യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ചികിത്സയ്ക്കായി കാത്തിരുന്ന് മടുത്ത ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍ വിദേശത്തേക്ക് പറക്കുന്നു


എന്‍എച്ച്എസില്‍ നീണ്ട കാത്തിരിപ്പു മൂലം ബ്രിട്ടീഷ് ജനത മറ്റുവഴികള്‍ തേടുന്നു. എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും രക്ഷപ്പെടാനും, യുകെയിലെ സ്വകാര്യ ഹെല്‍ത്ത്‌കെയര്‍ മേഖലയിലെ ഉയര്‍ന്ന ചെലവ് ഒഴിവാക്കാനുമാണ് ഈ നീക്കം നടത്തുന്നത്.

ബ്രിട്ടനിലെ പ്രൈവറ്റ് മേഖലയുടെ പകുതി നിരക്കില്‍ ചികിത്സ ലഭ്യമാക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുണ്ട്. കുറഞ്ഞ വിമാന നിരക്കും ഇതിന് സഹായകമാണ്. ചികിത്സയ്‌ക്കൊപ്പം കുടുംബത്തെ കൂടെ കൂട്ടി ഒരു ഹോളിഡേ ട്രിപ്പ് കൂടിയാണ് ഇവര്‍ നടത്തുന്നത്. 2024-ല്‍ 520,000-ലേറെ യുകെ രോഗികളാണ് വിദേശത്ത് പണം നല്‍കി ചികിത്സ നേടിയത്. മൂന്ന് വര്‍ഷത്തിനിടെ 50 ശതമാനം വര്‍ദ്ധനവാണ് ഇത്.

സര്‍ജറിയും, ഹോളിഡേയും ഒരുമിച്ച് ലഭിക്കാനായി തങ്ങളെ ബന്ധപ്പെടുന്നവരുടെ എണ്ണമേറിയതായി വിദേശത്തുള്ള ആശുപത്രികളില്‍ ചികിത്സ നേടാന്‍ സഹായിക്കുന്ന മൈ മെഡിക്കല്‍ ഗേറ്റ്‌വെ പറയുന്നു. ചികിത്സാ സമയത്ത് കുടുംബം കൂടെ ഉണ്ടാകുകയും, അവര്‍ക്കൊരു അവധിക്കാലവും ഇതുവഴി നേടാമെന്നതാണ് ട്രെന്‍ഡായി മാറുന്നത്.

എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് നിലവില്‍ 7.11 മില്ല്യണിലാണ്. ആയിരക്കണക്കിന് രോഗികളാണ് വേദന സഹിച്ച് ജീവിക്കുന്നത്. യുകെയില്‍ ചികിത്സ താങ്ങാന്‍ കഴിയാത്ത നിലയില്‍ വരുന്നതിനാല്‍ ഇവര്‍ക്ക് ജോലി ചെയ്യാനും കഴിയുന്നില്ല.

  • വിചാരിക്കുന്നതിലും വലിയ ആഘാതം; ഭക്ഷ്യ വിതരണ പ്രതിസന്ധിയുണ്ടാകുമെന്ന് യുകെ സര്‍ക്കാരിന് മുന്നറിയിപ്പ്
  • എസെക്‌സില്‍ യൂറോമില്യണ്‍സ് ജേതാവിന് കാറിടിച്ച് ദാരുണാന്ത്യം
  • ലണ്ടന്‍ ട്യൂബില്‍ സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം
  • കോക്രോച്ച് പാര്‍ട്ടിയെച്ചൊല്ലി ലണ്ടനില്‍ 'തര്‍ക്കം'; സൂര്യകാന്ത് മിശ്രയോട് ചോദ്യവുമായി സദസ്; മൈക്ക് ഓഫാക്കി മോഡറേറ്റര്‍
  • 14 കാരിയെ ഓണ്‍ലൈനിലൂടെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ച ഇന്ത്യന്‍ യുവാവിന്റെ വീഡിയോ പുറത്ത്
  • ഇംഗ്ലണ്ടില്‍ നാലിലൊന്ന് പ്രസവങ്ങളും എമര്‍ജന്‍സി സിസേറിയന്‍ വഴി! അമിതവണ്ണവും പ്രധാന തലവേദന
  • നികുതി, മിനിമം വേജ് വര്‍ധന: 18,000 തൊഴിലുകള്‍ വെട്ടിക്കുറച്ച് പ്രമുഖ റീട്ടെയിലര്‍മാര്‍
  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions