യു.കെ.വാര്‍ത്തകള്‍

രോഗികളോടുള്ള മോശം പെരുമാറ്റം; യുകെയില്‍ മലയാളി ഡോക്ടര്‍ക്ക് അറസ്റ്റ് വാറന്റ്; മെഡിക്കല്‍ രജിസ്റ്ററില്‍ നിന്നു പുറത്താക്കി


രോഗികളോട് അപമര്യാദയോടും ക്രൂരമായും പെരുമാറിയതായി ചൂണ്ടിക്കാണിച്ചു യുകെ മലയാളിയായ ഡോക്ടറെ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് സ്ഥിരമായി പുറത്താക്കി. നേരത്തെ കാര്‍ലൈലിന് സമീപമുള്ള ഹൗട്ടനില്‍ ജോലി ചെയ്തിരുന്ന ഡോ ഷമീര്‍ ചന്ദ്രനെയാണ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസ് യുകെയില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് വിലക്കിയത്. ഷമീര്‍ പൊതുജനങ്ങള്‍ക്ക് വലിയ ഭീഷണിയാണെന്ന് പറഞ്ഞാണ് ട്രിബ്യൂണലിന്റെ നടപടി.

ഡോ. ഷമീര്‍ പൊതുജനങ്ങള്‍ക്ക് 'ഗുരുതര ഭീഷണി' എന്ന് ട്രിബ്യൂണല്‍ വിലയിരുത്തി. കഴിഞ്ഞ മേയ് 5, 6 തീയതികളില്‍ നടന്ന ഓണ്‍ലൈന്‍ ഹിയറിംഗിന് ശേഷമാണ് അന്തിമ തീരുമാനം ഉണ്ടായത്.

കേസില്‍, മറ്റുള്ളവരെ മാനസികമായി പീഡിപ്പിക്കുകയും നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുകയും ചെയ്തതടക്കമുള്ള കുറ്റങ്ങള്‍ക്കും, 16 വയസില്‍ താഴെയുള്ള കുട്ടിയോട് ക്രൂരമായി പെരുമാറിയെന്ന കുറ്റത്തിനും ക്രൗണ്‍ കോടതി നാല് വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇരകളെ ബന്ധപ്പെടുന്നതിന് വിലക്കും കോടതി ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ കോടതി നടപടികളോട് സഹകരിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല. ക്രിമിനല്‍ വിചാരണയ്ക്കിടെ ഇയാള്‍ രാജ്യം വിട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നിലവില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.

രോഗികളെ മാനസികമായി പീഡിപ്പിക്കുകയും സാമ്പത്തികമായി നിയന്ത്രിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും കോടതി രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. തന്റെ പ്രവൃത്തികളില്‍ ഒരു ഘട്ടത്തിലും പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ലെന്നും ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി.

ഭാവിയിലും സമാന കുറ്റകൃത്യങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ആശങ്കയും മെഡിക്കല്‍ രംഗത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ ഇയാളെ രജിസ്റ്ററില്‍ നിന്നും നീക്കം ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് വ്യക്തമാക്കിയ ട്രിബ്യൂണല്‍ അപ്പീല്‍ കാലയളവില്‍ ഇയാള്‍ക്ക് അടിയന്തിര സസ്‌പെന്‍ഷനും ഏര്‍പ്പെടുത്തി.
അതേസമയം, ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന് അയച്ച ഇമെയിലില്‍ യുകെയില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും തന്റെ ഭാവി തകര്‍ത്തുവെന്നുമാണ് ഡോ. ഷമീര്‍ ആരോപിച്ചത്.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions