നാട്ടുവാര്‍ത്തകള്‍

രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി; എം എല്‍ എമാരുടെ യോഗത്തില്‍ പങ്കെടുക്കില്ല

ആലപ്പുഴ: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുതിര്‍ന്നനേതാവ് രമേശ് ചെന്നിത്തല. തന്നെ വിളിച്ച കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയോടും രാഹുല്‍ഗാന്ധിയോടും ഇക്കാര്യം രമേശ് ചെന്നിത്തല നേരിട്ട് പ്രകടിപ്പിക്കുകയും ചെയ്ത. തന്റെ പ്രവര്‍ത്തിപരിചയവും സീനിയോരിറ്റിയും അവഗണിച്ചത് ശരിയായില്ലെന്നായിരുന്നു രമേശിന്റെ പ്രതികരണം.

മന്ത്രിസഭയില്‍ ചേരില്ലെന്ന നിലപാട് രമേശ് ചെന്നിത്തല എടുത്തതായും അദ്ദേഹം തിരുവനന്തപുരം വിട്ടുപോയതായും സൂചനയുണ്ട്. ഇതിനൊപ്പം കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് പങ്കെടുക്കില്ലെന്നും വിവരമുണ്ട്. കോണ്‍ഗ്രസിലെ തന്റെ പ്രവര്‍ത്തിപരിചയവും സീനിയേറിറ്റിയും പരിഗണിച്ച് തനിക്ക് തന്നെ മുഖ്യമന്ത്രിസ്ഥാനമെന്ന് ഉറപ്പിച്ചയാളാണ് രമേശ് ചെന്നിത്തല.

എന്നാല്‍ ആദ്യം മുതല്‍ തന്നെ വി.ഡി. സതീശന്റെയും കെ.സി. വേണുഗോപാലിന്റെയും പേരുകളാണ് പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ 12 മണിയോടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് വി.ഡി. സതീശന്‍ കേരളാമുഖ്യമന്ത്രിയാകും എന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇക്കാര്യം മല്ലികാര്‍ജ്ജുന ഖാര്‍ഗേ തന്നെയാണ് രമേശ് ചെന്നിത്തലയെ വിളിച്ചു പറഞ്ഞത്. നേരത്തേ വി.ഡി. സതീശന്‍ രമേശ് ചെന്നിത്തലയില്‍ നിന്നുമാണ് പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുത്തത്. ചെന്നിത്തല ഇന്നും നാളെയും ഗുരുവായൂരായിരിക്കും എന്നും സൂചനയുണ്ട്.

  • 5 വര്‍ഷത്തെ പോരാട്ടം; വി.ഡിയെ ഹൈക്കമാന്റിന് അവഗണിക്കാനായില്ല
  • പട നയിച്ചവന്‍ തന്നെ ഭരിക്കും; വി.ഡി. സതീശന്‍ കേരളാമുഖ്യമന്ത്രി
  • നാടകാന്തം മുഖ്യമന്ത്രി തീരുമാനമായി; പ്രഖ്യാപനം വ്യാഴാഴ്ച
  • തമിഴ്‌നാട്ടില്‍ 717 ടാസ്മാക് മദ്യശാലകള്‍ പൂട്ടാന്‍ വിജയ് സര്‍ക്കാര്‍ ഉത്തരവ്
  • അപൂര്‍വമായ മാരക ഫംഗസ് ബാധമൂലം ഇന്ത്യന്‍ ടെക്കിക്ക് അമേരിക്കയില്‍ ദാരുണാന്ത്യം
  • 'അഴകിയ തമിഴ് മകന്‍'; തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ്
  • ജനത്തെ വെല്ലുവിളിച്ചു കെ സിയുടെ പിന്‍വാതില്‍ പ്രവേശം
  • 'ജനവിധിയെ അംഗീകരിക്കുന്നു, തിരഞ്ഞെടുപ്പിലുണ്ടായത് അപത്രീക്ഷിത തോല്‍വി'; നാലാം ദിവസം മൗനം വെടിഞ്ഞു പിണറായി
  • 21 പേരില്‍ 13 മന്ത്രിമാരും തോറ്റു; തോല്‍പ്പിച്ച 11 പേരും പുതുമുഖങ്ങള്‍
  • മഹാവിജയം കഴിഞ്ഞു; ഇനി മുഖ്യമന്ത്രിക്കസേരയ്‌ക്കായി ബലാബലം മൂന്നുപേര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions