യു.കെ.വാര്‍ത്തകള്‍

ഗ്ലാസ്ഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ രോഗിക്ക് എബോള ടെസ്റ്റ് നെഗറ്റിവായി

എബോള ബാധിതന്‍ എന്ന സംശയത്തില്‍ ഒരു ആശുപത്രിയെ ലോക്ക്ഡൗണിലേക്ക് നയിച്ച രോഗിയുടെ പുതിയ പരിശോധനാഫലം പുറത്തുവന്നു. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയതോടെ വലിയ ആശങ്കയാണ് ഒഴിഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയോടെ ഇയാളെ അക്യൂട്ട് റിസീവിംഗ് യൂണിറ്റില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ഗ്ലാസ്‌ഗോയിലെ ക്യൂന്‍ എലിസബത്ത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഭാഗികമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു.

എബോള വ്യാപനമുള്ള ഒരു രാജ്യം സന്ദര്‍ശിച്ചതിനു ശേഷമാണ് ഇയാള്‍ നഗരത്തില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആശങ്കയുളവാക്കുന്ന ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയതോടെ ചികിത്സതേടി എത്തുകയായിരുന്നു ഇയാള്‍. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും എബോള വ്യാപനം പൊട്ടിപ്പുറപ്പെട്ടതോടെ ലോകാരോഗ്യ സംഘടന, അന്താരാഷ്ട്ര തലത്തില്‍ തന്നെ ഒരു പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗം കൂടുതല്‍ പേരിലേക്ക് പടരുന്നത് തടയുന്നതിനായി ഇയാളെ പ്രവേശിപ്പിച്ച യൂണിറ്റിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു.

ഉടനടി ഇയാളെ കൂടുതല്‍ പരിശോധനകള്‍ക്കും ചികിത്സകള്‍ക്കും വിധേയനാക്കുകയായിരുന്നു. അതീവ ഗുരുതരമായ ഈ രോഗത്തിനായി നടത്തിയ പരിശോധനകളിലെല്ലാം റിപ്പോര്‍ട്ട് നെഗറ്റീവ് ആയിരുന്നു. അതോടെയാണ് ആശുപത്രിയില്‍ പരന്ന ആശങ്കയ്ക്ക് അവസാനമായത്.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions