യു.കെ.വാര്‍ത്തകള്‍

ജീവനക്കാരുടെ സുരക്ഷയും എന്‍എച്ച്എസ് ആശുപത്രികളുടെ റേറ്റിങ്ങില്‍ പരിഗണിയ്ക്കും

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികളുടെയും ആംബുലന്‍സ്, മാനസികാരോഗ്യ ട്രസ്റ്റുകളുടെയും പ്രവര്‍ത്തനക്ഷമത ഇനി ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും എത്രത്തോളം ഉറപ്പാക്കുന്നുവെന്നതിന്റെ കൂടി അടിസ്ഥാനത്തിലാകും വിലയിരുത്തുക.

ജൂലൈ മുതല്‍ ഇംഗ്ലണ്ടിലെ എല്ലാ എന്‍എച്ച്എസ് , ആംബുലന്‍സ് , മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റുകള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 15 ലക്ഷത്തിലധികം എന്‍എച്ച്എസ് ജീവനക്കാരെ ബാധിക്കുന്ന പദ്ധതിയാണിത്. സെക്കന്‍ഡറി കെയര്‍ വിഭാഗത്തിലെ എല്ലാ എന്‍എച്ച്എസ് സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാകും. നിലവില്‍ ജിപി സര്‍ജറികള്‍ ഉള്‍പ്പെടുന്ന പ്രൈമറി കെയര്‍ മേഖല ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, വരും വര്‍ഷങ്ങളില്‍ അവിടേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം ആശുപത്രികളെയും ആംബുലന്‍സ് സേവനങ്ങളെയും ആറു പ്രധാന മേഖലകളില്‍ വിലയിരുത്തും. ജീവനക്കാര്‍ക്കെതിരായ വംശീയത തടയല്‍, ജോലിസ്ഥലത്തെ അതിക്രമങ്ങള്‍ കുറയ്ക്കല്‍, ലൈംഗിക സുരക്ഷ ഉറപ്പാക്കല്‍, ഫ്‌ലെക്‌സിബിള്‍ ജോലി സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, ലൈന്‍ മാനേജ്‌മെന്റ്, ജീവനക്കാരുടെ ആരോഗ്യ-ക്ഷേമ പിന്തുണ എന്നിവയാണ് വിലയിരുത്തുന്നത്.

ഓരോ വിഭാഗത്തിനും ഒന്ന് മുതല്‍ നാല് വരെ സ്‌കോര്‍ നല്‍കും. ഈ സ്‌കോറുകളുടെ അടിസ്ഥാനത്തിലായിരിക്കും സ്ഥാപനത്തിന്റെ ആകെ റേറ്റിങ് നിശ്ചയിക്കുക. ആദ്യമായി, എന്‍എച്ച്എസ് സ്റ്റാഫ് സര്‍വ്വേയിലെ ജീവനക്കാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട പ്രകടനവും ആശുപത്രികളുടെ മൊത്തം പ്രകടന റേറ്റിങ്ങിന്റെ ഭാഗമാകും. കാത്തിരിപ്പ് പട്ടികയും അത്യാഹിത വിഭാഗം സേവനങ്ങളും പോലെ ജീവനക്കാരുടെ ക്ഷേമത്തിനും ഇനി ഔദ്യോഗിക വിലയിരുത്തലില്‍ നിര്‍ണായക സ്ഥാനമുണ്ടാകും.

'എന്‍എച്ച്എസ് ജീവനക്കാരാണ് നമ്മുടെ ആരോഗ്യസേവനത്തിന്റെ നട്ടെല്ല്. അവര്‍ മാന്യതയോടെയും ബഹുമാനത്തോടെയും പരിഗണിക്കപ്പെടണം. ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വംശീയതയും അതിക്രമവും ലൈംഗിക പീഡനവും ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ജീവനക്കാര്‍ക്ക് മികച്ച പിന്തുണ ഉറപ്പാക്കും, ഇതോടെ സേവനവും മെച്ചപ്പെടുത്താനാകും മന്ത്രി കരിന്‍ സ്മിത്ത് പറഞ്ഞു.

  • പുതിയ സ്വിഫ്റ്റ് ഫ്രേംവര്‍ക്ക് സ്വീകരിച്ച് ബ്രിട്ടീഷ് ബാങ്കുകള്‍; വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടില്‍ നിന്നും പണം അയയ്ക്കല്‍ എളുപ്പമാകും
  • കടുത്ത ചൂടില്‍ വാഹനമോടിക്കല്‍: യുകെയിലെ ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
  • ഹാരി ഒറ്റയ്ക്ക് ലണ്ടനിലേക്ക്; മേഗനും മക്കളും യാത്ര ഒഴിവാക്കി
  • രോഗാവസ്ഥ കണ്ടറിഞ്ഞ് നിര്‍ദ്ദേശം നല്‍കാന്‍ എന്‍എച്ച്എസ് ആപ്പില്‍ എഐ എത്തുന്നു
  • 1.5 മില്യണ്‍ പൗണ്ടിന് മുകളിലുള്ള വീടുകള്‍ക്ക് അധിക നികുതി വന്നേക്കും
  • ഇംഗ്ലണ്ട് - മെക്‌സിക്കോ മത്സരം കാണാന്‍ വെളുപ്പിന് 5 മണിവരെ പബ്ബുകള്‍
  • യുകെയില്‍ 8 ദിവസം ഉഷ്ണതരംഗത്തിനുള്ള ഹെല്‍ത്ത് അലേര്‍ട്ട്; ജല ഉപയോഗത്തിന് നിയന്ത്രണം
  • നടപ്പിന് പ്രോത്സാഹനം നല്‍കാന്‍ 'മാരത്തണ്‍ എ മന്ത്' പദ്ധതിയുമായി എന്‍എച്ച്എസ്
  • രോഗിസേവനം മെച്ചപ്പെടുത്താന്‍ പുതിയ മാനദണ്ഡങ്ങളുമായി എന്‍എച്ച്എസ്
  • കുറ്റകൃത്യത്തിന്റെ ഗൗരവം നോക്കാതെ എല്ലാ വിദേശ ക്രിമിനലുകളെയും പുറത്താക്കാന്‍ ഹോം സെക്രട്ടറി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions