യു.കെ.വാര്‍ത്തകള്‍

അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍

ഫിഫ ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ വിജയം നേടിയതിന് ശേഷം രാഷ്ട്രീയ ബാനര്‍ ഉയര്‍ത്തിയ അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍. രാജ്യാന്തര ഫുട്‌ബോള്‍ ഭരണ സമിതിയായ ഫിഫയോടാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അന്വേഷണം ആവശ്യപ്പെട്ടത്. ഫോക്ലന്‍ഡ് യുദ്ധ പരാമര്‍ശമുള്ള ബാനറുമായി മിഡ്ഫീല്‍ഡര്‍ ജിയോവാനി ലോ സെല്‍സോ വിജയം ആഘോഷിച്ചതാണ് വിമര്‍സനങ്ങള്‍ക്ക് വഴിവച്ചത്. മാല്‍വിനകള്‍ അര്‍ജന്റീനക്കാരാണ് എന്നെഴുതിയ ബാനറാണ് ജിയോവാനി ഉയര്‍ത്തിയത്. ഫോക്ലന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ് എന്നര്‍ത്ഥം വരുന്നതാണ് ഈ വാക്കുകള്‍.

അര്‍ജന്റനിയന്‍ താരങ്ങളുടെ നടപടി തികച്ചും അനുചിതമായിരുന്നുവെന്ന് യുകെ ബിസിനസ് സെക്രട്ടറി പീറ്റര്‍ കൈല്‍ പറഞ്ഞു. രാഷ്ട്രീയം ഫുട്‌ബോളില്‍ നിന്ന് വേര്‍പെട്ടു നില്‍ക്കണം എന്നത് ലോകകപ്പിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്. ഇപ്പോള്‍ ഇത് ഫിഫയുടെ പരിഗണനയിലുള്ള വിഷയമാണ്. ഈ വിഷയത്തെ ഫിഫ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു, പീറ്റര്‍ കൈല്‍ പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടനം ഹോട്‌സ്പറിന്റെ മുന്‍ താരമായ ലോ സെല്‍സോയും മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരമായ നിക്കോളാസ് ഒട്ടമെന്‍ഡിയുമാണ് ബാനര്‍ ഗ്രൗണ്ടിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. കളി കാണാനെത്തിയ ആരാധകരില്‍ നിന്നാണ് ഇവര്‍ ബാനര്‍ വാങ്ങിയത്.

മത്സരങ്ങളില്‍ രാഷ്ട്രീയ പതാകകള്‍, മുദ്രാവാക്യങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിന് കര്‍ശനമായ നിരോധനമാണ് ഫിഫയും ഫുട്‌ബോളിന്റെ നിയമങ്ങള്‍ സ്ഥാപിക്കുന്ന രാജ്യാന്തര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതോടെ അര്‍ജന്റീന താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ടീമിന് മൊത്തത്തില്‍ വിലക്കേര്‍പ്പെടുത്തണമെന്നും വാദങ്ങളുണ്ട്.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions