യു.കെ.വാര്‍ത്തകള്‍

യുകെയില്‍ കൊടുംചൂട് തുടരുന്നു; എന്‍എച്ച്എസിന് തലവേദന കൂടി

യുകെയില്‍ കടുത്ത വേനല്‍ച്ചൂട് തുടരുന്നതിനിടെ സമ്മര്‍ദ്ദത്തില്‍ എന്‍എച്ച്എസ്. അടുത്ത ആഴ്ച അവസാനത്തോടെ മാത്രമേ ചൂടിന് ശമനമുണ്ടാകൂ എന്നാണ് നിലവിലെ പ്രവചനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.
ജനങ്ങളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കായി പ്രഖ്യാപിച്ച അംബര്‍, യെല്ലോ ഹീറ്റ് ഹെല്‍ത്ത് മുന്നറിയിപ്പുകള്‍ ഞായറാഴ്ച രാത്രി 9 മണിവരെ തുടരുമെന്നും അറിയിച്ചു.

ഉയര്‍ന്ന ചൂട് കാരണം പ്രായമായവര്‍, കുട്ടികള്‍, ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും, നേരിട്ട് സൂര്യപ്രകാശത്തില്‍ ദീര്‍ഘനേരം ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

ചൂടേറിയ കാലാവസ്ഥയില്‍ കടുത്ത സമ്മര്‍ദമാണ് അനുഭവിക്കുന്നതെന്ന് എന്‍എച്ച്എസ് ജീവനക്കാര്‍ വ്യക്തമാക്കുന്നു. ജൂണില്‍ റെക്കോര്‍ഡ് തിരക്ക് നേരിട്ട എ&ഇകളിലെ സ്ഥിതിക്ക് ശേഷവും കാര്യങ്ങള്‍ ശാന്തമാകുന്നില്ല.

യുകെയിലേക്ക് മൂന്നാം ഉഷ്ണതരംഗം വരുന്നുവെന്നാണ് മുന്നറിയിപ്പ്. സറെയിലെ വിസ്ലിയില്‍ താപനില 35.3 സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്നത്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പുറപ്പെടുവിച്ച ആംബര്‍ അലേര്‍ട്ട് ഞായറാഴ്ച വരെ യോര്‍ക്ക്ഷയറിലും, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലുമാണ് ഇപ്പോള്‍ ബാധകമാക്കിയിരിക്കുന്നത്.

മിഡ്‌ലാന്‍ഡ്‌സ്, സതേണ്‍, ഈസ്‌റ്റേണ്‍ ഇംഗ്ലണ്ട്, സൗത്ത് വെസ്റ്റ് എന്നിവിടങ്ങളില്‍ അലേര്‍ട്ട് ഇപ്പോള്‍ തന്നെ പ്രാബല്യത്തിലുണ്ട്. നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ മഞ്ഞ ഹെല്‍ത്ത് അലേര്‍ട്ടാണ്.

ഇതോടെ രാജ്യത്തെ ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ സര്‍വ്വീസുകള്‍ ഉയര്‍ന്ന താപനിലയുടെ പ്രത്യാഘാതം താങ്ങുകയാണ്. മരണങ്ങളും വര്‍ദ്ധിക്കുന്നുണ്ട്. പ്രത്യേകിച്ച് 65 വയസ്സ് കഴിഞ്ഞവരിലും, ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരിലുമാണ് ഇത്.

കഴിഞ്ഞ മാസത്തെ ഉഷ്ണതരംഗങ്ങള്‍ക്കിടെ റെക്കോര്‍ഡ് ഡിമാന്‍ഡാണ് നേരിട്ടതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. എ&ഇയിലെ പ്രതിദിന സന്ദര്‍ശനങ്ങള്‍ ശരാശരി ആദ്യമായി 80,000 കടന്നു. വിന്ററിന് സമാനമായി സമ്മറിലും എന്‍എച്ച്എസ് സമ്മര്‍ദത്തിലാകുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നതെന്ന് എന്‍എച്ച്എസ് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ ഫ്രാങ്കി സ്വോര്‍ഡ്‌സ് പറഞ്ഞു.

  • ഉഷ്ണതരംഗം: ജലക്ഷാമം രൂക്ഷം, ഹോസ്പൈപ്പ് നിരോധനം വ്യാപിപ്പിക്കുന്നു
  • ഹാരിക്കും മേഗനും മക്കള്‍ക്കും കൊട്ടാരത്തില്‍ വിരുന്നൊരുക്കി ചാള്‍സും കാമില്ലയും
  • കുഞ്ഞു ജസീക്കയ്ക്ക് വിട നല്‍കാനൊരുങ്ങി യുകെ മലയാളി സമൂഹം
  • ബെഡ്ഫോര്‍ഡിലെ കൂട്ടക്കൊല: പ്രതി ദക്ഷിണാഫ്രിക്കയില്‍ പിടിയില്‍
  • ബെഡ്ഫോര്‍ഡില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ പ്രതിയ്ക്കായി ജാഗ്രത
  • യുകെപിആര്‍ പരിഷ്‌കാരം: പങ്കാളികള്‍ക്കും ചില ആശ്രിതര്‍ക്കും ഇളവ് ലഭിച്ചേക്കും
  • ക്ലാക്ടണിലെ ഫരാഗിന്റെ രാജി അബദ്ധമായി! റിഫോം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് മുന്നറിയിപ്പ്
  • യുകെയില്‍ ലൈംഗികതയിലൂടെ ഷിഗെല്ല പടരുന്നു! മുന്നറിയിപ്പ് പുറപ്പെടുവിച്ച് വിദഗ്ധര്‍
  • പ്രധാനമന്ത്രിയാകാന്‍ ആന്‍ഡി ബേണ്‍ഹാമിന് പിന്തുണ ഉറപ്പായി; 322 പേരും പിന്തുണച്ചോടെ തിരഞ്ഞെടുപ്പ് എതിരില്ലാതെ
  • ലോകകപ്പ് കൊണ്ടുവന്നാല്‍ ഇംഗ്ലണ്ടില്‍ ബാങ്ക് ഹോളിഡേ! ആഘോഷിക്കാന്‍ അവസരം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions