യു.കെ.വാര്‍ത്തകള്‍

കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു

യുകെയിലെ ഉന്നത വിദ്യാഭ്യാസം എന്നത് ഇനിയങ്ങോട്ട് അപ്രസക്തമാവുന്നു! രാജ്യത്തെ സര്‍വകലാശാല വിദ്യാഭ്യാസത്തിന്റെ മൂല്യത്തില്‍ പൊതു ജന വിശ്വാസം കുറയുന്നതായി സര്‍വേ പറയുന്നു. ഉയര്‍ന്ന ഫീസ്, വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന കട ബാധ്യത, ബിരുദ ധാരികളിലെ തൊഴില്‍ അവസരങ്ങളിലെ കുറവ് എന്നിവയാണ് ഉന്നത വിദ്യാഭ്യാസത്തില്‍ അതൃപ്തിയുണ്ടാകാന്‍ കാരണം.

ബ്രിട്ടീഷ് സോഷ്യല്‍ ആറ്റിറ്റിയൂഡ് സര്‍വേ പ്രകാരം സര്‍വകലാശാല ബിരുദം നേടുന്നതു പണവും സമയവും നഷ്ടപ്പെടലാണെന്ന് കരുതുന്ന വലിയൊരു ശതമാനം ഉണ്ടെന്നതാണ്. 2005ലെ 14 ശതമാനത്തില്‍ നിന്ന് 2025 ല്‍ 34 ശതമാനമായി ഉയര്‍ന്നു. അതുപോലെ ബിരുദ ധാരികള്‍ സാമ്പത്തികമായി മെച്ചപ്പെട്ട ജീവിതം നയിക്കുമെന്ന വിശ്വാസമുള്ളവര്‍ 50 ശതമാനത്തില്‍ നിന്ന് 36 ശതമാനമായി കുറഞ്ഞു.

1983-ല്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയവരില്‍ വെറും 6 ശതമാനം പേര്‍ മാത്രമാണ് സര്‍വകലാശാലകളില്‍ പ്രവേശിച്ചിരുന്നത്. എന്നാല്‍ 2025-ഓടെ അത് 36 ശതമാനമായി ഉയര്‍ന്നു. നിലവില്‍ രണ്ട് ദശലക്ഷത്തിലധികം ആഭ്യന്തര വിദ്യാര്‍ത്ഥികള്‍ ബ്രിട്ടനിലെ സര്‍വകലാശാലകളില്‍ പഠിക്കുന്നുണ്ട്.

1998-ല്‍ ട്യൂഷന്‍ ഫീസ് ആരംഭിക്കുമ്പോള്‍ വാര്‍ഷിക ഫീസ് 1,000 പൗണ്ടായിരുന്നു. ഇപ്പോള്‍ ഇംഗ്ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷം 9,535 പൗണ്ട് വരെ ഫീസ് നല്‍കേണ്ടിവരുന്നു. താമസച്ചെലവുകളും ഇതോടൊപ്പം വര്‍ധിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥി വായ്പയുടെ തിരിച്ചടവും ഉയര്‍ന്ന പലിശയും കടുത്ത സമ്മര്‍ദ്ദമാണുണ്ടാക്കുന്നത്.

യൂണിവേഴ്‌സിറ്റികളും സാമ്പത്തിക സമ്മര്‍ദ്ദത്തിലാണ്. ഇതിനിടയിലാണ് പുതിയ റിപ്പോര്‍ട്ട്. വിദേശ വിദ്യാര്‍ത്ഥികളുടെ വരവും ഗണ്യമായി കുറഞ്ഞു.

  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  • എംപ്ലോയീസ് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കാമെന്നു വെസ് സ്ട്രീറ്റിംഗ്
  • യുവ തൊഴിലില്ലായ്മ പ്രതിസന്ധി: മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ മുന്‍ സിഇഒ സര്‍ക്കാര്‍ ഉപദേഷ്ടാവ്
  • ബ്രിട്ടനില്‍ ജോലിക്കാരെ പറഞ്ഞുവിടാന്‍ സ്ഥാപനങ്ങള്‍; ആഴ്ചയില്‍ നല്‍കുന്നത് 8900 ലേ-ഓഫ് നോട്ടീസുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions