യു.കെ.വാര്‍ത്തകള്‍

എനര്‍ജി പ്രൈസ് ഷോക്ക്; ജൂലൈയില്‍ ബില്ലുകള്‍ 209 പൗണ്ട് വര്‍ധിച്ച് 1850 പൗണ്ടിലേക്ക് എത്തുമെന്ന് മുന്നറിയിപ്പ്



ഇറാനിലെ യുദ്ധത്തിന്റെ പ്രത്യാഘാതം ലോകം ഒന്നടങ്കം പല രീതിയില്‍ അനുഭവിക്കുകയാണ്. എണ്ണ, ഗ്യാസ് വിലകള്‍ കുതിച്ചുയരുമ്പോള്‍ ബ്രിട്ടന്‍ ഉള്‍പ്പെടെ ലോകരാജ്യങ്ങളില്‍ പണപ്പെരുപ്പവും, വിലക്കയറ്റവും രൂക്ഷമാകുകയാണ്.

ഇതിന്റെ പ്രത്യാഘാതം ജൂലൈ മാസത്തില്‍ എനര്‍ജി പ്രൈസ് ക്യാപ്പ് പുതുക്കുമ്പോള്‍ ജനങ്ങളുടെ ബില്ലുകളില്‍ പ്രതിഫലിക്കുമെന്നാണ് ഇപ്പോള്‍ പ്രവചനം. പ്രതിവര്‍ഷ ബില്ലുകള്‍ 200 പൗണ്ടിലേറെ വര്‍ധിച്ച് സമ്മറില്‍ 1900 പൗണ്ടിന് അരികിലേക്ക് ഉയരുമെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ് പ്രവചിക്കുന്നു. ജീവതച്ചെലവ് പ്രതിസന്ധിയില്‍ ഉഴലുന്നതിനിടെ ജനങ്ങള്‍ക്ക് ഇതൊരു ഷോക്കായി മാറുമെന്ന് ഉറപ്പാണ്.

എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം ക്വാര്‍ട്ടേര്‍ലി പ്രൈസ് ക്യാപ്പ് പുതുക്കി നിശ്ചയിക്കുമ്പോഴാണ് ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ 1850 പൗണ്ടിലേക്ക് വര്‍ദ്ധിക്കുകയെന്നാണ് എനര്‍ജി കണ്‍സള്‍ട്ടന്‍സി കോണ്‍വാള്‍ ഇന്‍സൈറ്റ് പ്രവചിക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ എനര്‍ജി ബില്ലുകള്‍ 1641 പൗണ്ട് ക്യാപ്പാണ് നിലവിലുള്ളത്. ഇതിനെ അപേക്ഷിച്ച് 13 ശതമാനമാണ് വര്‍ദ്ധന.

ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധം യുകെയിലെ ഗ്യാസ് വിപണി വില ഈ വര്‍ഷം ഇരട്ടിയാക്കിയിട്ടുണ്ട്. ഹോള്‍സെയില്‍ എനര്‍ജി വിലകള്‍ വര്‍ദ്ധിക്കുന്നതാണ് പ്രധാന കാരണമായി കോണ്‍വാള്‍ ചൂണ്ടിക്കാണിക്കുന്നത്. യുദ്ധത്തിന് തിരിച്ചടിയായി ഹോര്‍മുസ് കടലിടുക്ക് അടച്ച് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എനര്‍ജി വിതരണത്തിന് തെഹ്‌റാന്‍ തടയിട്ടിരുന്നു. ഇതോടെ ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ വില വര്‍ദ്ധിക്കുകയും ചെയ്തു. നിലവിലെ താല്‍ക്കാലി വെടിനിര്‍ത്തലാണ് കൈവിട്ട് വില കുതിക്കാതെ തടഞ്ഞിരിക്കുന്നത്.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions