യു.കെ.വാര്‍ത്തകള്‍

യുകെ ഭവനവിപണിയ്ക്ക് സമയദോഷം; 32% വരെ വില കുറച്ച് വില്‍ക്കാന്‍ വില്‍പ്പനക്കാര്‍; വാങ്ങാനാളില്ല

യുകെ ഭവനവിപണി കടുപ്പമേറിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വിപണിയിലെ അസ്വസ്ഥത മനസ്സിലാക്കുന്നതിനാല്‍ വീട് വാങ്ങാന്‍ ആളുകളെ കിട്ടുന്നത് ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. ഈ ഘട്ടത്തില്‍ വീട് എങ്ങനെയെങ്കിലും വില്‍ക്കാനായി വില വന്‍തോതില്‍ കുറയ്ക്കാന്‍ ഉടമകള്‍ തയ്യാറാകുന്നുവെന്നാണ് റൈറ്റ്മൂവ് വെളിപ്പെടുത്തുന്നത്.

വീട് ലിസ്റ്റ് ചെയ്യുമ്പോള്‍ ആത്മവിശ്വാസക്കൂടുതല്‍ കാരണം വലിയ വിലയിടുകയും, ഇത് വീട് വില്‍പ്പന വൈകിക്കുകയും ചെയ്യുന്നതായി പ്രോപ്പര്‍ട്ടി ലിസ്റ്റിംഗ് കമ്പനി വ്യക്തമാക്കുന്നു. ഇതിനൊടുവില്‍ വീട് വില്‍ക്കുന്ന വില ആവശ്യപ്പെട്ടതിന്റെ 32 ശതമാനം കുറച്ച് നല്‍കുകയും ചെയ്യുന്നതിലാണ് കലാശിക്കുന്നത്.

സപ്ലൈയും, ഡിമാന്‍ഡും തമ്മിലുള്ള അസന്തുലിതാവസ്ഥ 2015ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഇതോടെ വിപണി കൂടുതല്‍ മത്സരാത്മകമായി മാറിയിട്ടുണ്ട്. വീട് വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ ലഭ്യമാകുന്നുണ്ട്.

ഈ ഘട്ടത്തിലും വീട് വില്‍ക്കാന്‍ ലിസ്റ്റ് ചെയ്യുന്നവര്‍ വില അല്‍പ്പം കൂട്ടിവെയ്ക്കുന്നത് തുടരുകയാണ്. കഴിഞ്ഞ മാസം മാത്രം പുതുതായി ലിസ്റ്റ് ചെയ്ത വീടുകളുടെ ശരാശരി വിലയില്‍ 4333 പൗണ്ട് വര്‍ദ്ധനവ് നേരിട്ട് 378,304 പൗണ്ടിലേക്ക് ഉയര്‍ന്നു.

അതേസമയം വില്‍പ്പന ഉറപ്പിക്കുന്നതില്‍ ഈ മാസം 4 ശതമാനം കുറവ് വന്നിട്ടുണ്ടെന്ന് റൈറ്റ്മൂവ് പറയുന്നു. ഒരു വര്‍ഷം മുന്‍പത്തെ മേയ് മാസത്തിലെ കണക്ക് അപേക്ഷിച്ചാണ് ഈ ഇടിവ്. ആ ഘട്ടത്തില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താരതമ്യേന കുറഞ്ഞ നിലയിലുമായിരുന്നു.

വില്‍പ്പനയ്ക്ക് വെച്ച നിരക്ക് കുറയ്ക്കുന്ന വീടുകള്‍ വില്‍ക്കാന്‍ കൃത്യമായി വിലയിട്ട വീടുകളെ അപേക്ഷിച്ച് 91 ദിവസം കൂടുതല്‍ വേണ്ടിവരുന്നതായി റൈറ്റ്മൂവ് അന്വേഷണം കണ്ടെത്തി.

  • ലണ്ടന്‍ ട്യൂബില്‍ വീണ്ടും പണിമുടക്ക് ദിനങ്ങള്‍; പൊതു ഗതാഗതത്തിന് തിരിച്ചടി
  • യുകെയില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു
  • സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാനുള്ള മത്സരത്തില്‍ ഇറങ്ങുമെന്ന് വെസ് സ്ട്രീറ്റിംഗ്
  • ലണ്ടനിലെ പ്രതിഷേധ റാലികളില്‍ 43 പേര്‍ അറസ്റ്റില്‍; പതിനായിരങ്ങള്‍ തെരുവിലിറങ്ങി
  • വന്‍ പ്രതിഷേധ റാലി; ലണ്ടന്‍ കടുത്ത സുരക്ഷാ വലയത്തില്‍
  • ജീവിതച്ചെലവ് പ്രതിസന്ധി നേരിടാന്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന റീവ്‌സ് ഉപേക്ഷിക്കുമെന്ന് സൂചന
  • രണ്ട് സ്‌കൂളുകളില്‍ കൂടി മെനിഞ്ചൈറ്റിസ് ബാധ കണ്ടെത്തി; ജാഗ്രതയോടെ യുകെ
  • 18 മാസം കഴിഞ്ഞിട്ടും ഭര്‍ത്താവായ കൊലയാളിയെ പിടികൂടാനായില്ല; നീതി തേടി ഹര്‍ഷിത ബ്രെല്ലയുടെ കുടുംബം യുകെയില്‍
  • ഹോട്ടല്‍ താമസത്തിന് അധിക നികുതി; സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം
  • എഐ ഉപയോഗിച്ച് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുണ്ടാക്കി ബ്ലാക്ക് മെയിലിങ്; പരാതികളില്‍ 36% വര്‍ധന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions