യു.കെ.വാര്‍ത്തകള്‍

ജൂണ്‍ മാസം ഭവനവിലകള്‍ താഴ്ന്നു; എങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6000 പൗണ്ട് കൂടുതല്‍

യുകെയിലെ ഭവനവിലകള്‍ ജൂണ്‍ മാസത്തില്‍ താഴ്ന്നു. നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റിയുടെ ഏറ്റവും പുതിയ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. മേയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ശരാശരി വീടിന് 540 പൗണ്ട് താഴ്ന്ന് 277,484 പൗണ്ടിലേക്കാണ് എത്തിയത്. എങ്കിലും വാര്‍ഷിക ശരാശരി വില മേയിലെ 1.7 ശതമാനത്തെ അപേക്ഷിച്ച് ജൂണില്‍ 2.2 ശതമാനത്തിലാണ്.

ജൂണിലെ വില ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ 6000 പൗണ്ട് കൂടുതലാണ്. ബ്രിട്ടന്റെ ഹൗസിംഗ് വിപണി ആക്ടീവല്ലാത്ത മാസങ്ങളിലെ സീസണല്‍ ഇഫക്ട് കൂടി അഡ്ജസ്റ്റ് ചെയ്ത നിലയിലാണെന്നും നേഷന്‍വൈഡ് പറയുന്നു.

മോര്‍ട്ട്‌ഗേജ് നിരക്കിലെ വര്‍ദ്ധനവ് മൂലം പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ ആത്മവിശ്വാസം കുറയുന്നുണ്ട്. ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പണപ്പെരുപ്പം ഉയരാനുള്ള സമ്മര്‍ദങ്ങളും, രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു.

മേയ് മാസത്തില്‍ വീട് വാങ്ങാന്‍ അംഗീകരിച്ച മോര്‍ട്ട്‌ഗേജുകളുടെ എണ്ണം 14.9 ശതമാനം താഴ്ന്ന് 56,205 ആയാണ് താഴ്ന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. കൂടാതെ ജനുവരിയില്‍ ലിസ്റ്റ് ചെയ്ത അഞ്ചില്‍ മൂന്ന് വീടുകളും വില്‍ക്കാന്‍ സാധിച്ചിട്ടില്ലെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് സൂപ്ലയും പറയുന്നു.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions