യു.കെ.വാര്‍ത്തകള്‍

18 മാസം കഴിഞ്ഞിട്ടും ഭര്‍ത്താവായ കൊലയാളിയെ പിടികൂടാനായില്ല; നീതി തേടി ഹര്‍ഷിത ബ്രെല്ലയുടെ കുടുംബം യുകെയില്‍

ഇന്ത്യക്കാരിയായ 24-കാരി ഹര്‍ഷിത ബ്രെല്ല കൊല്ലപ്പെട്ടിട്ട് 18 മാസം തികയുമ്പോഴും കൊലയാളിയായ ഭര്‍ത്താവ് ഒളിവില്‍. ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ പങ്കജ് ലാംബ ഇവരുടെ മൃതദേഹം കാറിന്റെ ഡിക്കിയിലാക്കി നൂറ് മൈല്‍ അകലെ ഈസ്റ്റ് ലണ്ടനില്‍ ഉപേക്ഷിച്ച ശേഷം ഇന്ത്യയിലേക്ക് മുങ്ങിയെന്നാണ് കരുതുന്നത്. ഒന്നര വര്‍ഷം പിന്നിടുമ്പോഴും ഇയാള്‍ പിടിയിലായിട്ടില്ല.

യുകെയിലെയും, ഇന്ത്യയിലെയും അധികൃതര്‍ കൊലപാതകത്തില്‍ കാര്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ ബ്രെല്ലയുടെ കുടുംബം പരാതിപ്പെടുന്നത്. നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് 18 മാസത്തിന് ശേഷം കുടുംബം ഇന്ത്യയില്‍ നിന്നും യുകെയിലേക്ക് എത്തിയിരിക്കുകയാണ്.

നോര്‍ത്താംപ്ടണ്‍ഷയറിലെയും, ഈസ്റ്റ് ലണ്ടനിലെയും മകളുടെ സാന്നിധ്യം ഉണ്ടായിരുന്ന ഇടങ്ങള്‍ സന്ദര്‍ശിക്കാന്‍ കൂടിയാണ് കുടുംബം എത്തിയത്. 'വിളിക്കുമ്പോള്‍, മമ്മിയെ ഞാന്‍ ഇവിടെ കൊണ്ടുവരുമെന്ന് പറയുമായിരുന്നു. നല്ല സാഹചര്യത്തില്‍ അവളെ ഇവിടെ കാണാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷിച്ചത്', മകളുടെ ചിത്രം കൈയില്‍ പിടിച്ച് അമ്മ സുദേഷ് കണ്ണീരോടെ പറയുന്നു.

ഇത്തരമൊരു ദാരുണമായ സംഭവം നേരിട്ട് ഇവിടേക്ക് വരേണ്ടി വരുമെന്ന് സ്വപ്‌നത്തില്‍ പോലും ചിന്തിച്ചില്ലെന്ന് അമ്മ പറഞ്ഞു. പിതാവ് സത്ബീര്‍ ബ്രെല്ല, സഹോദരി സോണിയാ ദബാസ്, ഇവരുടെ രണ്ട് മക്കള്‍ എന്നിവരും ഒപ്പമുണ്ട്. ലാംബയ്‌ക്കൊപ്പം കഴിഞ്ഞിരുന്ന വീടിന് മുന്നിലും കുടുംബം എത്തി.

നോര്‍ത്താംപ്ടണ്‍ഷയര്‍ പോലീസിനോട് നിരവധി ചോദ്യങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. ഗാര്‍ഹിക പീഡനം റിപ്പോര്‍ട്ട് ചെയ്ത് സ്ത്രീകളുടെ ഷെല്‍റ്ററിലേക്ക് മാറിയ ബ്രെല്ലയെ കൊല്ലുന്നത് തടയാന്‍ പോലീസിന് കഴിയാതെ പോയത് എങ്ങനെയെന്നതാണ് പ്രധാന ചോദ്യം. അറസ്റ്റ് ചെയ്ത ലാംബയെ ജാമ്യത്തില്‍ വിട്ടിരുന്നു.

വീഴ്ചകളില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ അച്ചടക്ക നടപടികള്‍ നേരിടുമെന്ന് ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കണ്ടക്ട് പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടനിലെ പോലീസ് മെച്ചമായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ അവരാണ് ഏറ്റവും നിരുത്തരവാദപരമായി പെരുമാറിയത്, പിതാവ് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ ഗുര്‍ഗാവിലേക്ക് രക്ഷപ്പെട്ട ലാംബ മുന്‍ കാമുകിയ്‌ക്കൊപ്പം ജീവിതം തുടങ്ങിയെന്നും വാര്‍ത്തകളുണ്ട്.

  • രണ്ട് സ്‌കൂളുകളില്‍ കൂടി മെനിഞ്ചൈറ്റിസ് ബാധ കണ്ടെത്തി; ജാഗ്രതയോടെ യുകെ
  • ഹോട്ടല്‍ താമസത്തിന് അധിക നികുതി; സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം
  • എഐ ഉപയോഗിച്ച് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുണ്ടാക്കി ബ്ലാക്ക് മെയിലിങ്; പരാതികളില്‍ 36% വര്‍ധന
  • ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് രാജിവെച്ചു; സ്റ്റാര്‍മര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദം
  • ഇറാന്‍ യുദ്ധം ജനജീവിതത്തെ ദുരിതത്തിലാക്കി; യുകെയില്‍ കുടുംബങ്ങള്‍ അതിവേഗം ചെലവ് ചുരുക്കുന്നു
  • യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ക്ലെയിമുകള്‍ സര്‍വകാല റെക്കോര്‍ഡില്‍; ജോലി ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ ഇടിവ്
  • അപ്രതീക്ഷിതമായി വിട പറഞ്ഞ കാസര്‍ഗോഡ് സ്വദേശിക്ക് ടെല്‍ഫോര്‍ഡില്‍ അന്ത്യവിശ്രമം
  • ലേബറില്‍ പൊട്ടിത്തെറി; നാലു മന്ത്രിമാര്‍ രാജിവച്ചു
  • അമിതവണ്ണം മൂലം ബുദ്ധിമുട്ടി കുട്ടികള്‍; എന്‍എച്ച്എസ് കണക്കുകള്‍ ഞെട്ടിക്കുന്നത്
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് നേഷന്‍വൈഡ്; രണ്ട് വര്‍ഷത്തെ ഡീല്‍ ഏറ്റവും ലാഭകരം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions