യു.കെ.വാര്‍ത്തകള്‍

യുദ്ധവും രാഷ്ട്രീയ അനിശ്ചിതാവസ്ഥയും; യുകെയുടെ കടമെടുപ്പ് കൂടുന്നു

ഏപ്രില്‍ മാസത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ കടമെടുത്ത് യുകെ. ഉയര്‍ന്ന പണപ്പെരുപ്പം പെന്‍ഷന്‍, ബെനഫിറ്റ് ചെലവുകള്‍ ഉയര്‍ത്തുന്നതാണ് പ്രധാന കാരണം. ഇറാന്‍ യുദ്ധവും, രാഷ്ട്രീയ അനിശ്ചിതാവസ്ഥയും കടത്തിന്റെ ചെലവുകള്‍ ഉയര്‍ത്തുകയാണ്.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്ക് പ്രകാരം 2026 ഏപിലില്‍ പബ്ലിക് സെക്ടര്‍ നെറ്റ് കടമെടുപ്പ് 24.3 ബില്ല്യണ്‍ പൗണ്ടാണ്. 2025 ഏപ്രില്‍ അപേക്ഷിച്ച് 4.9 ബില്ല്യണ്‍ പൗണ്ടാണ് കൂടിയത്.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ബോണ്ട് വിപണികളില്‍ അലകള്‍ സൃഷ്ടിക്കുന്നതും, ലേബര്‍ നേതൃത്വ വെല്ലുവിളി ഉയരുന്നതും സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. പ്രമുഖ ഇക്കണോമിസ്റ്റുകളും, ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയും കണക്കാക്കിയതിനേക്കാള്‍ 3.4 ബില്ല്യണ്‍ പൗണ്ട് കൂടുതലാണ് കടമെടുപ്പ്.

ഏപ്രില്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന കടമെടുപ്പാണ് ഇക്കുറി നടന്നിരിക്കുന്നതെന്നും സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുകെ ഗവണ്‍മെന്റിന്റെ കടമെടുപ്പ് ചെലവുകള്‍ കുതിച്ചുയരുന്നുണ്ട്.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions