ബിസിനസ്‌

യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു

മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയെ തുടര്‍ന്ന് ഊര്‍ജ്ജ വില ഉയര്‍ന്നതു ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ ബാധിച്ചതായി റിപ്പോര്‍ട്ട്. ഏപ്രിലില്‍ രാജ്യത്തിന്റെ ജിഡിപി 0.1 ശതമാനം കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ചില്‍ 0.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ശേഷമാണ് സമ്പദ് വ്യവസ്ഥ തിരിച്ചടി നേരിട്ടത്.

ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ഊര്‍ജ്ജവില ഉയര്‍ന്നു, ഇതാണ് തിരിച്ചടിക്ക് പ്രധാന കാരണം. സേവന മേഖലയിലെ ഉത്പാദനം 0.2 ശതമാനം ഇടിഞ്ഞപ്പോള്‍ നിര്‍മ്മാണ മേഖലയില്‍ 0.1 ശതമാനം വര്‍ധിച്ചു.

ഊര്‍ജ്ജ ചെലവുയര്‍ന്നതും മറ്റ് സാമ്പത്തിക പ്രതിസന്ധികളും ഈ വര്‍ഷത്തിലെ മറ്റ് മാസങ്ങളിലും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. യുദ്ധം അവസാനിച്ചാലും മാസങ്ങളോളം പ്രതിസന്ധി തുടരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. യഥാര്‍ത്ഥ സാമ്പത്തിക ആഘാതത്തിന്റെ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂവെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions