യു.കെ.വാര്‍ത്തകള്‍

എഐ കടന്നുകയറ്റം: യുകെയില്‍ ജോലി പോകുന്നവരുടെ എണ്ണം കൂടുന്നു, പ്രമുഖ ബാങ്കില്‍ 7800 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

യുകെയില്‍ നിര്‍മിത ബുദ്ധി ഉപയോഗം വര്‍ധിച്ചതോടെ സ്ഥാപനങ്ങളില്‍ തൊഴില്‍ നഷ്ടമാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. പ്രമുഖ ബാങ്കിങ് സ്ഥാപനമായ സാറ്റാന്റേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കില്‍ ഇതുമൂലം അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ഏകദേശം 15 ശതമാനം പേര്‍ക്ക് ജോലി നഷ്ടമാകും എന്നാണു റിപ്പോര്‍ട്ട്.

ജീവനക്കാരുടെ എണ്ണം നോക്കിയാല്‍ ഏകദേശം 7800 പേര്‍ക്ക് ഇത്തരത്തില്‍ ജോലി നഷ്ടമാകുമെന്നാണ് കണക്ക്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ബാങ്കിങ് സ്ഥാപനം ജീവനക്കാരെ പരമാവധി മറ്റു ജോലികളിലേക്ക് മാറ്റി ഇതിന്റെ ആഘാതം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലരുടെയും കാര്യത്തില്‍ നിലനില്‍പ് അസാധ്യമാകും.

ഇന്ത്യ, ചൈന, മലേഷ്യ, പോളണ്ട് എന്നിവിടങ്ങളില്‍ ബാങ്കിന്റെ ബാക്ക് ഓഫിസ് ജോലികള്‍ ചെയ്യുന്നവരെയാണ് എ.ഐ.ഇംപ്ക്ട് എറെയും ബാധിക്കുക. ബാങ്കിന്റെ ഗ്ലോബല്‍ ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗമായുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ജീവനക്കാര്‍ തയാറാകണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ബില്‍ വിന്റേഴ്സ് ഇതുസംബന്ധിച്ച സര്‍ക്കുലറില്‍ അഭ്യര്‍ഥിച്ചു.

എഐ കടന്നുകയറ്റത്തില്‍ ജോലി നഷ്ടപ്പെടുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ ആദ്യത്തേതല്ല സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്. ലോകത്തെ ഒട്ടുമിക്ക കമ്പനികളിലും സമാനമായ സ്ഥിതിവിശേഷമാണുള്ളത്. സിങ്കപ്പൂര്‍ ബാങ്കായ ഡി.ബി.എസില്‍ 4000 പേര്‍ക്കാണ് സമാനമായ രീതിയില്‍ ജോലിഭീഷണി ഉള്ളത്. എ.ഐ പ്രോജക്ടുകളുടെ ഭാഗമായി ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടമാകുമെന്ന് ഫെയ്സ്ബുക്ക് ഉടമസ്ഥരായ മെറ്റ കഴിഞ്ഞ മാസം വ്യക്തമാക്കിയുന്നു. 8000 പേര്‍ക്കെങ്കിലും ഇതിന്റെ ഭാഗമായി ജോലി നഷ്ടപ്പെടാമെന്നാണ് അവരുടെ വിലയിരുത്തല്‍ .ആമസോണില്‍ 30,000 പേര്‍ക്കും ഒറാക്കിളില്‍ 10,000 പേര്‍ക്കും നിര്‍മിത ബുദ്ധി വില്ലനാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്.

  • യുകെയിലെ 5 പ്രദേശങ്ങളില്‍ അടിയന്തിര ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ടുകള്‍; താപനില 33 ഡിഗ്രി വരെ
  • രോഗികളോടുള്ള മോശം പെരുമാറ്റം; യുകെയില്‍ മലയാളി ഡോക്ടര്‍ക്ക് അറസ്റ്റ് വാറന്റ്; മെഡിക്കല്‍ രജിസ്റ്ററില്‍ നിന്നു പുറത്താക്കി
  • ആന്‍ഡ്രൂവിനെതിരായ ലൈംഗികാതിക്രമ കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് പോലീസ്
  • യുദ്ധവും രാഷ്ട്രീയ അനിശ്ചിതാവസ്ഥയും; യുകെയുടെ കടമെടുപ്പ് കൂടുന്നു
  • യുവാക്കള്‍ യുകെ വിടുന്നു; പ്രധാന ലക്‌ഷ്യം ഓസ്‌ട്രേലിയ
  • ഇനി വിവാദം വേണ്ട: ടോയ്‌ലറ്റുകളും വസ്ത്രം മാറുന്ന മുറികളും ഉപയോഗിക്കുന്നതിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം
  • അയര്‍ലന്‍ഡ് ഭരണകക്ഷിയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍ പാലാക്കാരി നഴ്സ്
  • ബ്രിട്ടനില്‍ കുടിയേറ്റം കുത്തനെ കുറഞ്ഞു, ജനം അറിയുന്നില്ല
  • യുകെയില്‍ ഈ വര്‍ഷത്തെ ആദ്യത്തെ ഹീറ്റ് വേവ്; താപനില 31 ഡിഗ്രി കടക്കും
  • ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധിപ്പിക്കാനുള്ള പദ്ധതി റദ്ദാക്കി കീര്‍ സ്റ്റാര്‍മര്‍; ഭക്ഷ്യ ഇറക്കുമതിയില്‍ താരിഫ് കുറയ്ക്കാനും നീക്കം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions