യു.കെ.വാര്‍ത്തകള്‍

അപ്രന്റിസ് ഷിപ്പ് പദ്ധതികള്‍ക്കു സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് നിര്‍ദ്ദേശം

യുകെയില്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ തൊഴിലുടമകള്‍ക്ക് നികുതി ഇളവ് നല്‍കുന്നതിന് പകരം അപ്രന്റിസ്ഷിപ്പ് പദ്ധതികള്‍ക്കും തൊഴില്‍ പിന്തുണാ ഗ്രാന്റുകള്‍ക്കും കൂടുതല്‍ സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് പ്രമുഖ ചിന്താകേന്ദ്രമായ റെസൊലൂഷന്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. തൊഴിലുടമകളുടെ നാഷണല്‍ ഇന്‍ഷുറന്‍സ് സംഭാവന വര്‍ധന പിന്‍വലിക്കുകയോ 21 വയസ്സില്‍ താഴെയുള്ളവര്‍ക്കുള്ള കുറഞ്ഞ വേതനം കുറയ്ക്കുകയോ ചെയ്താല്‍ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭിക്കുമെന്ന ബിസിനസ് സംഘടനകളുടെ വാദം പഠനം തള്ളിക്കളയുന്നു. പകരം, യുവാക്കളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ലക്ഷ്യമിട്ടുള്ള വേതന സബ്‌സിഡികളാണ് കൂടുതല്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് തൊഴിലും വിദ്യാഭ്യാസവും പരിശീലനവും ഇല്ലാത്ത 16 മുതല്‍ 24 വയസ്സ് വരെയുള്ള യുവാക്കളുടെ എണ്ണം ഈ വര്‍ഷം 10 ലക്ഷം കടന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണ്.

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് കൊണ്ടുവന്ന തൊഴില്‍ നികുതി വര്‍ധന തൊഴിലുടമകളുടെ ചെലവ് കൂട്ടിയെന്നും അതിന്റെ ആഘാതം യുവാക്കളുടെ നിയമനത്തില്‍ പ്രകടമാണെന്നും ബിസിനസ് സംഘടനകള്‍ ആരോപിച്ചിരുന്നു. യുവാക്കളെ ജോലിക്കെടുക്കുന്നത് ചെലവേറിയതാക്കിയെന്നാണ് വ്യവസായ രംഗത്തിന്റെ വിമര്‍ശനം.

എന്നാല്‍ റെസൊലൂഷന്‍ ഫൗണ്ടേഷന്‍ പറയുന്നത്, തൊഴിലുടമകളുടെ നാഷണല്‍ ഇന്‍ഷുറന്‍സ് പൂര്‍ണമായി ഒഴിവാക്കിയാലും അതിന് ഏകദേശം 5.1 ബില്യണ്‍ പൗണ്ട് ചെലവാകുമ്പോള്‍ വെറും 38,000 അധിക യുവാക്കള്‍ക്കേ തൊഴില്‍ ലഭിക്കൂ എന്നതാണ്. അതായത് ഓരോ പുതിയ തൊഴിലിനും ഏകദേശം 132,000 പൗണ്ട് സര്‍ക്കാര്‍ ചെലവഴിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

അതുപോലെ, 25 വയസ്സില്‍ താഴെയുള്ളവരുടെ കുറഞ്ഞ വേതനം കുറച്ചാലും ഫലം പരിമിതമായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതിലൂടെ വെറും 15,000 അധിക യുവാക്കള്‍ക്ക് മാത്രമേ തൊഴില്‍ ലഭിക്കൂ. എന്നാല്‍ നിലവില്‍ ഉയര്‍ന്ന വേതനം ലഭിക്കുന്ന ഏകദേശം 2.3 ലക്ഷം യുവ തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം ആകെ 379 ദശലക്ഷം പൗണ്ട് വരുമാന നഷ്ടമുണ്ടാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions