യു.കെ.വാര്‍ത്തകള്‍

കുടുംബങ്ങള്‍ക്ക് ഇരുട്ടടിയായി എനര്‍ജി പ്രൈസ് ഷോക്ക്; ശരാശരി ബില്ലുകള്‍ 220 പൗണ്ട് കൂടും

യുകെയിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇരുട്ടടിയായി എനര്‍ജി പ്രൈസ് ഷോക്ക് ഇന്നുമുതല്‍ . ആഗോള ഗ്യാസ് വിപണികളിലെ ഷോക്കാണ് കുടുംബ ബജറ്റിലേക്ക് കൈമാറുന്നത്. എനര്‍ജി പ്രൈസ് ക്യാപ്പ് വര്‍ധന നടപ്പാകുന്നതോടെ പ്രതിവര്‍ഷം 220 പൗണ്ടാണ് ബില്ലുകള്‍ ഉയരുക.

പുതുക്കിയ പ്രൈസ് ക്യാപ്പ് വഴി ഗ്യാസ്, ഇലക്ട്രിസിറ്റി എന്നിവയ്ക്കായി പ്രതിവര്‍ഷം 1862 പൗണ്ടാണ് ചെലവ് കണക്കാക്കുന്നത്. ഇതോടെ ഏകദേശം 13.5 മില്ല്യണ്‍ ജനങ്ങള്‍ക്ക് വരുമാനത്തിന്റെ 10 ശതമാനത്തിലേറെ എനര്‍ജി ബില്ലിനായി നല്‍കേണ്ടി വരും. ഏപ്രില്‍ മാസത്തില്‍ 11.3 മില്ല്യണ്‍ ജനങ്ങളെ ബാധിച്ചതില്‍ നിന്നുമാണ് ഈ വര്‍ദ്ധന.

നാല് വര്‍ഷത്തിനിടെ ആദ്യമായി സമ്മറില്‍ എനര്‍ജി ബില്ലുകള്‍ കുത്തനെ ഉയരുന്നത് വന്‍തോതില്‍ ജനങ്ങളെ ബാധിക്കുമെന്ന് എന്‍ഡ് ഫ്യൂവല്‍ പോവര്‍ട്ടി കൊളീഷന്‍ മുന്നറിയിപ്പ് നല്‍കി. തണുപ്പുകാലം തുടങ്ങുന്നതിന് മുന്‍പ് വരെയും എനര്‍ജി ബില്ലുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുമെന്നാണ് കോണ്‍വാള്‍ ഇന്‍സൈറ്റിലെ എനര്‍ജി അനലിസ്റ്റുകള്‍ കണക്കാക്കുന്നത്.

താപനില താഴുമ്പോള്‍ വീടുകളില്‍ ഉപയോഗിക്കുന്ന ഗ്യാസിന്റെ ആവശ്യം കൂടും. ഇതോടെ കുടുംബ ബജറ്റില്‍ ഇതിന്റെ ആഘാതം വ്യക്തമാകും. നിലവില്‍ യുഎസ്, ഇറാന്‍ വെടിനിര്‍ത്തല്‍ വിപണിക്ക് ആശ്വാസം പകരുന്നുണ്ട്. ഇത് തുടര്‍ന്നാല്‍ ഒക്ടോബറില്‍ എനര്‍ജി പ്രൈസ് ക്യാപ്പ് 1654 പൗണ്ടിലേക്ക് താഴുമെന്നാണ് പ്രവചനം.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions