യു.കെ.വാര്‍ത്തകള്‍

രോഗിസേവനം മെച്ചപ്പെടുത്താന്‍ പുതിയ മാനദണ്ഡങ്ങളുമായി എന്‍എച്ച്എസ്

ഇംഗ്ലണ്ടില്‍ ആശുപത്രി ചികിത്സയ്ക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് രോഗികള്‍ക്ക് ഇനി അപ്പോയിന്റ്മെന്റുകള്‍, ശസ്ത്രക്രിയകള്‍ , പരിശോധനകള്‍ എന്നിവയ്ക്ക് കുറഞ്ഞത് മൂന്ന് ആഴ്ച മുമ്പ് അറിയിപ്പ് നല്‍കാന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട്. രോഗികള്‍ക്ക് സമയബന്ധിതമായി വിവരം ലഭിക്കാത്തതും ആശയക്കുഴപ്പം നേരിടേണ്ടി വരുന്നതുമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

പുതിയ 'പേഷ്യന്റ് എക്സ്പീരിയന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ്' പ്രകാരം, രോഗിയുടെ റഫറല്‍ സ്വീകരിച്ചതായി ഉടന്‍ അറിയിക്കുകയും ചികിത്സയ്ക്കായുള്ള കാത്തിരിപ്പ് കാലയളവില്‍ തുടര്‍ച്ചയായി വിവരങ്ങള്‍ നല്‍കുകയും ചെയ്യും. എന്‍എച്ച്എസ് ആപ്പ്, സന്ദേശങ്ങള്‍, കത്തുകള്‍ എന്നിവ വഴിയാണ് വിവരങ്ങള്‍ കൈമാറുക. ചില രോഗികള്‍ക്ക് അപ്പോയിന്റ്മെന്റ് തീയതി കഴിഞ്ഞ ശേഷമാണ് അറിയിപ്പ് ലഭിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത്.

ഇംഗ്ലണ്ടില്‍ നിലവില്‍ 60 ലക്ഷത്തിലധികം പേര്‍ വിവിധ ആശുപത്രി ചികിത്സകള്‍ക്കായി കാത്തിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗികള്‍ക്ക് കൂടുതല്‍ വ്യക്തതയും വിശ്വാസവും നല്‍കുന്നതിനൊപ്പം ആരോഗ്യസേവനങ്ങളെ കൂടുതല്‍ ആധുനികമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. രോഗി കേന്ദ്രിത സേവനത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് ഹെല്‍ത്ത്‌വാച്ച് ഇംഗ്ലണ്ടും പ്രതികരിച്ചു.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions