യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ട് - മെക്‌സിക്കോ മത്സരം കാണാന്‍ വെളുപ്പിന് 5 മണിവരെ പബ്ബുകള്‍

തിങ്കളാഴ്ച്ച അതിരാവിലെ 1 മണിക്ക് ആരംഭിക്കുന്ന ഇംഗ്ലണ്ട് - മെക്‌സിക്കോ ലോകകപ്പ് മത്സരം കാണാനുള്ള സൗകര്യമൊരുക്കാന്‍ പബ്ബുകള്‍ക്ക് അധിക സമയം തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പബ്ബുകള്‍ക്ക് അന്നേ ദിവസം രാവിലെ 5 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയ വിവരം പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറാണ് പ്രഖ്യാപിച്ചത്. അധിക സമയം പ്രവര്‍ത്തിക്കുന്നതിനായി നിയമപ്രകാരം ആവശ്യമായ സ്‌പെഷ്യല്‍ കൗണ്‍സില്‍ പെര്‍മിഷനോ, ടെംപററി ഈവെന്റ് നോട്ടീസോ അന്നേ ദിവസം ആവശ്യമില്ല.

ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് നേരത്തേ പബ്ബുകള്‍ക്ക് നല്‍കിയ ഇളവില്‍ രാത്രി 10 മണിക്ക് മുന്‍പ് ആരംഭിക്കുന്ന മത്സരങ്ങള്‍ കാണുവാനുള്ള സൗകര്യമെ ഉണ്ടായിരുന്നുള്ളു. ഇത് പലപ്പോഴും കളിയുടെ പകുതിയില്‍ വെച്ച് പബ്ബുകള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്ന സാഹചര്യങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. പബ്ബുകള്‍ക്കും, ഫുട്‌ബോള്‍ ആരാധകര്‍ക്കും ഒരുപോലെ സന്തോഷം പകരുന്നതായിരിക്കും ഈ തീരുമാനമെന്നാണ് അത് പ്രഖ്യാപിച്ചുകൊണ്ട് സ്റ്റാര്‍മര്‍ പറഞ്ഞത്.

ബ്രിട്ടീഷ് ബിയര്‍ ആന്‍ഡ് പബ് അസ്സോസിയേഷനും സര്‍ക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. പ്രദേശത്തെ പബ്ബില്‍ കൂട്ടമായി ഇരുന്ന് കളി കാണുന്ന സുഖം വീട്ടില്‍ ഒറ്റക്കിരുന്ന് കണ്ടാല്‍ ലഭിക്കില്ലെന്നാണ് ഫുട്‌ബോള്‍ പ്രേമികളും പറയുന്നത്. എന്നാല്‍ എല്ലാ പബ്ബുകളും അതിനു തയ്യാറാവുകയില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. വെതര്‍സ്പൂണ്‍സിന്റെ 600 പബ്ബുകളില്‍ അഞ്ചെണ്ണം മാത്രമായിരിക്കും അധിക സമയം തുറന്നിരിക്കുക.

അതുപോലെ ഗ്രീന്‍ കിംഗ്‌സിന്റെ 2,600 പബ്ബുകളില്‍ 600 എണ്ണവും തുറന്ന് പ്രവര്‍ത്തിക്കും. ബോക്‌സ്പാര്‍ക്ക്, യംഗ്‌സ്, ഫുള്ളര്‍, സ്മിത്ത് ആന്‍ഡ് ടേണര്‍ തുടങ്ങിയ ശൃംഖലകളുടെ തിരഞ്ഞെടുക്കപ്പെട്ട പബ്ബുകളും തുറന്ന് പ്രവര്‍ത്തിക്കും. വലിയ ശൃംഖലകളുടെ ഭാഗമല്ലാത്ത ചെറിയ പബ്ബുകള്‍ പലതും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് - മെക്‌സിക്കോ മത്സരം കാണുന്നതിനായി ലക്ഷക്കണക്കിന് ബ്രിട്ടീഷുകാര്‍ സിക്ക് ലീവെടുക്കാന്‍ തയ്യാറെടുക്കുകയാണ്. തൊഴിലാളികള്‍ 6.4 ശതമാനം പേര്‍ സിക്ക് ലീവ് എടുക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതായത്, ബ്രിട്ടനിലെ മൊത്ത 34 ദശലക്ഷം വരുന്ന തൊഴിലാളികളില്‍ 2.2 ദശലക്ഷം പേര്‍ തിങ്കളാഴ്ച്ച വ്യാജ സിക്ക് ലീവ് എടുക്കും.

  • യുകെയില്‍ 8 ദിവസം ഉഷ്ണതരംഗത്തിനുള്ള ഹെല്‍ത്ത് അലേര്‍ട്ട്; ജല ഉപയോഗത്തിന് നിയന്ത്രണം
  • നടപ്പിന് പ്രോത്സാഹനം നല്‍കാന്‍ 'മാരത്തണ്‍ എ മന്ത്' പദ്ധതിയുമായി എന്‍എച്ച്എസ്
  • രോഗിസേവനം മെച്ചപ്പെടുത്താന്‍ പുതിയ മാനദണ്ഡങ്ങളുമായി എന്‍എച്ച്എസ്
  • കുറ്റകൃത്യത്തിന്റെ ഗൗരവം നോക്കാതെ എല്ലാ വിദേശ ക്രിമിനലുകളെയും പുറത്താക്കാന്‍ ഹോം സെക്രട്ടറി
  • ഇംഗ്ലണ്ടിലെ അധ്യാപകര്‍ക്ക് രണ്ട് വര്‍ഷത്തേക്കുള്ള ശമ്പളവര്‍ധന പ്രഖ്യാപിച്ച് സര്‍ക്കാര്‍
  • ബര്‍മിംഗ്ഹാമിലെ മോസ്കിന് സമീപം വെടിവയ്പ്; 16കാരന് ഗുരുതര പരുക്ക്
  • എസെക്സില്‍ ചെറുവിമാനം തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു
  • ബേണ്‍ഹാം വരുന്നത് നികുതിഭാരവുമായി? ഇന്‍കം ടാക്‌സ്, ഫ്യൂവല്‍ ഡ്യൂട്ടി ആഘാതത്തിന് സാധ്യത
  • യുകെയില്‍ സ്വകാര്യ ഇ-സ്‌കൂട്ടര്‍ പരസ്യങ്ങള്‍ വിവാദത്തില്‍; തിരുത്തല്‍
  • ജൂണ്‍ മാസം ഭവനവിലകള്‍ താഴ്ന്നു; എങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6000 പൗണ്ട് കൂടുതല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions