യു.കെ.വാര്‍ത്തകള്‍

ഇംഗ്ലീഷ് പ്രാവീണ്യക്കുറവ്; മലയാളി നഴ്സിന് എന്‍എച്ച്എസില്‍ ജോലി ചെയ്യാന്‍ വിലക്ക്

ഇംഗ്ലീഷ് ഭാഷയില്‍ ആവശ്യമായ പ്രാവീണ്യമില്ലാത്തത് രോഗികളുടെ സുരക്ഷയെ ഗുരുതരമായി ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി മലയാളി നഴ്സിന് യുകെയിലെ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്ക്. രോഗിക്ക് അപസ്മാരം ഉണ്ടായത് തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടതടക്കം നിരവധി ഗുരുതര പിഴവുകളാണ് നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ അന്വേഷണത്തില്‍ കണ്ടെത്തിയത്. മൂന്നു വര്‍ഷം മുമ്പ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

അനിമോള്‍ എന്ന നഴ്സ് 2021 ഓഗസ്റ്റ് മുതല്‍ 2022 മെയ് വരെ ചെംസ്ഫോര്‍ഡിനടുത്തുള്ള ബ്രൂംഫീല്‍ഡ് ആശുപത്രിയില്‍ സൂപ്പര്‍ന്യൂമററി നഴ്സായി ജോലി ചെയ്തിരുന്നു. അതിന് ശേഷം അവര്‍ ആശുപത്രിയില്‍ ജോലി ചെയ്തിട്ടില്ലെന്ന് മിഡ് ആന്‍ഡ് സൗത്ത് എസെക്‌സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് അറിയിച്ചു.

2022 ഫെബ്രുവരിയില്‍ ഒരു രോഗിയെ വൃത്തിയാക്കുന്നതിനിടെ രോഗിക്ക് അപസ്മാര ആക്രമണം ഉണ്ടായെങ്കിലും അത് തിരിച്ചറിയാനോ അടിയന്തര അലാം മുഴക്കാനോ അനിമോളിന് കഴിഞ്ഞില്ലെന്നാണ് എന്‍എംസി അന്വേഷണ പാനല്‍ കണ്ടെത്തിയത്. ഇതിന് മുമ്പും ഇംഗ്ലീഷ് ഭാഷ മനസ്സിലാക്കുന്നതിലെ പരിമിതികള്‍ കാരണം ജോലിക്കിടെ പ്രതിസന്ധികളുണ്ടായതായി തെളിവുകള്‍ പുറത്തുവന്നിരുന്നു.

2022 ഏപ്രില്‍ 26-ന് നടന്ന മറ്റൊരു സംഭവത്തിലും ഗുരുതരമായ ചികിത്സാ പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗിക്ക് തെറ്റായ അളവില്‍ ഇന്‍സുലിന്‍ നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരം സംഭവങ്ങള്‍ രോഗികളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്നതാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

അനിമോളുടെ മോശം പ്രവര്‍ത്തനത്തിന് പ്രധാന കാരണം ഇംഗ്ലീഷ് ഭാഷ ആവശ്യമായ നിലവാരത്തില്‍ മനസ്സിലാക്കാനും ആശയവിനിമയം നടത്താനും കഴിയാത്തതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയത്. ഭാഷാപരമായ ഈ പരിമിതികള്‍ രോഗികളുടെ ജീവന് തന്നെ അപകടമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിച്ചതായി എന്‍എംസി വിലയിരുത്തി.

പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നിര്‍ബന്ധമാക്കുന്ന നിയമം 2014 മുതല്‍ യുകെയില്‍ നിലവിലുണ്ട്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അനിമോളെ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കിയത്.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions