യു.കെ.വാര്‍ത്തകള്‍

പാര്‍ക്കിംഗ് പിഴ ഇരട്ടിയാക്കാന്‍ നീക്കം; ലേബര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം

ലേബര്‍ സര്‍ക്കാരിന്റെ പരിഗണനയിലുള്ള പുതിയ പദ്ധതിപ്രകാരം കൗണ്‍സിലുകള്‍ക്ക് പാര്‍ക്കിംഗ് പിഴ ഗണ്യമായി വര്‍ധിപ്പിക്കാനുള്ള അധികാരം ലഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ വിവാദം ശക്തമാകുന്നു. ലണ്ടന് പുറത്തുള്ള പ്രദേശങ്ങളില്‍ പാര്‍ക്കിംഗ് ടിക്കറ്റ് പിഴ 70 പൗണ്ടില്‍ നിന്ന് 160 പൗണ്ടായി ഉയര്‍ത്തുന്ന പരീക്ഷണ പദ്ധതി ബേണ്‍മൗത്തില്‍ നടപ്പിലാക്കിയതോടെയാണ് പ്രതിഷേധം ശക്തമായത്. ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി രാജ്യവ്യാപകമായി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് നടപ്പായാല്‍ ലണ്ടന് പുറത്തുള്ള വാഹനമുടമകള്‍ക്കും തലസ്ഥാന നഗരത്തിലെ ഉയര്‍ന്ന നിരക്കിന് സമാനമായ പിഴ നല്‍കേണ്ട സാഹചര്യമുണ്ടാകും.

'ഖജനാവ് നിറയ്ക്കാന്‍ സാധാരണക്കാരെ പിഴിയുന്ന നടപടിയാണ് ഇത്' എന്നതാണ് പ്രധാന വിമര്‍ശനം. വാഹനമുടമകളെ ലക്ഷ്യമിട്ടുള്ള വരുമാനശേഖരണ പദ്ധതിയാണിതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ബേണ്‍മൗത്തിലെ ലിബറല്‍ ഡെമോക്രാറ്റ് നേതൃത്വത്തിലുള്ള കൗണ്‍സിലിനെയും കേന്ദ്ര ലേബര്‍ സര്‍ക്കാരിനെയും വിമര്‍ശിച്ച് റിച്ചാര്‍ഡ് ഹോള്‍ഡന്‍ രംഗത്തെത്തി. വാഹനമുടമകളെ സാമ്പത്തികമായി ഞെക്കിപ്പിഴിയാനുള്ള എളുപ്പ മാര്‍ഗമാണ് ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. 'തങ്ങള്‍ എന്നും വാഹനമുടമകള്‍ക്കൊപ്പം നിലകൊള്ളും. ജനങ്ങളുടെ ജീവിതച്ചെലവ് ഇതിനകം ഉയര്‍ന്നിരിക്കെ ഇത്തരത്തിലുള്ള അധിക പിഴ ചുമത്തല്‍ അംഗീകരിക്കാനാകില്ല,' എന്നും ഷാഡോ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി പറഞ്ഞു.

പദ്ധതിക്കെതിരെ റിച്ചാര്‍ഡ് റ്റീസെയും ശക്തമായി പ്രതികരിച്ചു. ലേബര്‍ പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റുകളും വാഹനമുടമകളില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാന്‍ പുതിയ വഴികള്‍ തേടുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അതേസമയം, ഗതാഗത നിയന്ത്രണവും അനധികൃത പാര്‍ക്കിംഗ് കുറയ്ക്കലുമാണ് ലക്ഷ്യമെന്നാണ് പദ്ധതി അനുകൂലിക്കുന്നവരുടെ വാദം.


  • യഹൂദര്‍ക്കെതിരായ ആക്രമണങ്ങള്‍: നിയമ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം
  • ബ്രിട്ടനില്‍ നിന്നുള്ള വിമാനയാത്ര പ്രതിസന്ധി രൂക്ഷം; 13,000 സര്‍വീസുകള്‍ കൂടി റദ്ദാക്കി
  • യുകെയില്‍ പബ്ബുകള്‍ അടച്ചുപൂട്ടല്‍ വ്യാപകം; മൂന്ന് മാസത്തില്‍ 161 എണ്ണം പൂട്ടി
  • യുകെയില്‍ മോര്‍ട്ട്‌ഗേജ് അഫോര്‍ഡബിലിറ്റി 2008ന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയില്‍; വരുമാനത്തിന്റെ 21.3% തിരിച്ചടവാകുന്നു
  • ബ്രിട്ടനില്‍ വിലക്കയറ്റം രൂക്ഷം; വര്‍ഷാന്ത്യത്തില്‍ 50% വിലവര്‍ധന നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്
  • ഇന്ധന പ്രതിസന്ധിയില്‍ വിമാന സര്‍വീസുകള്‍ മുന്‍കൂട്ടി റദ്ദാക്കാന്‍ അനുമതി
  • ഒറ്റ മിനിറ്റില്‍ നല്‍കുന്ന കാന്‍സര്‍ ഇഞ്ചക്ഷന്‍ എന്‍എച്ച്എസില്‍ നിലവില്‍
  • ബ്രിസ്‌റ്റോളിലെ വീട്ടില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു; ഒരു കുട്ടി ഉള്‍പ്പെടെ 3 പേര്‍ക്കു പരിക്ക്
  • ടെനന്‍സി നിയമമാറ്റങ്ങള്‍ പ്രാബല്യത്തില്‍; വാടകക്കാരെ പുറത്താക്കുക എളുപ്പമല്ല
  • ബിബിസി വാര്‍ത്താ വിഭാഗത്തില്‍ വന്‍ വെട്ടിനിരത്തല്‍; 2000 പേരുടെ ജോലിനഷ്ടമാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions