യു.കെ.വാര്‍ത്തകള്‍

സെമിക്ക് പിന്നാലെ അര്‍ജന്റീന താരങ്ങളുടെ വിവാദ രാഷ്ട്രീയ ബാനര്‍: ഫൈനലിലെത്തിയ ടീമിനെതിരെ ഫിഫയുടെ നടപടി!

2026 ഫിഫ ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചതിന് പിന്നാലെ മൈതാനത്ത് നാടകീയ രംഗങ്ങള്‍ . ഇംഗ്ലണ്ടിനെതിരായ 2-1 ന്റെ ആവേശകരമായ വിജയത്തിന് ശേഷം അര്‍ജന്റീനന്‍ താരങ്ങള്‍ മൈതാനത്ത് ഉയര്‍ത്തിയത് ഫിഫ വിലക്കിയിട്ടുള്ള രാഷ്ട്രീയ ബാനര്‍ ' ലാസ് മാല്‍വിനാസ് സോണ്‍ അര്‍ജന്റീനാസ് (ഫോക്ലാന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ് ) എന്നെഴുതിയ ബാനറുകളാണ് അര്‍ജന്റീനന്‍ പ്രതിരോധ താരങ്ങളായ ജിയോവാനി ലോ സെല്‍സോ ,നിക്കോളാസ് ഒട്ടമെന്‍ഡി, ലിസാന്‍ഡോ മാര്‍ട്ടിനെസ് തുടങ്ങിയവര്‍ മൈതാനത്ത് ആഹ്ലാദ പ്രകടനം നടത്തിയത്.

രാഷ്ട്രീയവും വംശീയവും പ്രകോപനപരവുമായ സന്ദേശങ്ങള്‍ നല്‍കുന്ന ബാനറുകള്‍, പതാകകള്‍, വസ്ത്രങ്ങള്‍ എന്നിവ സ്റ്റേഡിയത്തിനകത്ത് ഫിഫയുടെ സ്റ്റേഡിയം പെരുമാറ്റച്ചട്ടം പ്രകാരം കര്‍ശനമായി വിലക്കിയിട്ടുള്ളതാണ്. ഫിഫയുടെ നിയമങ്ങളുടെ ലംഘനമാണ് അര്‍ജന്റീനന്‍ താരങ്ങളുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.

ഞായറാഴ്ച സ്‌പെയിനിനെതിരെ കലാശപ്പോരാട്ടത്തിന് ഇറങ്ങാനിരിക്കേ ഫിഫയുടെ ഭാഗത്തു നിന്ന് അര്‍ജന്റീനയ്ക്ക് മേല്‍ അച്ചടക്ക നടപടിയോ പിഴയോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാണികള്‍കള്‍ക്ക് പതാകകളും ബാനറുകളും വിലക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നാണ് മത്സരം കഴിഞ്ഞ ഉടന്‍ താരങ്ങള്‍ തന്നെ നേരിട്ട് ബാനറുമായി രംഗത്തെത്തിയത്. ടോട്ടനാം ക്യാപ്റ്റന്‍ കൂടിയായ ക്രിസ്റ്റ്യന്‍ റൊമേറോ, മുന്‍ സ്പര്‍സ് മിഡ്ഫീല്‍ഡര്‍ ജിയോവാനി ലോ സെല്‍സോ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ലിസാന്‍ഡോ മാര്‍ട്ടിനെസ് തുടങ്ങിയവരും വിവാദ രാഷ്ട്രീയ ബാനര്‍ ഉയര്‍ത്തിയ കൂട്ടത്തിലുണ്ടായിരുന്നു.
ഫൈനല്‍ ഫിസില്‍ മുഴങ്ങുമ്പോള്‍ ആരാധകരുടെ കൈയിലുണ്ടായിരുന്ന ബാനറാണ് അര്‍ജന്റീനയുടെ താരങ്ങള്‍ വാങ്ങി പ്രദര്‍ശിപ്പിച്ചത്. ലയണല്‍ മെസിയും ഇതിനൊപ്പം നൃത്തം ചെയ്തു. രാഷ്ട്രീയപരമായ ഒരു ചിഹ്നവും സ്റ്റേഡിയത്തില്‍ കാണിക്കരുതെന്നാണ് ഫിഫ ചട്ടം. സംഭവം അച്ചടക്ക നടപടിയിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്.


1982-ല്‍ അര്‍ജന്റീനയോട് യുദ്ധം ചെയ്താണ് ബ്രിട്ടീഷ് സൈന്യം ഫാക്ക്‌ലാന്‍ഡ്‌സ് ദ്വീപ് പിടിച്ചത്. അറുനൂറിലേറെ അര്‍ജന്റീനക്കാരും, 255 ബ്രിട്ടീഷുകാരും കൊലപ്പെട്ട യുദ്ധവും, ദ്വീപിന്റെ അവകാശവും പറഞ്ഞ് ഇപ്പോഴും ഇരുരാജ്യങ്ങളും തമ്മില്‍ വാക്‌പോര് തുടരുകയാണ്.

  • യുകെയില്‍ കൗമാരക്കാരുടെ രാത്രികാല സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം
  • വികാര ഭരിതമായ വിടവാങ്ങല്‍ പ്രസംഗവുമായി കീര്‍ സ്റ്റാര്‍മര്‍; രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ജനപ്രതിനിധി സഭ
  • യുകെയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍
  • ഇംഗ്ലീഷ് സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തി അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍
  • അപ്രതീക്ഷിതമായി വിടപറഞ്ഞ ചിഞ്ചു തോമസിന്റെ കുടുംബത്തെ സഹായിക്കാന്‍ യുകെ മലയാളികള്‍ കൈകോര്‍ത്തു
  • കോവിഡ് കാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ 14.9 ബില്യണ്‍ പൗണ്ട് ചെലവഴിച്ച നികുതിപ്പണത്തില്‍ മൂന്നില്‍ രണ്ടും പാഴായി!
  • സ്ഥിരതയില്ലാതെ പലിശ നിരക്കുകള്‍; മോര്‍ട്ട്‌ഗേജ് വിപണിക്ക് ചങ്കിടിപ്പ്
  • കുടിയേറ്റക്കാരോട് സഹാനുഭൂതി കാണിക്കാന്‍ ബേണ്‍ഹാം; കുടിയേറ്റ നിയമങ്ങള്‍ മയപ്പെടുത്തും
  • ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍; തൊഴില്‍ മേഖലയിലും സുപ്രധാന മാറ്റങ്ങള്‍ വരും
  • ഇംഗ്ലണ്ടിന്റെ ലോകകപ്പ് കുതിപ്പ്; പണം വാരിക്കൂട്ടി പബ്ബുകള്‍, ഓണ്‍ലൈന്‍ ഷോപ്പിങ്ങും കുതിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions