യു.കെ.വാര്‍ത്തകള്‍

രോഗികളോടുള്ള മോശം പെരുമാറ്റം; യുകെയില്‍ മലയാളി ഡോക്ടര്‍ക്ക് അറസ്റ്റ് വാറന്റ്; മെഡിക്കല്‍ രജിസ്റ്ററില്‍ നിന്നു പുറത്താക്കി


രോഗികളോട് അപമര്യാദയോടും ക്രൂരമായും പെരുമാറിയതായി ചൂണ്ടിക്കാണിച്ചു യുകെ മലയാളിയായ ഡോക്ടറെ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് സ്ഥിരമായി പുറത്താക്കി. നേരത്തെ കാര്‍ലൈലിന് സമീപമുള്ള ഹൗട്ടനില്‍ ജോലി ചെയ്തിരുന്ന ഡോ ഷമീര്‍ ചന്ദ്രനെയാണ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസ് യുകെയില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് വിലക്കിയത്. ഷമീര്‍ പൊതുജനങ്ങള്‍ക്ക് വലിയ ഭീഷണിയാണെന്ന് പറഞ്ഞാണ് ട്രിബ്യൂണലിന്റെ നടപടി.

ഡോ. ഷമീര്‍ പൊതുജനങ്ങള്‍ക്ക് 'ഗുരുതര ഭീഷണി' എന്ന് ട്രിബ്യൂണല്‍ വിലയിരുത്തി. കഴിഞ്ഞ മേയ് 5, 6 തീയതികളില്‍ നടന്ന ഓണ്‍ലൈന്‍ ഹിയറിംഗിന് ശേഷമാണ് അന്തിമ തീരുമാനം ഉണ്ടായത്.

കേസില്‍, മറ്റുള്ളവരെ മാനസികമായി പീഡിപ്പിക്കുകയും നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുകയും ചെയ്തതടക്കമുള്ള കുറ്റങ്ങള്‍ക്കും, 16 വയസില്‍ താഴെയുള്ള കുട്ടിയോട് ക്രൂരമായി പെരുമാറിയെന്ന കുറ്റത്തിനും ക്രൗണ്‍ കോടതി നാല് വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇരകളെ ബന്ധപ്പെടുന്നതിന് വിലക്കും കോടതി ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ കോടതി നടപടികളോട് സഹകരിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല. ക്രിമിനല്‍ വിചാരണയ്ക്കിടെ ഇയാള്‍ രാജ്യം വിട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നിലവില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.

രോഗികളെ മാനസികമായി പീഡിപ്പിക്കുകയും സാമ്പത്തികമായി നിയന്ത്രിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും കോടതി രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. തന്റെ പ്രവൃത്തികളില്‍ ഒരു ഘട്ടത്തിലും പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ലെന്നും ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി.

ഭാവിയിലും സമാന കുറ്റകൃത്യങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ആശങ്കയും മെഡിക്കല്‍ രംഗത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ ഇയാളെ രജിസ്റ്ററില്‍ നിന്നും നീക്കം ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് വ്യക്തമാക്കിയ ട്രിബ്യൂണല്‍ അപ്പീല്‍ കാലയളവില്‍ ഇയാള്‍ക്ക് അടിയന്തിര സസ്‌പെന്‍ഷനും ഏര്‍പ്പെടുത്തി.
അതേസമയം, ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന് അയച്ച ഇമെയിലില്‍ യുകെയില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും തന്റെ ഭാവി തകര്‍ത്തുവെന്നുമാണ് ഡോ. ഷമീര്‍ ആരോപിച്ചത്.

  • യുകെയിലെ 5 പ്രദേശങ്ങളില്‍ അടിയന്തിര ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ടുകള്‍; താപനില 33 ഡിഗ്രി വരെ
  • ആന്‍ഡ്രൂവിനെതിരായ ലൈംഗികാതിക്രമ കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് പോലീസ്
  • എഐ കടന്നുകയറ്റം: യുകെയില്‍ ജോലി പോകുന്നവരുടെ എണ്ണം കൂടുന്നു, പ്രമുഖ ബാങ്കില്‍ 7800 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും
  • യുദ്ധവും രാഷ്ട്രീയ അനിശ്ചിതാവസ്ഥയും; യുകെയുടെ കടമെടുപ്പ് കൂടുന്നു
  • യുവാക്കള്‍ യുകെ വിടുന്നു; പ്രധാന ലക്‌ഷ്യം ഓസ്‌ട്രേലിയ
  • ഇനി വിവാദം വേണ്ട: ടോയ്‌ലറ്റുകളും വസ്ത്രം മാറുന്ന മുറികളും ഉപയോഗിക്കുന്നതിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം
  • അയര്‍ലന്‍ഡ് ഭരണകക്ഷിയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍ പാലാക്കാരി നഴ്സ്
  • ബ്രിട്ടനില്‍ കുടിയേറ്റം കുത്തനെ കുറഞ്ഞു, ജനം അറിയുന്നില്ല
  • യുകെയില്‍ ഈ വര്‍ഷത്തെ ആദ്യത്തെ ഹീറ്റ് വേവ്; താപനില 31 ഡിഗ്രി കടക്കും
  • ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധിപ്പിക്കാനുള്ള പദ്ധതി റദ്ദാക്കി കീര്‍ സ്റ്റാര്‍മര്‍; ഭക്ഷ്യ ഇറക്കുമതിയില്‍ താരിഫ് കുറയ്ക്കാനും നീക്കം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions