യു.കെ.വാര്‍ത്തകള്‍

രോഗാവസ്ഥ കണ്ടറിഞ്ഞ് നിര്‍ദ്ദേശം നല്‍കാന്‍ എന്‍എച്ച്എസ് ആപ്പില്‍ എഐ എത്തുന്നു

എന്‍എച്ച്എസ് ആപ്പില്‍ എഐ അധിഷ്ഠിത സംവിധാനം അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം. രോഗികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ വിലയിരുത്തി അവര്‍ക്ക് ജിപി അപ്പോയിന്റ്‌മെന്റ് ആവശ്യമാണോ, ഫാര്‍മസിയിലേക്കോ അത്യാഹിത വിഭാഗമായ എ&ഇ യിലേക്കോ പോകുന്നതാണോ കൂടുതല്‍ ഉചിതമെന്ന് നിര്‍ദേശിക്കുന്നതിനായിരിക്കും പുതിയ എഐ ടൂള്‍ ഉപയോഗിക്കുക. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം രണ്ട് ലക്ഷം രോഗികള്‍ക്ക് ഈ സേവനം ലഭ്യമാക്കും. 2028 ഏപ്രിലോടെ എന്‍എച്ച്എസ് ആപ്പിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു, ജിപിയെ കാണാനുള്ള നീണ്ട കാത്തിരിപ്പു അവസാനിപ്പിക്കുമെന്ന്, പുതിയ എഐ സംവിധാനം ഇതിന് സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

സസ്സെക്‌സിലെ വിവിധ സര്‍ജറികള്‍ നടത്തുന്ന വീല്‍ഡന്‍ റിഡ്ജ് മെഡിക്കല്‍ പാര്‍ട്ണര്‍ഷിപ്പില്‍ നടത്തിയ പരീക്ഷണത്തില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഫോണ്‍ വിളിക്കുന്ന രോഗികളുടെ എണ്ണം 29 ശതമാനം കുറഞ്ഞതായി സര്‍ക്കാര്‍ വ്യക്തമാക്കി.എന്‍എച്ച്എസിന്റെ സാങ്കേതികവിദ്യയും ഡാറ്റാ സംവിധാനങ്ങളും നവീകരിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ബില്യണ്‍ പൗണ്ടിന്റെ നിക്ഷേപ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഡോക്ടര്‍മാര്‍ രോഗികളുമായുള്ള കൂടിക്കാഴ്ചകളുടെ കുറിപ്പുകള്‍ എഐ ഉപയോഗിച്ച് തയ്യാറാക്കുന്ന സംവിധാനവും ഇതിന്റെ ഭാഗമാകും.

ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ആശുപത്രിയുടെ നേതൃത്വത്തില്‍ ലണ്ടനിലെ ഒമ്പത് കേന്ദ്രങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ എഐ ഉപയോഗിച്ചതോടെ ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളുമായി 25 ശതമാനം കൂടുതല്‍ സമയം നേരിട്ട് ചെലവഴിച്ചതായി അധികൃതര്‍ അറിയിച്ചു.

എന്നാല്‍, എഐയുടെ വ്യാപക ഉപയോഗത്തെക്കുറിച്ച് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചില ആശങ്കകളും പങ്കുവച്ചു. രോഗികളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നിര്‍ണായകമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രായമായവരും ഡിജിറ്റല്‍ സൗകര്യങ്ങള്‍ കുറവുള്ളവരും പിന്നാക്കം പോകാതിരിക്കാനും പ്രത്യേക ശ്രദ്ധ വേണമെന്നാണ് അവരുടെ അഭിപ്രായം.

ആരോഗ്യ സെക്രട്ടറി ജെയിംസ് മറി പുതിയ സാങ്കേതികവിദ്യ രോഗികളെ വേഗത്തില്‍ ശരിയായ ചികിത്സാ സേവനങ്ങളിലേക്ക് എത്തിക്കുമെന്നും, ആരോഗ്യപ്രവര്‍ത്തകരുടെ ജോലി ഭാരം കുറയുമെന്നും അഭിപ്രായപ്പെട്ടു.

  • ഹാരി ഒറ്റയ്ക്ക് ലണ്ടനിലേക്ക്; മേഗനും മക്കളും യാത്ര ഒഴിവാക്കി
  • 1.5 മില്യണ്‍ പൗണ്ടിന് മുകളിലുള്ള വീടുകള്‍ക്ക് അധിക നികുതി വന്നേക്കും
  • ഇംഗ്ലണ്ട് - മെക്‌സിക്കോ മത്സരം കാണാന്‍ വെളുപ്പിന് 5 മണിവരെ പബ്ബുകള്‍
  • യുകെയില്‍ 8 ദിവസം ഉഷ്ണതരംഗത്തിനുള്ള ഹെല്‍ത്ത് അലേര്‍ട്ട്; ജല ഉപയോഗത്തിന് നിയന്ത്രണം
  • നടപ്പിന് പ്രോത്സാഹനം നല്‍കാന്‍ 'മാരത്തണ്‍ എ മന്ത്' പദ്ധതിയുമായി എന്‍എച്ച്എസ്
  • രോഗിസേവനം മെച്ചപ്പെടുത്താന്‍ പുതിയ മാനദണ്ഡങ്ങളുമായി എന്‍എച്ച്എസ്
  • കുറ്റകൃത്യത്തിന്റെ ഗൗരവം നോക്കാതെ എല്ലാ വിദേശ ക്രിമിനലുകളെയും പുറത്താക്കാന്‍ ഹോം സെക്രട്ടറി
  • ഇംഗ്ലണ്ടിലെ അധ്യാപകര്‍ക്ക് രണ്ട് വര്‍ഷത്തേക്കുള്ള ശമ്പളവര്‍ധന പ്രഖ്യാപിച്ച് സര്‍ക്കാര്‍
  • ബര്‍മിംഗ്ഹാമിലെ മോസ്കിന് സമീപം വെടിവയ്പ്; 16കാരന് ഗുരുതര പരുക്ക്
  • എസെക്സില്‍ ചെറുവിമാനം തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions