യു.കെ.വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%



ഇറാന്‍ യുദ്ധം സകല മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പണപ്പെരുപ്പം ഇതിന്റെ ഫലമായി ഉയരുമ്പോള്‍ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കിലും കുറയ്ക്കാന്‍ കഴിയാതെ പോകുമ്പോള്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഇതിനകം തന്നെ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്.

ഈ സമ്മര്‍ദം ഭവനവിപണിയില്‍ മറ്റൊരു പ്രതിഭാസത്തിനാണ് വഴിയൊരുക്കുന്നത്. രാജ്യത്തെ ഭവനവിലയെ 'റിവേഴ്‌സ്' ഗിയറിലാക്കാന്‍ ഈ അവസ്ഥ ഇടയാക്കുന്നു. അതായത് ഈ വര്‍ഷം ഭവനവില മുന്നേറുന്നതിന് പകരം താഴേക്ക് ഇറങ്ങുമെന്നതാണ് സ്ഥിതിയെന്ന് മുന്‍നിര എസ്റ്റേറ്റ് ഏജന്റ് പ്രവചിക്കുന്നു.

2026-ല്‍ ഭവനവില 2 ശതമാനം താഴുമെന്നാണ് സാവില്‍സ് പ്രവചിക്കുന്നത്. 2 ശതമാനം വര്‍ദ്ധിക്കുമെന്ന മുന്‍ പ്രവചനമാണ് നിലവിലെ സാഹചര്യത്തില്‍ തിരുത്തപ്പെടുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം സൃഷ്ടിക്കുന്ന ഗുരുതര സാമ്പത്തിക പ്രത്യാഘാതമാണ് ഇതിലേക്ക് നയിക്കുന്നത്. എനര്‍ജി വിതരണത്തില്‍ നേരിട്ട പ്രതിസന്ധി ആഗോള തിരിച്ചടികളാണ് സമ്മാനിച്ചത്.

ഉയര്‍ന്ന എണ്ണ, ഗ്യാസ് വിലകള്‍ പണപ്പെരുപ്പത്തിന് എണ്ണയൊഴിച്ച് ആളിക്കത്തിച്ചു. ഇതുമൂലമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ നിരക്ക് കുറയ്ക്കാന്‍ സാധിക്കാതെ വന്നിരിക്കുന്നത്. നിരക്ക് മാറാന്‍ പോകുന്നില്ലെന്ന് ഏറെക്കുറെ ഉറപ്പായതോടെ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് ഡീലുകളില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനും തുടങ്ങി.

'സംഘര്‍ഷവും, ഇതിന് പിന്നാലെ എത്തിയ മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ദ്ധനവുകളും യുകെ ഹൗസിംഗ് വിപണിയുടെ വീക്ഷണം തന്നെ മാറ്റിമറിച്ചു. യുദ്ധം നീണ്ടുപോയാല്‍ പണപ്പെരുപ്പവും, ഇതോടൊപ്പം പലിശ നിരക്കും വീണ്ടും ഉയരാം. ഇത് ഭവനവിലയില്‍ ഹൃസ്വകാല സമ്മര്‍ദം സൃഷ്ടിക്കുകയും ചെയ്യും', സാവില്‍സ് വ്യക്തമാക്കി.

  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 3ലക്ഷം പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  • എംപ്ലോയീസ് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കാമെന്നു വെസ് സ്ട്രീറ്റിംഗ്
  • യുവ തൊഴിലില്ലായ്മ പ്രതിസന്ധി: മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ മുന്‍ സിഇഒ സര്‍ക്കാര്‍ ഉപദേഷ്ടാവ്
  • ബ്രിട്ടനില്‍ ജോലിക്കാരെ പറഞ്ഞുവിടാന്‍ സ്ഥാപനങ്ങള്‍; ആഴ്ചയില്‍ നല്‍കുന്നത് 8900 ലേ-ഓഫ് നോട്ടീസുകള്‍
  • ഇന്ത്യക്കാരും പാകിസ്ഥാനികളും തദ്ദേശീയരുടെ ജോലി തട്ടിയെടുക്കുകയാണെന്ന് യുകെ എം.പി
  • ഡെര്‍ബിയിലെ ജീസിന് ഞായറാഴ്ച ജന്മനാട്ടില്‍ അന്ത്യനിദ്ര
  • ആശുപത്രി തിരക്ക് കുറയ്ക്കാന്‍ ഇംഗ്ലണ്ടില്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് കൂടുതല്‍ ചികിത്സ നല്‍കാന്‍ പുതിയ പദ്ധതി
  • ബ്രിട്ടനില്‍ മരുന്ന് ക്ഷാമം റെക്കോര്‍ഡ് ഉയരത്തില്‍; ഹൃദ്രോഗ മരുന്നുകള്‍പോലും കിട്ടാനില്ല
  • യുകെയില്‍ കനത്ത ചൂടില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു; കെന്റിലും ഓക്സ്ഫോര്‍ഡിലും 2 കൗമാരക്കാര്‍ മുങ്ങിമരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions