞെടുപ്പ്‌ ഫലമായിരിക്കും ഇത്തവണത്തേത്.

എല്‍.ഡി.എഫിലുള്ള കേരളാ കോണ്‍ഗ്രസും(എം) യു.ഡി.എഫില്‍ പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസും ഇക്കുറി വലിയ പ്രതീക്ഷയായിരുന്നു വച്ചുപുലര്‍ത്തിയത് . ജനവിധി പുറത്തുവരുന്നതിനു മുമ്പ്‌ വന്ന എക്‌സിസ്‌റ്റ്‌ പോള്‍ ഫലങ്ങള്‍ ജോസ്‌ കെ. മാണി നയിക്കുന്ന കേരള കോണ്‍ഗ്രസി(എം)നെ സംബന്ധിച്ചടുത്തോളം അത്ര ശുഭകരമായിരുന്നില്ല.

പാര്‍ട്ടിയുടെ മന്ത്രി റോഷി അഗസ്‌റ്റിന്‍ മത്സരിച്ച ഇടുക്കി നിലനിര്‍ത്തുമെന്ന്‌ ഒരു എക്‌സിസ്‌റ്റ്‌ പോളുപോലും പ്രവചിച്ചിരുന്നില്ല. പാര്‍ട്ടി ചെയര്‍മാന്‍ ജോസ്‌ കെ. മാണി മത്സരിച്ച പാലായില്‍ വിജയിക്കുമെന്ന്‌ ചില എക്‌സിസ്‌റ്റ്‌ പോളുകള്‍ പ്രവചിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ എക്‌സിസ്‌റ്റ്‌ പോളുകളും മാണി സി. കാപ്പന്റെ വിജയമാണ്‌ പ്രവചിച്ചിരുന്നത്‌.

ജോസഫ്‌ വിഭാഗം മത്സരിച്ച എട്ടു സീറ്റുകളില്‍ കാഞ്ഞങ്ങാട്‌ ഒഴികെയുള്ള ഏഴിടത്തും വിജയിക്കുമെന്നാണ്‌ എക്‌സിസ്‌റ്റ്‌ പോള്‍ ഫലങ്ങള്‍ പറഞ്ഞതും ആത്മവിശ്വാസത്തിലാണ്‌ ജോസഫ്‌ ഗ്രൂപ്പ്‌. മാത്രമല്ല മാണി ഗ്രുപ്പും ജോസഫ്‌ ഗ്രൂപ്പും നേരിട്ട്‌ ഏറ്റുമുട്ടിയ കടുത്തുരുത്തിയിലും ചങ്ങനാശേരിയിലും ജോസഫ്‌ വിഭാഗം ജയം ഉറപ്പിച്ചു.

കേരളാ കോണ്‍ഗ്രസ്‌ (ബി) മത്സരിച്ച പത്തനാപുരത്തും പൊട്ടി. ഗണേഷ് കുമാറിന്റെ തോല്‍വി പാര്‍ട്ടിയുടെ നിലനില്‍പ്പ്‌ തന്നെ പ്രതിസന്ധിയിലാക്കും.

കേരളാ കോണ്‍ഗ്രസ്‌ (എം) ഇനി വലിയ പ്രതിസന്ധി നേരിടേണ്ടി വരും. തെരഞ്ഞെടുപ്പിനു മുമ്പ്‌ ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച്‌ യു ഡി.എഫിന്റെ ഭാഗമാകണമെന്ന്‌ ചില എം.എല്‍.എ.മാര്‍ അടക്കം പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുന്നയിച്ചിരുന്നുവെന്ന വാര്‍ത്ത പരന്നിരുന്നു. തിരിച്ചടി നേരിട്ടാല്‍, യു.ഡി.എഫിലേക്കു പോകണമെന്ന്‌ ആവശ്യപ്പെട്ടവര്‍ പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്താനുള്ള സാധ്യതയേറെയാണ്‌.


മാത്രമല്ല പാര്‍ട്ടി ദുര്‍ബലമായാല്‍ മുന്നണിക്കുള്ളിലെ വിലപേശല്‍ ശേഷിയും കുറയും. നിലവിലെ രണ്ടു സീറ്റില്‍ നിന്നും ഏഴു സീറ്റിലേക്ക്‌ വര്‍ധിച്ചാല്‍ ജോസഫ്‌ ഗ്രൂപ്പ്‌ കേരളാ കോണ്‍ഗ്രസുകളില്‍ പ്രധാന പാര്‍ട്ടിയായി മാറും. അതോടൊപ്പം യു.ഡി.എഫില്‍ ജോസഫ്‌ ഗ്രൂപ്പിന്റെ വിലപേശല്‍ ശേഷിയും ഉയരും.

  • ചാത്തന്നൂരില്‍ അട്ടിമറി; താമര വിരിഞ്ഞു മൂന്നെണ്ണം
  • തമിഴ്നാട്ടില്‍ മാസ്സായി വിജയ്; സെഞ്ചുറി തികച്ചു മുന്നില്‍, ഡിഎംകെ സഖ്യം മൂന്നാമത്
  • കേരളത്തില്‍ സെഞ്ചുറി കടന്നു യുഡിഎഫ് തരംഗം, മന്ത്രിമാര്‍ കൂട്ടത്തോടെ പിന്നില്‍
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസ്; 10 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍
  • പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി നല്‍കി ജൂലൈ വരെ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
  • തെരഞ്ഞെടുപ്പ് കഴിഞ്ഞു; രാജ്യത്ത് ഇന്ധന വില ഇനി ഉയരാന്‍ സാധ്യത; പെട്രോള്‍-ഡീസലിന് 5 വരെ, എല്‍പിജിക്ക് 50 വരെ
  • കന്യാകുമാരിയില്‍ കാണാതായ കോട്ടയം സ്വദേശികളായ പ്രവാസി സഹോദരിമാര്‍ കടലില്‍ മരിച്ചനിലയില്‍
  • ബേപ്പൂരില്‍ റിയാസ് ജയിച്ചാല്‍ കോഴിക്കോട് ആങ്ങാടിയിലൂടെ തലമൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് പി വി അന്‍വര്‍
  • തുടര്‍ഭരണമില്ല: യുഡിഎഫിന് ഭരണം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍
  • സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; എയര്‍ ഇന്ത്യ അടക്കം വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions