യു.കെ.വാര്‍ത്തകള്‍

യുദ്ധവും രാഷ്ട്രീയ അനിശ്ചിതാവസ്ഥയും; യുകെയുടെ കടമെടുപ്പ് കൂടുന്നു

ഏപ്രില്‍ മാസത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ കടമെടുത്ത് യുകെ. ഉയര്‍ന്ന പണപ്പെരുപ്പം പെന്‍ഷന്‍, ബെനഫിറ്റ് ചെലവുകള്‍ ഉയര്‍ത്തുന്നതാണ് പ്രധാന കാരണം. ഇറാന്‍ യുദ്ധവും, രാഷ്ട്രീയ അനിശ്ചിതാവസ്ഥയും കടത്തിന്റെ ചെലവുകള്‍ ഉയര്‍ത്തുകയാണ്.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്ക് പ്രകാരം 2026 ഏപിലില്‍ പബ്ലിക് സെക്ടര്‍ നെറ്റ് കടമെടുപ്പ് 24.3 ബില്ല്യണ്‍ പൗണ്ടാണ്. 2025 ഏപ്രില്‍ അപേക്ഷിച്ച് 4.9 ബില്ല്യണ്‍ പൗണ്ടാണ് കൂടിയത്.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ബോണ്ട് വിപണികളില്‍ അലകള്‍ സൃഷ്ടിക്കുന്നതും, ലേബര്‍ നേതൃത്വ വെല്ലുവിളി ഉയരുന്നതും സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. പ്രമുഖ ഇക്കണോമിസ്റ്റുകളും, ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയും കണക്കാക്കിയതിനേക്കാള്‍ 3.4 ബില്ല്യണ്‍ പൗണ്ട് കൂടുതലാണ് കടമെടുപ്പ്.

ഏപ്രില്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന കടമെടുപ്പാണ് ഇക്കുറി നടന്നിരിക്കുന്നതെന്നും സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുകെ ഗവണ്‍മെന്റിന്റെ കടമെടുപ്പ് ചെലവുകള്‍ കുതിച്ചുയരുന്നുണ്ട്.

  • യുകെയിലെ 5 പ്രദേശങ്ങളില്‍ അടിയന്തിര ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ടുകള്‍; താപനില 33 ഡിഗ്രി വരെ
  • രോഗികളോടുള്ള മോശം പെരുമാറ്റം; യുകെയില്‍ മലയാളി ഡോക്ടര്‍ക്ക് അറസ്റ്റ് വാറന്റ്; മെഡിക്കല്‍ രജിസ്റ്ററില്‍ നിന്നു പുറത്താക്കി
  • ആന്‍ഡ്രൂവിനെതിരായ ലൈംഗികാതിക്രമ കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് പോലീസ്
  • എഐ കടന്നുകയറ്റം: യുകെയില്‍ ജോലി പോകുന്നവരുടെ എണ്ണം കൂടുന്നു, പ്രമുഖ ബാങ്കില്‍ 7800 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും
  • യുവാക്കള്‍ യുകെ വിടുന്നു; പ്രധാന ലക്‌ഷ്യം ഓസ്‌ട്രേലിയ
  • ഇനി വിവാദം വേണ്ട: ടോയ്‌ലറ്റുകളും വസ്ത്രം മാറുന്ന മുറികളും ഉപയോഗിക്കുന്നതിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം
  • അയര്‍ലന്‍ഡ് ഭരണകക്ഷിയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍ പാലാക്കാരി നഴ്സ്
  • ബ്രിട്ടനില്‍ കുടിയേറ്റം കുത്തനെ കുറഞ്ഞു, ജനം അറിയുന്നില്ല
  • യുകെയില്‍ ഈ വര്‍ഷത്തെ ആദ്യത്തെ ഹീറ്റ് വേവ്; താപനില 31 ഡിഗ്രി കടക്കും
  • ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധിപ്പിക്കാനുള്ള പദ്ധതി റദ്ദാക്കി കീര്‍ സ്റ്റാര്‍മര്‍; ഭക്ഷ്യ ഇറക്കുമതിയില്‍ താരിഫ് കുറയ്ക്കാനും നീക്കം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions