യു.കെ.വാര്‍ത്തകള്‍

പുതിയ പ്രധാനമന്ത്രിയുടെ വരവ്: കെയര്‍ വര്‍ക്കര്‍മാരെയും കുടുംബങ്ങളെയും കൂട്ടമായി നാടുകടത്തില്ല!

പുതിയ പ്രധാനമന്ത്രിയായി ആന്‍ഡി ബേണ്‍ഹാമിന്റെ വരവോടെ ഇമിഗ്രേഷന്‍ പദ്ധതികളില്‍ ഹോം ഓഫീസ് അയവു വരുത്തുമെന്ന് സൂചന. ബേണ്‍ഹാമിന്റെ വരവ് ആയിരക്കണക്കിന് കെയര്‍ വര്‍ക്കര്‍മാര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും ഗുണമായി മാറുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുകെയില്‍ പെര്‍മനന്റ് റസിഡന്‍സി ലഭിക്കാന്‍ പത്ത് വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്ന ഭീതിയില്‍ നിന്നും വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്കും, പ്രിയപ്പെട്ടവര്‍ക്കും ഇളവ് ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്.

ബേണ്‍ഹാം പ്രധാനമന്ത്രി പദത്തിലെത്തുമ്പോള്‍ സുപ്രധാന സ്ഥാനം ലഭിക്കാന്‍ ഇടയുള്ള ഹോം സെക്രട്ടറി ഷബാന മഹ്മൂദ് ഈ ഇളവ് സമ്മാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ ജൂനിയര്‍ മിനിസ്റ്റര്‍ മൈക്ക് ടാപ്പാണ് ഈ വിവരം പുറത്തുവിട്ടത്. അനുമതിയില്ലാതെ പദ്ധതി പുറത്തുവിട്ട ടാപ്പിനെ പുറത്താക്കാനുള്ള ശ്രമത്തിലാണ് ഹോം സെക്രട്ടറി.

ബേണ്‍ഹാമിന്റെ പ്രീതി നേടാനായി തന്റെ ഐഡിയയായി പദ്ധതിയെ അവതരിപ്പിച്ചാണ് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഹോം ഓഫീസിന്റെ കണ്ണിലെ കരടായി മാറിയത്. എന്നാല്‍ ടാപ്പിനെ പുറത്താക്കാനുള്ള മഹ്മൂദിന്റെ ആവശ്യം സ്റ്റാര്‍മര്‍ അംഗീകരിച്ചിട്ടില്ല.

ചൊവ്വാഴ്ചയാണ് ഹോം സെക്രട്ടറി തന്റെ ഇമിഗ്രേഷന്‍ & അസൈലം ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. യുകെയില്‍ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിക്കാന്‍ നിലവിലെ അഞ്ച് വര്‍ഷത്തെ യോഗ്യത പത്തായി ഉയരുമോയെന്നതാണ് പ്രധാന ചോദ്യം.

ആന്‍ഡി ബേണ്‍ഹാമിന്റെ 'ഗുഡ് ബുക്കില്‍' ഇടം കിട്ടിയില്ലെങ്കില്‍ പുതിയ മന്ത്രിസഭാ രൂപീകരണത്തില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഷബാന മഹ്മൂദിനും നന്നായറിയാം. ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിനിലെ മാറ്റങ്ങളാണ് മലയാളികള്‍ ഉള്‍പ്പെടെ കുടിയേറ്റക്കാരെ ബാധിക്കുക. കെയര്‍ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ ഇതില്‍ മാറ്റമുണ്ടായാല്‍ ബാധിക്കും. ഇവരുടെ കുടുംബാംഗങ്ങളും ഇതേക്കുറിച്ച് ആശങ്കയിലാണ്.
നല്ലൊരു ശതമാനം കുടിയേറ്റ ജോലിക്കാര്‍ക്കും ഐഎല്‍ഐ യോഗ്യത നിലവിലെ അഞ്ച് വര്‍ഷം പത്ത് വര്‍ഷമാക്കി ഉയര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ട്.

  • ബ്രിട്ടനിലെ താപനില 37.4 ഡിഗ്രി കടന്ന് മുന്‍പോട്ട്; റെഡ് അലേര്‍ട്ട് തുടരുന്നു
  • 9 കാരിയുടെ മരണം; അബദ്ധത്തില്‍ സംഭവിച്ചതെന്ന വാദം അംഗീകരിച്ച് 16 കാരനെ കുറ്റവിമുക്തനാക്കി
  • രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ മലയാളി ജൂനിയര്‍ ഡോക്ടര്‍ക്ക് 14 വര്‍ഷം കഠിന തടവ്
  • 369 മില്യണ്‍ പൗണ്ടിന്റെ നവീകരണം നടന്നിട്ടും രാജാവും രാജ്ഞിയും ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് താമസം മാറില്ല
  • കൊലയാളികളെയും, ബലാത്സംഗ കുറ്റവാളികളെയും ശിക്ഷ വെട്ടിക്കുറച്ചു തുറന്നുവിടാന്‍ യുകെ
  • നോട്ടിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റില്‍ നൂറുകണക്കിന് അമ്മമാരും, കുഞ്ഞുങ്ങളും അകാരണമായി മരണപ്പെട്ടു
  • ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി നല്‍കണം; നീരവ് മോദിക്ക് ലണ്ടന്‍ ഹൈക്കോടതിയില്‍ തിരിച്ചടി
  • ഷബാന മഹ്മൂദിന്റെ വിവാദ ഇമിഗ്രേഷന്‍ & അസൈലം ബില്‍ അടുത്ത ആഴ്ച
  • 16-കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്; നോര്‍ത്താംപ്ടണ്‍ ബിഷപ്പ് കുരുക്കില്‍
  • ആദ്യ വീട് വാങ്ങുന്നവര്‍ക്ക് പുതിയ പദ്ധതി; വീട് വാങ്ങുമ്പോള്‍ ഭവന ഉടമകള്‍ക്ക് നേട്ടം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions