യു.കെ.വാര്‍ത്തകള്‍

ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാന്‍ പുതിയ പദ്ധതി

യുകെയില്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഹെല്‍പ്പ് ടു ബൈ സ്‌കീം തിരിച്ചെത്തിക്കാന്‍ ഒരുങ്ങി നിയുക്ത പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. ഹൗസിംഗ് മന്ത്രി മാത്യൂ പെന്നികുക്ക് പ്രഖ്യാപിച്ച റിവ്യൂ പുതിയ സ്‌കീമിന് അനുകൂലമായി വിധിയെഴുതിയതോടെയാണ് ഈ നീക്കം. പുതിയ പദ്ധതിയായ ഫസ്റ്റ് ടൈം ബയര്‍ ഐഎസ്എ വഴി ആദ്യത്തെ പ്രോപ്പര്‍ട്ടി വാങ്ങുന്ന ഭവനഉടമകള്‍ക്ക് ബോണസ് നല്‍കാനാണ് ഗവണ്‍മെന്റ് ആലോചിക്കുന്നത്. വീട് വാങ്ങാന്‍ തയ്യാറാകുന്ന സമയത്ത് തവണകളായാണ് ഈ ബോണസ് കൈമാറുക.

കേവലം 5% ഡെപ്പോസിറ്റുമായി ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്ക് വിപണിയില്‍ കാലെടുത്ത് വെയ്ക്കാന്‍ അവസരം നല്‍കുന്നതായിരുന്നു ഹെല്‍പ്പ് ടു ബൈ സ്‌കീം. പുതുതായി നിര്‍മ്മിച്ച വീട്ടിലേക്ക് 5% മുതല്‍ 20% വരെ ഗവണ്‍മെന്റ് ധനസഹായം അഞ്ച് വര്‍ഷത്തേക്ക് പലിശ രഹിതമായി നല്‍കുന്നതായിരുന്നു സ്‌കീം. എന്നാല്‍ 2023-ല്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി.

സ്‌കീം ഏര്‍പ്പെടുത്തിയാല്‍ വിപണിയില്‍ ഭവനവില ഉയരാന്‍ പോകുന്നില്ലെന്നാണ് റിവ്യൂവില്‍ വ്യക്തമാകുന്നത്. ഈ ആശങ്ക മുന്‍നിര്‍ത്തിയാണ് നേരത്തെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് സ്‌കീമിനെ പ്രതിരോധിച്ചത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്ക് പ്രകാരം നിലവില്‍ യുകെ ശരാശരി ഭവനവില 270,000 പൗണ്ടാണ്.

ഇനിയും അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ അടുത്ത നാല് വര്‍ഷത്തില്‍ 50,000 പേര്‍ കൂടി ഭവനരഹിതരായി മാറുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ ഭവന പ്രതിസന്ധി പരിഹരിക്കുന്നത് ആന്‍ഡി ബേണ്‍ഹാമിന്റെ പ്രഖ്യാപിത നയങ്ങളില്‍ മുന്നിലുള്ള വിഷയമാണ്. യുദ്ധാനന്തരമുള്ള ഏറ്റവും വലിയ കൗണ്‍സില്‍ ഹൗസ് ബില്‍ഡിംഗ് പ്രോഗ്രാം സമ്മാനിക്കുമെന്നാണ് ബേണ്‍ഹാമിന്റെ വാഗ്ദാനം.

ഇതോടെയാണ് വീട് വാങ്ങാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി ഹൈല്‍പ്പ് ടു ബൈ സ്‌കീം തിരിച്ചെത്തുമെന്ന് പ്രതീക്ഷ സജീവമായത്.

2028 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പദ്ധതി 18 വയസ്സിന് മുകളിലുള്ള ഏതൊരാള്‍ക്കും ലഭ്യമായിരിക്കും. ഉയര്‍ന്ന പ്രായപരിധി ബാധകമാകില്ല. അക്കൗണ്ട് തുറന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കണം എന്നത് മാത്രമാകും ബോണസ് നേടാനുള്ള മാനദണ്ഡം.

എന്നാല്‍ എത്ര തുകയാണ് ബോണസായി ലഭിക്കുകയെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിട്ടില്ല. ഓരോ വര്‍ഷവും അക്കൗണ്ടിലേക്ക് എത്ര തുക സേവ് ചെയ്ത് വെയ്ക്കാന്‍ കഴിയുമെന്നും ഉറപ്പ് നല്‍കിയിട്ടില്ല. നിലവിലെ ലൈഫ്‌ടൈം ഐഎസ്എ ഒഴിവാക്കി പകരമാണ് പുതിയ സേവിംഗ്‌സ് പ്രൊഡക്ട് നിലവില്‍ വരിക. ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്ക് പദ്ധതി ഗുണം ചെയ്യാത്തത് പരിഗണിച്ചാണ് മാറ്റം.

നിലവിലുള്ള ഐഎസ്എ പദ്ധതിയില്‍ ആദ്യത്തെ വീട് വാങ്ങുന്നതിന് പകരം മറ്റ് ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കുകയോ, 450,000 പൗണ്ടിന് മുകളില്‍ മൂല്യമുള്ള വീട് വാങ്ങുകയോ ചെയ്താല്‍ പിഴ ഈടാക്കുന്നുണ്ട്.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions